കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ വിദേശ വനിതയെ സെക്‌സിന് നിര്‍ബന്ധിച്ചെന്ന് സുഹൃത്തിന്റെ മൊഴി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നിരൂപക പ്രശംസ നേടിയ പീപ്‌ലി ലൈവ് എന്ന ആമിര്‍ഖാന്‍ ചിത്രത്തിന്റെ സഹ സംവിധായകന്‍ മഹമൂദ് ഫാറൂഖി ഉള്‍പ്പെട്ട ബലാത്സംഗക്കേസില്‍ ഫാറൂഖിക്കെതിരെ സുഹൃത്തിന്റെ മൊഴി. ഫാറൂഖി അമേരിക്കന്‍ യുവതിയെ സെക്‌സിനുവേണ്ടി നിര്‍ബന്ധിച്ചതായി തനിക്കറിയാമെന്ന് പത്തുവര്‍ഷമായി ഫാറൂഖിയുടെ സുഹൃത്തായിരുന്ന ഡാനിഷ് ഹുസൈന്‍ കോടിതിക്ക് മുമ്പാകെ മൊഴി നല്‍കി. പരാതിക്കാരിയുടെ സുഹൃത്തുകൂടിയാണ് ഡാനിഷ്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ് നേരത്തെ ഫാറൂഖിക്കെതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ വിചാരണ നടക്കവെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് ജയിനിന് മുമ്പാകെയാണ് ഡാനിഷ് മൊഴി നല്‍കിയിരിക്കുന്നത്.

rape-myth

സംഭവം നടന്ന 2015 മാര്‍ച്ച് 28ന് രാത്രി യുവതി തനിക്ക് എസ്എംഎസ് അയച്ചതായി ഡാനിഷ് പറയുന്നു. ഫാറൂഖിയില്‍ നിന്നും തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നെന്നായിരുന്നു എസ്എംഎസ്. ഇതേതുടര്‍ന്ന്, ഫാറൂഖിയുടെ വീട്ടില്‍ നിന്നും ഉടന്‍ പുറത്തുകടക്കാന്‍ ആവശ്യപ്പെട്ട് താന്‍ മറുപടി അയച്ചെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെയും പൊതു സുഹൃത്തായ ഡാനിഷിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്.

2010ല്‍ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചിത്രമായ പീപ്‌ലി ലൈവ് ജനപ്രീതിക്കൊപ്പം നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഉറുദുവില്‍ കഥയെഴുതിയും ഫാറൂഖി പ്രശസ്തനായിരുന്നു. സംവിധായികയും തിരക്കഥാകൃത്തുമായി അനുഷാ റിസ്വി ആണ് ഫാറൂഖിയുടെ ഭാര്യ. ബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് അനുകൂലമായാണ് അനുഷാ പ്രതികരിച്ചിരുന്നത്.

English summary
Common friend says Peepli Live co-director Mahmood Farooqui forced himself upon US researcher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X