പോളണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് പുതിയ രഹസ്യങ്ങള്‍, എത്രത്തോളം കൊവിഡ് ബാധിച്ചിട്ടുണ്ടെന്നറിയാം
വാര്‍സോ: കൊവിഡിനെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകളുമായി പോളണ്ടിലെ ശാസ്ത്രജ്ഞര്‍. ഒരു ജീനിനെ ഇവര്‍ കണ്ടെത്തിയതാണ് കൊറോണയെ കുറിച്ചുള്ള വിവരങ്ങളില്‍ നിര്‍ണായക വഴിത്തിരിവായി മാറുന്നത്. ഈ ജീന്‍ കൊവിഡിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. കൊവിഡ് ഗുരുതരമായി ബാധിക്കുന്നവരില്‍ ഇത് രോഗം ഇരട്ടിയാക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. അതേസമയം ഈ കണ്ടെത്തലോടെ കൊവിഡ് ഏതൊക്കെ വിഭാഗത്തില്‍ എത്ര തീവ്രതയില്‍ അനുഭവപ്പെടുമെന്ന് തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. അത് വലിയൊരു നേട്ടമായി പോളണ്ടിലെ ഡോക്ടര്‍മാര്‍ കാണുന്നു.

ലോകത്താകമാനം വാക്സിന് എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. അതിന് പ്രധാന കാരണം തെറ്റായ പ്രചാരണങ്ങളാണ്. ഇത് കൊവിഡ് മരണനിരക്ക് വര്‍ധിക്കുന്നതിന് പ്രധാന കാരണമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍. കൂടുതല്‍ രോഗം വരാന്‍ സാധ്യതയുള്ള വിഭാഗങ്ങളെ തിരിച്ചറിയുന്നതിലൂടെ, വാക്സിനേഷന് എടുക്കാനുള്ള വിമുഖത ഈ വിഭാഗങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പഠനം നടത്തിയ സംഘം പറയുന്നത്. ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയാല്‍ ഇവര്‍ തനിയെ വാക്സിന് എടുക്കാന്‍ ഇറങ്ങുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് കൂടുതല്‍ മികച്ച ചികിത്സയൊരുക്കാനും പുതിയ കണ്ടെത്തല്‍ വഴി സാധിക്കും.
ഒന്നര വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇക്കാര്യങ്ങള്‍ പോളണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഗുരുതരമായ രോഗം കൊവിഡിനെ തുടര്‍ന്നുള്ളവരില്‍ ആ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ജീനാണ്ത കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി ആദം നീഡ്സില്‍സ്കി പറഞ്ഞു. ഭാവിയില്‍ ഇത്തരം രോഗികളുടെ പട്ടികയില്‍ വരുന്നവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് കൂടുതല്‍ ചികിത്സ ഒരുക്കാന്‍ സാധിക്കുന്നത് നീഡ്സില്‍സ്കി വ്യക്തമാക്കി. ബിയാല്‍സ്റ്റോക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരാണ് ഇക്കാര്യം കണ്ടെത്തിയത്. കൊവിഡ് ചികിത്സയില്‍ ഒരുപടി മുന്നോട്ട് പോകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഒരു വ്യക്തി കൊവിഡ് ബാധിച്ച് എത്രത്തോളം പ്രശ്നങ്ങള്‍ അനുവഭിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന കാര്യങ്ങളില്‍ നാലാമത്തെ പ്രധാന ഘടകമാണ് ഈ ജീന്‍. പ്രായം, ഭാരം, ലിംഗം എന്നിവ കണക്കാക്കി രോഗത്തിന്റെ തീവ്രത അളക്കാനാവുമെന്നാണ് പോളിഷ് ശാസ്ത്രജ്ഞതര്‍ അവകാശപ്പെടുന്നത്. പോളിഷ് ജനസംഖ്യയിലെ പതിനാല് ശതമാനത്തിനും ഈ ജീന്‍ ഉണ്ട്. യൂറോപ്പില്‍ ഇത് ഒന്‍പത് ശതമാനം വരെയാണ്. ഇന്ത്യയില്‍ ഇത് 27 ശതമാനമാണെന്ന് മാര്സിന് മോനിയുസ്കോ പറയുന്നു മാര്‍സിനാണ് ഈ പദ്ധതിയുടെ ചുമതലയുള്ളത്. ജനറ്റികായിട്ടുള്ള ഘടകങ്ങള്‍ കൊവിഡിനെ കുറിച്ചുള്ള പഠനത്തില്‍ അത്യാവശ്യമാണെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications