നിര്‍ബന്ധമായും എത്തണം; ബിജെപി എംപിമാര്‍ക്ക് വിപ്പ്, എന്തോ ഒളിഞ്ഞിരിക്കുന്നു എന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ തങ്ങളുടെ എംപിമാര്‍ക്ക് വിപ്പ് നല്കി ബിജെപി. സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാനുള്ളതാണ് എന്ന് വിപ്പില്‍ സൂചിപ്പിക്കുന്നു. എല്ലാ ലോക്സഭാ അംഗങ്ങളും അഞ്ച് ദിവസവും സഭയില്‍ ഹാജരുണ്ടാകണമെന്നും പാര്‍ട്ടി നിര്‍ദേശം നല്കി.
എന്നാല്‍ ബിജെപിയുടെ നടപടി സംശയത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ അപൂര്‍വമായിട്ട് മാത്രമേ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുള്ളൂ. ഇപ്പോള്‍ എന്താണ് സമ്മേളനം വിളിക്കാന്‍ കാരണം എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന സംശയം. അവസാന നിമിഷം മോദി സര്‍ക്കാര്‍ വിവാദ നിയമ നിര്‍മാണങ്ങള്‍ക്ക് ശ്രമിച്ചേക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം.

അതേസമയം, വ്യത്യസ്തമായ സംശയമാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ പ്രകടിപ്പിച്ചത്. മഹാരാഷ്ട്രയെ വിഭജിക്കാന്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്ന് അദ്ദേഹം പറയുന്നു. മുംബൈ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയേക്കുമെന്ന സംശയവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
മൂന്ന് വരി വിപ്പാണ് ബിജെപി നേതൃത്വം പാര്‍ട്ടിയുടെ ലോക്സഭാ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സുപ്രധാന ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതുണ്ട്. അഞ്ച് ദിവസവും ബിജെപി അംഗങ്ങള്‍ സന്തോഷത്തോടെ പങ്കെടുക്കണം. സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പില്‍ പറയുന്നു.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നാല് ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കേണ്ടതുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, അഡ്വക്കേറ്റ് ഭേദഗതി ബില്ല്, പ്രസ് ആന്റ് രജിസ്ട്രേഷന് ഓഫ് പീരിയോഡിക്കല്‍സ് ബില്ല്, പോസ്റ്റ് ഓഫീസ് ബില്ല് എന്നിവയാണ് ചര്‍ച്ചയ്ക്കെടുക്കുക. ഈ ബില്ലുകളെല്ലാം നേരത്തെ രാജ്യസഭ പാസാക്കിയത്.
മേല്‍പ്പറഞ്ഞതില്‍ വിവാദമാകാന്‍ സാധ്യതയുള്ള ബില്ല് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് ബില്ല്. രാജ്യസഭ മഴക്കാല സമ്മേളനത്തില്‍ ബില്ല് പാസാക്കിയിരുന്നു. ലോക്സഭ കൂടി പാസാക്കിയാല്‍ നിയമമാക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന് നിയമനം പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ നാല് ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി മാത്രം പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കേണ്ട ആവശ്യമുണ്ടോ എന്ന സംശയമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്. അവസാന നിമിഷം മറ്റുചില നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജയറാം രമേശ് സംശയം പ്രകടിപ്പിച്ചു. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ബിജെപി എന്തോ കരുതിവച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഈ മാസം 18നാണ് പ്രത്യേക സമ്മേളനം ആരംഭിക്കുക. പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും ആദ്യം ഒത്തുചേരുക. തൊട്ടടുത്ത ദിവസം ഗണേശ ചതുര്‍ഥിയാണ്. അന്നു മുതല്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലേക്ക് മാറ്റും. പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാകും സഭ സമ്മേളിക്കുക എന്നും പറയപ്പെടുന്നു. പാര്‍ലമെന്റിലെ ജീവനക്കാരുടെ യൂണിഫോമില്‍ താമരയുള്ളതും പ്രതിപക്ഷം ചോദ്യം ചെയ്തിട്ടുണ്ട്.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത്












Click it and Unblock the Notifications