Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ശമ്പള കമ്മീഷനില്‍ അവ്യക്തത.. ശമ്പള വര്‍ധനവ് അടുത്ത വര്‍ഷം തന്നെയുണ്ടാകുമോ? കേന്ദ്രത്തിന് കത്ത്

നവംബര്‍ 3 നാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പുറപ്പെടുവിച്ചത്. ശമ്പളക്കാരേയും പെന്‍ഷന്‍കാരേയും സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ ഒന്നായിരുന്നു ഇത്. എന്നാല്‍ അതിനോടൊപ്പം ഒരു പുതിയ വിവാദവും പൊട്ടിപ്പുറപ്പെട്ടു. അവസാന നാല് ശമ്പള കമ്മീഷനുകള്‍ എല്ലായ്പ്പോഴും ഓരോ 10 വര്‍ഷത്തിലും ജനുവരി 1 നാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

എന്നാല്‍ എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ എന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ടേംസ് ഓഫ് റഫറന്‍സില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും യൂണിയനുകള്‍ പറയുന്നു. പതിവ് പോലെ 2026 ജനുവരി 1 മുതല്‍ എട്ടാം ശമ്പള കമ്മീഷനെ നിയമിക്കുന്ന രീതി ലംഘിക്കപ്പെടുമോ എന്ന ആശങ്ക ഇത് ഉയര്‍ത്തിയിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബര്‍ 31 ന് അവസാനിക്കുന്നു.

Salary

ഇതുവരെ, 8-ാം ശമ്പള കമ്മീഷനെ നിയമിക്കുന്നത് സ്വാഭാവികമായും 2026 ജനുവരി 1 മുതല്‍ നടപ്പിലാക്കുമെന്നായിരുന്നു അനുമാനം. എന്നാല്‍ ടേംസ് ഓഫ് റഫറന്‍സില്‍ ഈ തീയതി ഇല്ലാത്തത് വ്യക്തതയില്ലായ്മയായി ട്രേഡ് യൂണിയനുകളും പെന്‍ഷന്‍കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ശുപാര്‍ശകള്‍ വൈകിയാലും പ്രാബല്യത്തിലുള്ള തീയതി എല്ലായ്‌പ്പോഴും ജനുവരി 1 ആയിരുന്നുവെന്ന് അവര്‍ വാദിക്കുന്നു.

അതിനാല്‍ ഇത്തവണ തീയതിയുടെ അഭാവം നയപരമായ മാറ്റത്തെയോ സാധ്യമായ കാലതാമസത്തെയോ സൂചിപ്പിക്കാം. ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐഡിഇഎഫ്), കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് (സിസിജിഇഡബ്ല്യു), ഭാരത് പെന്‍ഷനേഴ്‌സ് സമാജ് (ബിപിഎസ്) എന്നിവരാണ് ഇതില്‍ ആശങ്കയറിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ടേംസ് ഓഫ് റഫറന്‍സിലെ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ച് ഭേദഗതികള്‍ ആവശ്യപ്പെട്ട് ഈ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും കത്തെഴുതിയിട്ടുണ്ട്. ടേംസ് ഓഫ് റഫറന്‍സില്‍ 2026 ജനുവരി 1 വ്യക്തമായി പരാമര്‍ശിക്കുക എന്നതാണ് പ്രധാന ആവശ്യം. 'അണ്‍ഫണ്ട്ഡ് കോസ്റ്റ്' എന്ന പദം നീക്കം ചെയ്യുക എന്നും ആവശ്യമുണ്ട്.

പെന്‍ഷന്‍ ഒരു സാമ്പത്തിക ബാധ്യതയാണെന്ന് ഈ പദം സൂചിപ്പിക്കുന്നുവെന്ന് ബിപിഎസ് അവകാശപ്പെടുന്നു. സുപ്രീം കോടതി ഇതിനകം തന്നെ പെന്‍ഷന്‍ ഒരു ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനെ ഒരു ഭാരമായി വിളിക്കുന്നത് പെന്‍ഷന്‍കാര്‍ക്ക് അനാദരവാണെന്നും അവര്‍ വാദിക്കുന്നു. പഴയതും പുതിയതുമായ പെന്‍ഷന്‍കാര്‍ തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിന്, വിരമിക്കല്‍ തീയതി പരിഗണിക്കാതെ തന്നെ എല്ലാ പെന്‍ഷന്‍കാര്‍ക്കും ഏകീകൃതമായ പുനരവലോകന തത്വം ബിപിഎസ് ആവശ്യപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+