Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതി: സവർക്കറേയും കടുത്ത ഭാഷയില്‍ വിമർശിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബിജെപിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി ജെ പി രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് വിമർശിച്ച അദ്ദേഹം ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും കുറ്റപ്പെടുത്തി. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യവും തന്റെ പ്രസംഗത്തിലൂടെ രാഹുല്‍ ഗാന്ധി വരച്ചുകാട്ടി. ഭരണഘടനയുടെ ചെറുപതിപ്പ് കയ്യില്‍പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ആർ എസ് എസ് വിഡി സവർക്കർക്കെതിരേയും അദ്ദേഹം നിശിതമായ ഭാഷയില്‍ വിമർശിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ലെന്ന് സവർക്കർ തന്റെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

rahul-parliament

"നമ്മുടെ ഭരണഘടനയിൽ ഇന്ത്യയിൽ നിന്ന ഒന്നുമില്ലെന്ന് സവർക്കർ തൻ്റെ രചനകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ നേതാവിൻ്റെ വാക്കുകളിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടോ? നിങ്ങൾ പാർലമെൻ്റിൽ ഭരണഘടനയെ പുകഴ്ത്തുമ്പോൾ നിങ്ങൾ സവർക്കറെ പരിഹസിക്കുകയാണ്," ബി ജെ പിയെ ലക്ഷ്യമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഇന്ത്യൻ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതിൽ ഇന്ത്യയില്‍ നിന്നുള്ള ഒന്നുമില്ല എന്നതാണ്. നമ്മുടെ ഹിന്ദു രാഷ്ട്രത്തില്‍ വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും ആരാധിക്കപ്പെടുന്നതും പുരാതന കാലം നമ്മുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും ചിന്തകൾക്കും അനുഷ്ഠാനങ്ങൾക്കും അടിസ്ഥാനമായി മാറിയതുമായ ഗ്രന്ഥമാണ് മനുസ്മൃതി. ഈ പുസ്തകം, നൂറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തിൻ്റെ ആത്മീയവും ദൈവികവുമായ യാത്രയെ ക്രോഡീകരിച്ചു. ഇന്ന് മനുസ്മൃതി നിയമമാണ്." സവർക്കറുടെ വാക്കുകള്‍ പ്രതിപക്ഷ നേതാവ് സഭയില്‍ ഉദ്ധരിച്ചു.

നമ്മുടെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കണമെന്ന് സവർക്കർ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന തുറക്കുമ്പോൾ, അംബേദ്കർ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുടെ ശബ്ദവും ആശയങ്ങളും നമുക്ക് കേൾക്കാനാകും.ഭരണഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്, എന്നാൽ പുരാതന ഇന്ത്യയുടെ ആശയങ്ങൾ ഇല്ലാതെ അത് ഒരിക്കലും എഴുതപ്പെടില്ല. സവർക്കറെ വിമർശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സവർക്കെതിരായ പരാമർശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി സമന്‍സ് അയച്ചിരുന്നു. 2025 ജനുവരി 10 ന് കോടതിയില്‍ നേരിട്ട് വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ പി സി) 153 (എ), 505 വകുപ്പുകൾ പ്രകാരം മുന്‍ എ ഐ സി സി അധ്യക്ഷനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നേരിട്ട് ഹാജരാകന്‍ സമന്‍സ് അയച്ചത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ 2022 നവംബർ 17 ന് മഹാരാഷ്ട്രയിലെ അകോലയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ച് സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി വർഗീയ കലാപം പടർത്തുന്ന തരത്തിലുള്ള ഗുരുതരമായ പരാമർശങ്ങൾ നടത്തിയെന്ന് കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+