Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില കൂട്ടാതെ നിവൃത്തിയില്ല; വലിയ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധന വിലയും വര്‍ധിപ്പിക്കാന്‍ സാധ്യത. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷം ഇന്ധന വില വര്‍ധനവ് ഉണ്ടാകും എന്ന അഭ്യൂഹമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ വര്‍ധിച്ചുവരുന്ന നഷ്ടങ്ങളും ആഗോള ഊര്‍ജ്ജ വിപണി സാഹചര്യങ്ങളും കണക്കിലെടുത്ത് കേന്ദ്രം വില ഉയര്‍ത്തിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Petrol Diesel Price

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഈ ആഴ്ച നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 126 യുഎസ് ഡോളറിലെത്തി. പിന്നീട് അല്‍പ്പം താഴേക്ക് വന്ന് തുടങ്ങി, എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിച്ചതിനാല്‍ ബാരലിന് 110 യുഎസ് ഡോളറിന് മുകളിലായി തുടര്‍ന്നു. സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിട്ടും യുഎസ്, ഇറാന്‍ നേതാക്കള്‍ പരസ്പരം വാഗ്വാദം നടത്തി.

ഇത്തരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സമീപഭാവിയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ കഴിഞ്ഞ നാല് വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ആഗോള ആഘാതത്തില്‍ നിന്ന് രാജ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

'സമയം വന്നാല്‍, സര്‍ക്കാര്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കും,' മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ഊര്‍ജ്ജ ചെലവ് കുതിച്ചുയരുന്നുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലകളും ആഭ്യന്തര എല്‍പിജി നിരക്കുകളും വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് വ്യവസായത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പ്രസ്താവനയില്‍ പറഞ്ഞു.

ചെലവ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് വില്‍ക്കുന്ന വാണിജ്യ എല്‍പിജി, വ്യാവസായിക ഡീസല്‍, 5 കിലോഗ്രാം എല്‍പിജി, ജെറ്റ് ഇന്ധനം എന്നിവയുടെ വില വര്‍ധിപ്പിച്ചു. ഏപ്രില്‍ 29 ന് പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അവസാനിച്ചതിന് ശേഷം ലിറ്ററിന് 25-28 രൂപ വരെ വില വര്‍ധനവിന് സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവില കുതിച്ചുയര്‍ന്നു, ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഊര്‍ജ്ജ ധമനികളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടിയ ടെഹ്റാന്റെ പ്രതികാര നടപടികള്‍ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചു.

ആഗോള എണ്ണവിലയില്‍ കുതിച്ചുചാട്ടമുണ്ടായിട്ടും പമ്പ് വിലകള്‍ നാല് വര്‍ഷത്തോളം മരവിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ക്ക് പെട്രോളിന് ലിറ്ററിന് 20 രൂപയും ഡീസലിന് ഏകദേശം 100 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് മുതിര്‍ന്ന എണ്ണ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നിട്ടും വില വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ബാരലിന് 70 യുഎസ് ഡോളറായിരുന്ന ക്രൂഡ് ഓയില്‍ ഈ മാസം ശരാശരി 114 യുഎസ് ഡോളറിലധികം എത്തി. 2022 ഏപ്രില്‍ ആദ്യം മുതല്‍ റീട്ടെയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മരവിച്ച നിലയിലാണ്. ആഗോള എണ്ണ വില കുറയുമ്പോള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ മികച്ച ലാഭം നേടി. വില ഉയരുമ്പോള്‍ അവര്‍ നഷ്ടം നികത്തിയിരുന്നു. ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് ലിറ്ററിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+