എട്ടാം ശമ്പള കമ്മീഷനില്‍ അവ്യക്തത.. ശമ്പള വര്‍ധനവ് അടുത്ത വര്‍ഷം തന്നെയുണ്ടാകുമോ? കേന്ദ്രത്തിന് കത്ത്
നവംബര്‍ 3 നാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പുറപ്പെടുവിച്ചത്. ശമ്പളക്കാരേയും പെന്‍ഷന്‍കാരേയും സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒന്നായിരുന്നു ഇത്. എന്നാല്‍ അതിനോടൊപ്പം ഒരു പുതിയ വിവാദവും പൊട്ടിപ്പുറപ്പെട്ടു. അവസാന നാല് ശമ്പള കമ്മീഷനുകള്‍ എല്ലായ്പ്പോഴും ഓരോ 10 വര്‍ഷത്തിലും ജനുവരി 1 നാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.
എന്നാല്‍ എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ എന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ടേംസ് ഓഫ് റഫറന്‍സില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും യൂണിയനുകള്‍ പറയുന്നു. പതിവ് പോലെ 2026 ജനുവരി 1 മുതല്‍ എട്ടാം ശമ്പള കമ്മീഷനെ നിയമിക്കുന്ന രീതി ലംഘിക്കപ്പെടുമോ എന്ന ആശങ്ക ഇത് ഉയര്‍ത്തിയിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബര്‍ 31 ന് അവസാനിക്കുന്നു.

ഇതുവരെ, 8-ാം ശമ്പള കമ്മീഷനെ നിയമിക്കുന്നത് സ്വാഭാവികമായും 2026 ജനുവരി 1 മുതല്‍ നടപ്പിലാക്കുമെന്നായിരുന്നു അനുമാനം. എന്നാല്‍ ടേംസ് ഓഫ് റഫറന്‍സില്‍ ഈ തീയതി ഇല്ലാത്തത് വ്യക്തതയില്ലായ്മയായി ട്രേഡ് യൂണിയനുകളും പെന്‍ഷന്‍കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ശുപാര്‍ശകള്‍ വൈകിയാലും പ്രാബല്യത്തിലുള്ള തീയതി എല്ലായ്പ്പോഴും ജനുവരി 1 ആയിരുന്നുവെന്ന് അവര്‍ വാദിക്കുന്നു.
അതിനാല്‍ ഇത്തവണ തീയതിയുടെ അഭാവം നയപരമായ മാറ്റത്തെയോ സാധ്യമായ കാലതാമസത്തെയോ സൂചിപ്പിക്കാം. ഓള് ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന് (എഐഡിഇഎഫ്), കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് (സിസിജിഇഡബ്ല്യു), ഭാരത് പെന്‍ഷനേഴ്സ് സമാജ് (ബിപിഎസ്) എന്നിവരാണ് ഇതില്‍ ആശങ്കയറിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ടേംസ് ഓഫ് റഫറന്‍സിലെ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ച് ഭേദഗതികള്‍ ആവശ്യപ്പെട്ട് ഈ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും കത്തെഴുതിയിട്ടുണ്ട്. ടേംസ് ഓഫ് റഫറന്‍സില്‍ 2026 ജനുവരി 1 വ്യക്തമായി പരാമര്‍ശിക്കുക എന്നതാണ് പ്രധാന ആവശ്യം. 'അണ്ഫണ്ട്ഡ് കോസ്റ്റ്' എന്ന പദം നീക്കം ചെയ്യുക എന്നും ആവശ്യമുണ്ട്.
പെന്ഷന് ഒരു സാമ്പത്തിക ബാധ്യതയാണെന്ന് ഈ പദം സൂചിപ്പിക്കുന്നുവെന്ന് ബിപിഎസ് അവകാശപ്പെടുന്നു. സുപ്രീം കോടതി ഇതിനകം തന്നെ പെന്ഷന് ഒരു ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനെ ഒരു ഭാരമായി വിളിക്കുന്നത് പെന്‍ഷന്‍കാര്‍ക്ക് അനാദരവാണെന്നും അവര്‍ വാദിക്കുന്നു. പഴയതും പുതിയതുമായ പെന്‍ഷന്‍കാര്‍ തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിന്, വിരമിക്കല്‍ തീയതി പരിഗണിക്കാതെ തന്നെ എല്ലാ പെന്‍ഷന്‍കാര്‍ക്കും ഏകീകൃതമായ പുനരവലോകന തത്വം ബിപിഎസ് ആവശ്യപ്പെടുന്നു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications