ഹിന്ദിയിൽ സംസാരിച്ചതിന് പ്രകാശ് രാജിന്റെ അടി; ജയ് ഭീമിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ തർക്കം
ഹിന്ദിയിൽ സംസാരിച്ചതിന് പ്രകാശ് രാജിന്റെ അടി; ജയ് ഭീമിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ തർക്കം
കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ കാണികൾക്ക് മുന്നിൽ റിലീസ് ചെയ്ത 'ജയ് ഭീം' എന്ന തമിഴ് ചിത്രം സമൂഹ മാധ്യങ്ങളിൽ ചർച്ചയാകുന്നു. സിനിമയിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഒരു രംഗത്തിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിനെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്.
ജയ് ഭീമിം എന്ന ചിത്രത്തിൽ 'ഹിന്ദിയിൽ സംസാരിച്ചതിന്' പ്രകാശ് രാജിന്റെ കഥാപാത്രം ഒരാളെ തല്ലുന്ന വീഡിയോ ക്ലിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രകാശ് രാജിന്റെ കഥാപാത്രത്തോട് ഒരാൾ ഹിന്ദിയിൽ സംസാരിക്കുന്നതും, ഹിന്ദി സംസാരിച്ചതിന്റെ പേരിൽ അയാളെ പ്രകാശ് രാജ് തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് സിനിമയിലെ വൈറൽ രംഗം. ഈ രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പലയിടത്ത് നിന്നുളള ആരോപണം.

അതേസമയം, ചിത്രത്തിലെ ഒരു രംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ചിത്രം ട്വിറ്ററിൽ ട്രെൻഡിംഗാവുകയായിരുന്നു. സിനിമയിലെ ഈ രംഗം ഹിന്ദി സംസാരിക്കുന്നവരെ വ്രണപ്പെടുത്തുന്നുവെന്ന് ചിലർ പറയുമ്പോൾ, മറ്റ് ചിലർ നിർമ്മാതാക്കളെയും നടനെയും ന്യായീകരിച്ചും സംസാരിച്ചു. സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് ഏറെ ചർച്ചകൾക്ക് വഴി വെയ്ച്ചിരിക്കുന്നത്. ഒരു പോലീസ് വേഷമിട്ടാണ് പ്രകാശ് രാജ് ജയ് ഭീമിൽ അരങ്ങ് തകർക്കുന്നത്. വിമർശനങ്ങൾക്ക് വിധേയമാകുമ്പോഴും ചിത്രത്തിന് ആമസോൺ പ്രൈമിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ സൂര്യയുടെ നായിക എത്തുന്നത്. 2 ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നുണ്ട്.സൂര്യയും പ്രകാശ് രാജും ഒന്നിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം ഒരു സുപ്രധാന സാമൂഹിക പ്രശ്നം ഉയർത്തിയതിന് എല്ലാ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. പോലീസുകാരനായി എത്തുന്ന പ്രകാശ് രാജ് 'ഹിന്ദിയിൽ സംസാരിച്ചതിന്' ഒരാളെ തല്ലുന്നത് വൈറലായ ക്ലിപ്പിൽ കാണിക്കുന്നു. രാജ് ആ വ്യക്തിയോട് തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നു. അതിന് വേണ്ടി തല്ലുന്നു. ട്വിറ്ററിലെ ഒരു വിഭാഗം ആളുകൾ ഈ ദൃശ്യത്തിൽ അസ്വസ്ഥരാണ്. ഇത് ഹിന്ദിയിൽ 'വിദ്വേഷം' പടർത്തുകയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.

എന്നാൽ, ഹിന്ദിയിൽ സംസാരിച്ചതിന് ആളെ തല്ലിയതല്ല, ഹിന്ദിയിൽ സംസാരിച്ച് ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിനാണെന്ന് ട്വിറ്റർ ഉപയോക്താക്കളുടെ മറ്റൊരു വിഭാഗം പറയുന്നത്. അതിൽ ഒരു ട്വിറ്റർ ഉപയോക്താവ് ട്വിറ്റർ എഴുതിയത് ഇങ്ങനെ; " ജയ് ഭീമിം കണ്ടതിന് ശേഷം ഞാൻ ശരിക്കും ഹൃദയം തകർന്നു, നടനോടോ ആർക്കോ എതിരോ ഒന്നും തോന്നിയില്ല, പക്ഷേ സിനിമയിൽ ഒരാൾ ഹിന്ദി സംസാരിക്കുകയും പ്രകാശ് രാജ് അവനെ തല്ലുകയും തമിഴിൽ സംസാരിക്കാൻ പറയുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. സത്യസന്ധമായി, ഇത്തരത്തിലുള്ള രംഗം ആവശ്യമില്ല. അവർ അത് വെട്ടിക്കളയുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ് സിനിമകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു, ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നു, അത് പാൻ ഇന്ത്യ റിലീസ് ചെയ്യാൻ ഞങ്ങൾ നിർമ്മാതാക്കളോട് അഭ്യർത്ഥിക്കുന്നു, പകരം ഞങ്ങൾക്ക് സ്നേഹമല്ലാതെ മറ്റൊന്നും ആവശ്യമില്ല. പ്രണയമല്ലെങ്കിൽ കുറഞ്ഞത് അപമാനമല്ല".
Recommended Video

അതേസമയം, ചില ട്വിറ്റർ ഉപയോക്താക്കൾ രംഗം ഹിന്ദിക്ക് എതിരല്ലെന്ന് പറയുന്നു. വിമർശനങ്ങൾക്കിടയിലും ജയ് ഭീമിന് പിന്തുണയും പ്രവഹിച്ചു. 'ഹിന്ദി അടിച്ചേൽപ്പിക്കൽ' ആവശ്യമില്ലെന്ന് പറഞ്ഞു കൊണ്ട് നിരവധി ആളുകൾ ഈ വാദങ്ങളെ എതിർത്തു. മറ്റേതെങ്കിലും ഭാഷയിൽ സംസാരിച്ചാൽ രാജിന്റെ സ്വഭാവം ആ വ്യക്തിയെ തല്ലുമായിരുന്നു. തമിഴിൽ സംസാരിക്കുമ്പോൾ മനസ്സിലാവാത്ത ഭാഷയിൽ സംസാരിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇയാൾ തല്ലിയതെന്ന് അവർ അവകാശപ്പെട്ടു.












Click it and Unblock the Notifications