Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ-യുക്രൈന്‍ യുദ്ധം; കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായം, ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കാതെ ഹൈക്കമാന്റ്

ന്യൂദല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായം. ഹൈക്കമാന്റ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും നേതാക്കള്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്. നെഹ്റുവിയന്‍ കാലഘട്ടം മുതല്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം കണക്കിലെടുത്ത് സര്‍ക്കാര്‍ സന്തുലിത നയം സ്വീകരിക്കേണ്ടി വരുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ടെങ്കിലും, മോസ്‌കോയുടെ നടപടി അപലപിക്കണമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. തത്വങ്ങള്‍ ഒരു വശത്തും പ്രായോഗികതയും അതിന്റെ താല്‍പ്പര്യങ്ങളും മറുവശത്തും നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യ ഒരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

മുന്‍ വിദേശകാര്യ സഹമന്ത്രിയും പാര്‍ട്ടിയുടെ വിദേശകാര്യ വകുപ്പ് തലവനുമായ ആനന്ദ് ശര്‍മ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് ഏറെക്കുറെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. ''ഞങ്ങള്‍ക്ക് ഞങ്ങളുടെ കടുത്ത ആശങ്ക പ്രകടിപ്പിക്കാനും ശത്രുത ഉടനടി അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കാനും മാത്രമേ കഴിയൂ. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നയതന്ത്ര മാര്‍ഗങ്ങള്‍ സജീവമാക്കി സിവിലിയന്‍ ജീവനും വഷളായ മനുഷ്യ ദുരിതങ്ങളും രക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം സാധ്യമായതെല്ലാം ചെയ്യണം, ''ആനന്ദ് ശര്‍മ്മ പറഞ്ഞു.

1

റഷ്യയും യുക്രൈനും ചര്‍ച്ചയിലേക്ക് മടങ്ങണം. മുന്‍കാല കരാറുകള്‍ മാനിക്കുന്നതുള്‍പ്പെടെ ഈ സാഹചര്യത്തിലേക്ക് നയിച്ച എല്ലാ പ്രശ്നങ്ങളുടെയും ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള പാത അഭിസംബോധന ചെയ്യണം. ഇനി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയും നാറ്റോയും തമ്മില്‍ കരാറുകള്‍ ഉണ്ടായിരുന്നു. റഷ്യ-നാറ്റോ ഉടമ്പടി, മിന്‍സ്‌ക് കരാര്‍. അവയുടെ ലംഘനമുണ്ടാകരുത്, ആനന്ദ് ശര്‍മ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും യുക്രൈന്‍ അധിനിവേശം തെറ്റാണെന്ന് റഷ്യയോട് പറയണമെന്നും മനീഷ് തിവാരി വാദിച്ചു. 'സുഹൃത്തുക്കള്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍, അത് ചൂണ്ടിക്കാണിക്കേണ്ടത് നല്ല സുഹൃത്തുക്കളുടെ ഉത്തരവാദിത്തമാണ്,' അദ്ദേഹം പറഞ്ഞു. യുക്രൈനിന്റെ അധിനിവേശം അന്താരാഷ്ട്ര ബന്ധത്തിന്റെ എല്ലാ തത്വങ്ങള്‍ക്കും എതിരാണ്. ഇത് മിന്‍സ്‌ക് കരാറിന്റെ നിഷേധമാണ്.

2

ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനോ അല്ലെങ്കില്‍ മറ്റൊരു സ്വതന്ത്ര ജനാധിപത്യ രാജ്യം കൈവശപ്പെടുത്താനോ ഉള്ള ശ്രമം പൂര്‍ണ്ണമായും തെറ്റാണ്, ഇന്ത്യ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. നമ്മള്‍ ഒരേ നിലയിലായിരുന്നെങ്കില്‍, ലോകത്തില്‍ നിന്ന് ഐക്യദാര്‍ഢ്യം തേടുകയാണെങ്കില്‍, മറ്റൊരു പരമാധികാര ജനാധിപത്യ രാഷ്ട്രം കീഴടങ്ങുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ അതിനെ കാര്യമായി എടുത്തില്ല എന്നാണ് ചോദിക്കാന്‍ പോകുന്ന ന്യായമായ ചോദ്യം, മനീഷ് തിവാരി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ നയവും ലംഘിക്കുന്ന റഷ്യയുടെ നടപടിയെ ഇന്ത്യ അപലപിക്കണമെന്ന് ലോക്സഭാ എം പിയായ ശശി തരൂരും പറഞ്ഞു.

3

പരമാധികാര അതിര്‍ത്തികളുടെ ലംഘനമില്ലായ്മ, ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും മാറ്റം അനുവദിക്കാതിരിക്കുക തുടങ്ങിയ തത്വങ്ങള്‍ ഇന്ത്യ സ്ഥിരമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും മറ്റുള്ളവരെ ആക്രമിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. റഷ്യ ഒരു സുഹൃത്താണെന്നും മോസ്‌കോയുടെ അടിയന്തര അതിര്‍ത്തിയിലെ സുരക്ഷാ ആശങ്കകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും എന്നാല്‍ ഇത്രയും കാലം പിന്തുടരുന്ന നിര്‍ണായക തത്ത്വങ്ങളില്‍ ഇന്ത്യയ്ക്ക് നിശബ്ദത പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    Embassy warning for malayalees who Trapped in Ukraine | Oneindia Malayalam
    4

    കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും, 'ആക്രമണവും അധിനിവേശവും ഒരിക്കലും ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള പരിഹാരമല്ല' എന്നും 'പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതുണ്ട്' എന്നുമായിരുന്നു പാര്‍ട്ടിയുടെ നിലപാട് എന്നും വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. റഷ്യന്‍ നടപടിയെ ആക്രമണം എന്ന് വിളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. മാത്രമല്ല യുഎന്‍ രക്ഷാ സമിതിയിലും ചേരി ചേരാ നയമായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+