Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിലും ഹരിയാനയിലും ബിജെപി ബഹുദൂരം പിന്നില്‍: അതിനാലാണ് രാഹുലിനെ ലക്ഷ്യമിടുന്നത്: സച്ചിന്‍ പൈലറ്റ്

ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഹരിയാനയിലും ജമ്മു കശ്മീരിലും ബി ജെ പി ബഹുദൂരം പിന്നിലാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ കഴിയാത്ത ഈ നിരാശയിലാണ് ബി ജെ പി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണവും സച്ചിന്‍ പൈലറ്റ് നടത്തി.

ബി ജെ പി നേതാക്കൾ രാഹുല്‍ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംസാരിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഇത്തരം പരാമർശങ്ങൾ നടത്തുന്ന നേതാക്കൾക്കെതിരെ ബി ജെ പി ഉന്നത നേതൃത്വം നടപടിയെടുക്കുന്നില്ലെങ്കിൽ കാവി പാർട്ടിയുടെയും സർക്കാരിൻ്റെയും ചിന്താഗതി ജനങ്ങൾ മനസ്സിലാക്കണമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

sachin-pilot

"അവരെ നയിക്കുന്നവർ അവരെ തള്ളിപ്പറയുകയും ശിക്ഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ, അതിനർത്ഥം അവരും ഈ പ്രസ്താവനകൾ ശരിയാണെന്ന് അംഗീകരിക്കുന്നു എന്നാണ്. ഇത് ഇന്ത്യാ ഗവൺമെൻ്റിൻ്റെയും ബി ജെ പിയുടെയും ചിന്തയാണെന്ന് നാം മനസ്സിലാക്കണം. എന്ത് തന്നെയായാലും ഞങ്ങള്‍ ഇതിനെ ശക്തമായ ഭാഷയില്‍ എതിർക്കും "അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കേന്ദ്ര സർക്കാർ അധികാരത്തില്‍ വന്ന് 100 ദിവസം പിന്നിട്ടെങ്കിലും നിർഭാഗ്യവശാൽ അവർക്ക് ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും കേന്ദ്രത്തെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് പറഞ്ഞു. "സർക്കാർ ഒരു പ്രഖ്യാപനം നടത്തുന്നു, തുടർന്ന് യു-ടേൺ എടുക്കുന്നു. നിർഭാഗ്യവശാൽ, ഈ 100 ദിവസത്തിനുള്ളിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സംവരണത്തിനുള്ള വ്യവസ്ഥയില്ലാത്ത ലാറ്ററൽ എൻട്രിക്കുള്ള ബില്ലാകട്ടെ, വഖഫ് ബില്ലിന്റെ കാര്യവും അങ്ങനെ തന്നെ" അദ്ദേഹം പറഞ്ഞു.

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പാണ്. എല്ലാ തവണത്തേയും പോലെ ഈ തീരുമാനത്തിനും സർക്കാർ യു-ടേൺ എടുക്കേണ്ടിവരുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിന്‍ഡെ വിഭാ​ഗം എംഎല്‍എ അടക്കമുള്ളവരായിരുന്നു കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞുകളയുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ് വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചെന്ന് ആരോപിച്ചാണ് സഞ്ജയ് ഗെയ്‌ക്‌വാദിന്റെ ഭീഷണി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+