Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാ വെങ്കട്ട് റെഡ്ഡിയും കോണ്‍ഗ്രസിലേക്ക്; തെലങ്കാനയില്‍ ഫുള്‍ രേവന്ത് മയം,പ്രവര്‍ത്തകര്‍ ആവേശത്തില്‍

ഹൈദരാബാദ്: ഏറെ തിരിച്ചടികള്‍ക്ക് നേരിട്ട സംസ്ഥാനമാണെങ്കിലും തെലങ്കാനയില്‍ നിന്നും സമീപകാലത്ത് പുറത്ത് വരുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. പാര്‍ട്ടി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തിയതിന് പിന്നീലെ സര്‍വ്വ മേഖലയിലും സമൂലമായ മാറ്റങ്ങളാണ് കാണാന‍് കഴിയുന്നത്.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

നേതൃതലത്തിലെ പുനഃസംഘടനയ്ക്ക് ശേഷം ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കുകയാണ് തന്‍റെ പ്രഥമല ലക്ഷ്യം എന്ന് രേവന്ത് വ്യക്തമാക്കി കഴിഞ്ഞു. 2023 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് മാറുമെന്നും അദ്ദേഹം പറയുന്നു. ഇതിന് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള ജനകീയരായ നേതാക്കളേയും രേവന്ത് കോണ്‍ഗ്രസില്‍ എത്തിക്കുന്നുണ്ട്.

തെലങ്കാന

മറ്റ് പാര്‍ട്ടികളിലെ ജനകീയരും കോണ്‍ഗ്രസില്‍ നിന്ന് തന്നെ മുന്‍പ് വിട്ടുപോയവരുമായ ജനകീയരായ നേതാക്കള്‍ എന്നിവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതി പ്രത്യേക പദ്ധതി തയ്യറാക്കുമെന്ന് പിസിസി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ രേവന്ത് റെഡ്ഡി അഭിപ്രായപ്പെട്ടിരുന്നു. നിരവധി നേതാക്കളെ ഇത്തരത്തില്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

സമാ വെങ്കട്ട് റെഡ്ഡി

തെലങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭങ്ങളുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു സമാ വെങ്കട്ട് റെഡ്ഡി ഉടൻ കോൺഗ്രസിൽ ചേരുമെന്നാണ് ദില്ലിയില്‍ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രേവന്ത് റെഡ്ഡി അവസാനമായി അവകാശപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ കപടത മനസ്സിലാക്കിയ നിരവധി തെലങ്കാന പ്രത്യയശാസ്ത്രജ്ഞരും പ്രവർത്തകരും കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്ന് ടിപിസിസി പ്രസിഡന്റ് പറഞ്ഞു.

അഭിലാഷങ്ങളും സ്വപ്നങ്ങളും

"സംസ്ഥാന രൂപീകരണത്തിന് ശേഷം അധികാരത്തിലെത്തിയ കെ ചന്ദ്ര ശേഖര്‍ റാവും തെലങ്കാനയ്ക്ക് വേണ്ടി പോരാടിയ പ്രക്ഷോഭകരുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും പരിഗണിച്ചില്ല. തെലങ്കാനയ്ക്ക് വേണ്ടി പ്രക്ഷോഭം നയിച്ച വലിയൊരു വിഭാഗത്തിന് ഇപ്പോൾ മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ബിജെപി നേതാക്കളും

ടിആര്‍എസ് നേതാവും മുന്‍ നിസാമാബാദ് മേയറുമായ ധർമ്മപുരി സഞ്ജയും ബിജെപി നേതാവായ എറ ശേഖര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജാദെർലയില്‍ നിന്നുള്ള മുന്‍ എംഎല്‍എ കൂടിയാണ് എറ ശേഖര്‍. രേവന്ത് റെഡ്ഡി പിസിസി അധ്യക്ഷനായി വന്നതോടെ കോണ്‍ഗ്രസില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലേക്ക്

നിസാമബാദ് എംപിയും പ്രമുഖ ബിജെപി നേതാവുമായ ധർമ്മപുരി അരവിന്ദിന്‍റെ സഹോദരന്‍ കൂടിയാണ് ധര്‍മ്മപുരി സജ്ജയ്. ബിജെപി ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവെച്ചാണ് എറ ശേഖര്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്. ഭൂപാലപ്പള്ളിയിലെ മറ്റൊരു മുതിർന്ന ബിജെപി നേതാവ് ഗാന്ദ്ര സത്യനാരായണനും കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം മുന്‍ ആന്ധ്രപ്രദേശ് ആഭ്യന്തര മന്ത്രിയും ടിഡിപി നേതാവുമായ ദേവേന്ദര്‍ ഗൗഡിനെ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് രേവന്ത് റെഡ്ഡി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. ഗൗഡിന്റെ മകന്‍ വീരേന്ദർ നിലവില്‍ ബിജെപി അംഗമാണ്. ഇദ്ദേഹവും കോണ്‍ഗ്രസിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

പത്തിലേറെ എംഎല്‍എമാര്‍

2018 ലെനി നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 19 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. അതിന് ശേഷം പത്തിലേറെ എംഎല്‍എമാര്‍ ടിആര്‍എസിലേക്ക് ചേക്കേറിയതും തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വലിയ മുന്നൊരുക്കം നടത്തുന്നത്. രേവന്ത് റെഡ്ഡി പിസിസി അധ്യക്ഷനായി എത്തിയപ്പോള്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ മുഹമ്മദ്​ അസ്​ഹറുദ്ദീൻ, ഗീത റെഡ്ഡി, മഹേഷ്​ കുമാർ ഗൗഡ​ എന്നിവരാണ്​ പുതിയ വർക്കിങ്​ പ്രസിഡൻറുമാർ

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+