എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർഎൽജെപി; ദളിത് പാർട്ടിയായതിനാൽ അനീതി നേരിട്ടുവെന്ന് പശുപതി പരസ്
ന്യൂഡൽഹി: ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) നിന്ന് പിന്മാറുന്നതായി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി. പാർട്ടി മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ പശുപതി കുമാർ പരസാണ് തീരുമാനം പ്രഖ്യാപിച്ചത്. ഒരു ദളിത് പാർട്ടിയായതിനാൽ തന്റെ പാർട്ടി അനീതി നേരിട്ടുവെന്നും എൻഡിഎ യോഗങ്ങളിൽ ബിഹാറിലെ ബിജെപി, ജെഡിയു സംസ്ഥാന മേധാവികൾ തന്റെ പാർട്ടിയെക്കുറിച്ച് പരാമർശിച്ചില്ലെന്നും പരസ് ആരോപിച്ചു.
'2014 മുതൽ ഞാൻ എൻഡിഎയിലുണ്ട്. ഇനി മുതൽ എന്റെ പാർട്ടിക്ക് എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു' എന്നായിരുന്നു പരസിന്റെ പ്രഖ്യാപനം. 'മഹാഗത്ബന്ധൻ ശരിയായ സമയത്ത് ഞങ്ങൾക്ക് ശരിയായ ബഹുമാനം നൽകിയാൽ, ഭാവിയിൽ ഞങ്ങൾ തീർച്ചയായും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കും' എന്നും പരസ് പറയുകയുണ്ടായി.

ഈ വർഷം ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവുമായി പരസ് നിരവധി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു എന്നതാണ് ഇതിനോട് കൂട്ടിവായിക്കേണ്ടത്. അതിൽ ഇരു കക്ഷികളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ധാരണയായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ബിആർ അംബേദ്ക്കറുടെ ജന്മവാർഷികത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പരസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
'നിതീഷ് കുമാറിന്റെ 20 വർഷത്തെ ഭരണത്തിൽ, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നു, പുതിയ വ്യവസായങ്ങളൊന്നും ആരംഭിച്ചിട്ടില്ല, വ്യാപകമായ അഴിമതി എല്ലാ ക്ഷേമ പദ്ധതികളുടെയും നടത്തിപ്പിനെ ബാധിക്കുന്നു' ആർഎൽജെപി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേ പരസ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു.
അതേസമയം, എൻഡിഎയെ ഇത് ഒരിക്കലും പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സംഭവവികാസത്തോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞത്. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആർഎൽജെപി മുന്നണി വിടുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടി പ്രതിപക്ഷ സഖ്യത്തിലേക്ക് അടുക്കാനാണ് കൂടുതൽ സാധ്യത.
[പശുപതി പരസിന്റെ പരേതനായ സഹോദരൻ രാം വിലാസ് പാസ്വാൻ സ്ഥാപിച്ച ലോക് ജനശക്തി പാർട്ടിയിലെ പിളർപ്പിന് ശേഷമാണ് 2021ൽ ആർഎൽജെപി രൂപീകരിച്ചത്. കഴിഞ്ഞ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ് തന്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചിരുന്നു. അനന്തരവൻ നേതൃത്വം നൽകുന്ന പാർട്ടിക്ക് അഞ്ച് സീറ്റുകൾ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു അത്.
കഴിഞ്ഞ വർഷം പരസ് തന്റെ പാർട്ടിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന, ബീഹാർ സർക്കാർ നൽകിയ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെടുകയും അത് ചിരാഗ് പാസ്വാന് അനുവദിക്കുകയും ചെയ്‌തുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. അതിനിടയിൽ ആർഎൽജെപിയും എൻഡിഎയിലെ മറ്റ് കക്ഷികളുമായി ഭിന്നത ഉണ്ടായിരുന്നു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications