Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കം നടത്തിയ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് ഒറ്റപ്പെടുന്നു. ഞായറാഴ്ച തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ്-ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം.

പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നായിരിക്കും പാര്‍ട്ടിയുടെ പേര് എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. അതിനിടെയാണ് സച്ചിന്‍ പൈലറ്റിന്റെ പക്ഷത്തിന് നിന്ന് ചോര്‍ച്ച തുടങ്ങിയത്. അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാര്‍ ജയ്പൂരിലെത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കണ്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

നിര്‍ണായക യോഗം

നിര്‍ണായക യോഗം

സച്ചിന്‍ പൈലറ്റും സംഘവും ദില്ലിയിലെത്തിയതിന് പിന്നാലെ അശോക് ഗെഹ്ലോട്ട് ജയ്പൂരിലെ തന്റെ വസതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു യോഗം ആദ്യം നിശ്ചയിച്ചത്. പിന്നീട് തിങ്കളാഴ്ച രാവിലെയാക്കി മാറ്റി നിശ്ചയിച്ചു.

 ഉടന്‍ രാജസ്ഥാനിലേക്ക് പോകൂ

ഉടന്‍ രാജസ്ഥാനിലേക്ക് പോകൂ

ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റിനോട് ഉടന്‍ രാജസ്ഥാനിലേക്ക് മടങ്ങാനും എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനയും നല്‍കി.

 വിമതര്‍ കോണ്‍ഗ്രസ് യോഗത്തില്‍

വിമതര്‍ കോണ്‍ഗ്രസ് യോഗത്തില്‍

അതിനിടെയാണ് ഇന്ന് രാവിലെ സച്ചിന്‍ പൈലറ്റിനൊപ്പമുള്ള ചില എംഎല്‍എമാര്‍ ജയ്പൂരിലെത്തി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. സുദര്‍ശന്‍ സിങ് റാവത്ത്, പ്രശാന്ത് ബൈര്‍വ, ഡാനിഷ് അബ്രാര്‍, രോഹിത് ബെഹ്‌റ എന്നിവരാണ് അശോക് ഗെഹ്ലോട്ടിന്റെ വീട്ടിലെത്തിയത്.

വിപ്പ് നിലനില്‍ക്കില്ല

വിപ്പ് നിലനില്‍ക്കില്ല

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് വിപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്നതിന് നല്‍കിയ വിപ്പിന് നിയമ പിന്‍ബലമില്ലെന്നും അവര്‍ വ്യക്തമാക്കി. ഈ യോഗത്തിന് ശേഷം സച്ചിന്‍ പൈലറ്റ് പുതിയ പ്രഖ്യാപനം നടത്തും.

ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കില്ല

ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കില്ല

അശോക് ഗെഹ്ലോട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് വളരെ പ്രയാസമാണെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്റിനെ അറിയിച്ചു. ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതാകട്ടെ കോണ്‍ഗ്രസ് പിളരാന്‍ ഇടയാക്കും.

യോഗത്തില്‍ 90 ലധികം എംഎല്‍എമാര്‍

യോഗത്തില്‍ 90 ലധികം എംഎല്‍എമാര്‍

90ലധികം എംഎല്‍എമാരാണ് അശോക് ഗെഹ്ലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നത്. 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. 101 പേരുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം.

Recommended Video

cmsvideo
    Sachin Pilot not to attend Congress Legislature Party meeting | Oneindia Malayalam
    എല്ലാവരുമെത്തിയെന്ന് കോണ്‍ഗ്രസ്

    എല്ലാവരുമെത്തിയെന്ന് കോണ്‍ഗ്രസ്

    രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര സിങ് ഗുദ പറഞ്ഞു. അശോക് ഗെഹ്ലോട്ടിന്റെ വീടിന് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചവര്‍ പങ്കെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    വ്യാപക റെയ്ഡ് നടക്കുന്നു

    വ്യാപക റെയ്ഡ് നടക്കുന്നു

    അതിനിടെ രാജസ്ഥാനില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റെയ്ഡ് തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളുടെയും അവരുടെ സഹായികളുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും റെയ്ഡ് തുടരുകയാണ്.

    വിവാദം ആരംഭിച്ചത് ഇങ്ങനെ

    വിവാദം ആരംഭിച്ചത് ഇങ്ങനെ

    രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതാണ് രണ്ടുദിവസം മുമ്പാണ്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് നിരവധി പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഉള്‍പ്പെട്ടതോടെയാണ് വിവാദം ശക്തിപ്പെട്ടത്.

    സിന്ധ്യയുമായി ചര്‍ച്ച

    സിന്ധ്യയുമായി ചര്‍ച്ച

    ഞായറാഴ്ച രാവിലെ ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട ശേഷം ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും കണ്ടു. പൈലറ്റിനെ കോണ്‍ഗ്രസ് ഒതുക്കുന്നത് ദുഃഖകരമാണെന്ന് സിന്ധ്യ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതിന് താല്‍പര്യമില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

    വസുന്ദരയുടെ പിന്തുണ

    വസുന്ദരയുടെ പിന്തുണ

    പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സച്ചിന്‍ പൈലറ്റിന് നീക്കമുണ്ട്. ഇതിന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ദര രാജെ സിന്ധ്യയുടെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ ബന്ധുവാണ് വസുന്ദര രാജ സിന്ധ്യ. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ വസുന്ദര രാജെക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+