'എന്റെ കൈയിലുണ്ടായിരുന്നത് 17 സ്വര്‍ണ്ണക്കട്ടികള്‍... യാത്ര ചെയ്തു ക്ഷീണിച്ചു'; കുറ്റം സമ്മതിച്ച് രന്യ റാവു
ബെംഗളൂരു: വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തുമകളുമായ രന്യ റാവു കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച രാത്രിയാണ് രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ കുറ്റസമ്മതത്തില്‍ 17 സ്വര്‍ണ്ണക്കട്ടികള്‍ തന്റെ പക്കല്‍ നിന്ന് കണ്ടെത്തിയതായി നടി സമ്മതിച്ചു.
മിഡില്‍ ഈസ്റ്റ്, ദുബായ്, ചില പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തന്റെ അന്താരാഷ്ട്ര യാത്രകളുടെ വിശദാംശങ്ങളും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, ദുബായ്, സൗദി അറേബ്യ എന്നിവ സന്ദര്‍ശിച്ചിട്ടുണ്ട്. എനിക്ക് വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ക്ഷീണിതയാണ്,' കുറ്റസമ്മതമൊഴിയില്‍ രന്യ പറയുന്നു.

കഴിഞ്ഞ വര്‍ഷം അവര്‍ ദുബായിലേക്ക് 27 യാത്രകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഡിആര്‍ഐ അവരെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. തന്റെ മൊഴിയില്‍, രന്യ റാവു തന്റെ കുടുംബ പശ്ചാത്തലവും വെളിപ്പെടുത്തി. തന്റെ പിതാവ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ കെ.എസ്. ഹെഗ്ദേഷാണെന്നും ഭര്‍ത്താവ് ജതിന് ഹുക്കേരി ഒരു ആര്‍ക്കിടെക്റ്റാണെന്നും നടി വ്യക്തമാക്കി.
അന്വേഷണത്തില്‍ സഹകരിക്കുമെന്ന് രന്യ റാവു പറഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമ്പോള്‍ തന്നെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും രന്യ റാവു പറഞ്ഞു. തന്റെ വിചാരണ നീതിയുക്തമാണെന്നും സ്വമേധയാ കുറ്റസമ്മതം നടത്തിയതാണെന്നും യാതൊരു നിര്ബന്ധവുമില്ലാതെയാണ് കുറ്റസമ്മതം നടത്തിയതെന്നും രന്യ റാവു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
അധികൃതര്‍ ഇടയ്ക്കിടെ ഭക്ഷണം നല്‍കിയിരുന്നതായും എന്നാല്‍ വിശപ്പില്ലാത്തതിനാല്‍ താന്‍ തന്നെയാണ് അത് നിരസിച്ചത് എന്നും നടി വ്യക്തമാക്കി. കര്‍ണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയ രാമചന്ദ്ര റാവു അവരുടെ രണ്ടാനച്ഛനാണ്. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മുന്‍ വിവാഹത്തിലെ രണ്ട് പെണ്മക്കളില് ഒരാളാണ് രന്യ റാവു.
അതേസമയം രാമചന്ദ്ര റാവു കേസില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞു. സംഭവം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനകള്‍ മറികടക്കാന്‍ നടി തന്റെ ബന്ധങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രി 14.56 കോടി രൂപ വിലമതിക്കുന്ന 14 കിലോഗ്രാം സ്വര്‍ണമാണ് നടിയില്‍ നിന്ന് പിടിച്ചെടുത്തത്.
സമീപകാലത്ത് നഗരത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടകളില്‍ ഒന്നാണിത്. ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താന്‍ വന്‍ കമ്മീഷനുകള്‍ വാങ്ങിയ രന്യ റാവു ഒരു കള്ളക്കടത്ത് ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഓരോ കിലോഗ്രാം സ്വര്‍ണ്ണത്തിനും താരം 4-5 ലക്ഷം രൂപയാണ് സമ്പാദിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അറസ്റ്റിനുശേഷം ഉദ്യോഗസ്ഥര്‍ നടിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ നിന്ന് ഏകദേശം 2 കോടി രൂപയും ഏകദേശം 2.67 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. 2014ല്‍ കിച്ച സുദീപ് അഭിനയിച്ച മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications