പരീക്ഷയ്ക്കിടെ കോപ്പിയടിച്ച 6 മുതിര്‍ന്ന മുന്‍ ജെറ്റ് പൈലറ്റുമാര്‍ പിടിക്കപ്പെട്ടു; ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡിജിസിഎ
മുംബൈ: എഴുത്തു പരീക്ഷയില്‍ കോപ്പിയടിച്ച ജെറ്റ് എയര്വെയ്സിലെ 6 സീനിയര്‍ പൈലറ്റുമാര്‍ക്ക് 6 മാസത്തെ വിലക്ക്. 6 മാസത്തിന് ശേഷം ഇവര്‍ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകണം. ജെറ്റ് എയര്‍വേയ്സിലെ ബോയിംഗ് 737 പൈലറ്റുമാരായ ഇവര്‍ ഇന്‍ഡിഗോയുടെ എ320 വിമാനം പറത്താനുള്ള പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഇന്‍വിജിലേറ്റര്‍ പരീക്ഷാ ഹാളില്‍ സ്ഥാപിച്ച ക്യാമറയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഡിജിസിഎ ഇന്‍വിജിലേറ്ററുടെ സാന്നിധ്യത്തില്‍ ജൂലൈ 22നാണ് ഇന്‍ഡിഗോ പരീക്ഷ നടത്തിയത്. ജെറ്റ് എയര്‍വേയ്സിലെ ബോയിംഗ് 737ലെ 6 പൈലറ്റുകള്‍ പരീക്ഷയ്ക്കെത്തിയിരുന്നു. ഇവര്‍ മള്‍ട്ടി-ചോയ്സ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പരസ്പരം ചോദിച്ചാണ് എഴുതിയത്. എഴുത്തു പരീക്ഷ ഒട്ടും ഗൗരവത്തോടെയല്ല അവര്‍ കണ്ടതെന്നും വൃത്തങ്ങള്‍ പറയുന്നു. ''ആറ് പൈലറ്റുമാര്‍ക്ക് ബോയിംഗ് 737 ല്‍ വളരെ പരിചയസമ്പന്നരാണെങ്കിലും, ഇന്‍ഡിഗോയുടെ എ 320 യെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ഈ പരീക്ഷ ജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്ക് 70% ആണ്. ''പൈലറ്റുമാര്‍ ഉത്തരങ്ങള്‍ക്കായി ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്‍വിജിലേറ്റര്‍ സംഭവങ്ങള്‍ രേഖപ്പെടുത്തി,'' അതേസമയം ആറ് പൈലറ്റുമാരെ ആറുമാസത്തേക്ക് പരീക്ഷയ്ക്ക് ഹാജരാക്കുന്നതില്‍ നിന്ന് വിലക്കിയതായി ഡിജിസിഎ മേധാവി അരുണ്‍ കുമാര്‍ സ്ഥിരീകരിച്ചു.

ഏപ്രിലില്‍ ജെറ്റ് എയര്‍വേയ്സ് വിമാന സര്‍വീസ് നിര്‍ത്തിവച്ച ശേഷമാണ് ഈ ആറ് പൈലറ്റുമാരും ഇന്‍ഡിഗോയില്‍ ചേര്‍ന്നത്. എന്നിരുന്നാലും, ഇന്‍ഡിഗോ ബോയിംഗ് 737 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍, പൈലറ്റുമാര്‍ ഇപ്പോള്‍ ''ടൈപ്പ്-റേറ്റിംഗ്'' എന്നാണ് വിളിക്കപ്പെടുന്നത്. ഇത് പൈലറ്റുമാര്‍ക്ക് ഒരു നിശ്ചിത തരം വിമാനം പറക്കാന്‍ റെഗുലേറ്റര്‍ നല്കിയ സര്‍ട്ടിഫിക്കേഷനാണ്. ഈ കേസില്‍ എ 320 - പൈലറ്റുമാര്‍ അധിക പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷകള്‍ പൂര്‍ത്തിയാക്കണം.
പ്രത്യേക വിമാനത്തിലെ സിസ്റ്റങ്ങളെക്കുറിച്ചും അതിന്റെ പ്രകടനത്തെക്കുറിച്ചും പരിമിതികളെക്കുറിച്ചും പൈലറ്റുമാര്‍ മനസിലാക്കുന്ന ഗ്രൗണ്ട് ട്രെയിനിംഗ് ക്ലാസുകളില്‍ നിന്നാണ് ടൈപ്പ്-റേറ്റിംഗ് പരിശീലനം ആരംഭിക്കുന്നത്. ഗ്രൗണ്ട് പരീക്ഷയുടെ അവസാനം, പൈലറ്റുമാര്‍ എഴുത്തു പരീക്ഷ ക്ലിയര്‍ ചെയ്യണം.
ആളില്ലാത്തത് കാരണം കഴിഞ്ഞ 8-9 വര്‍ഷമായി ഡിജിസിഎ ടൈപ്പ്-റേറ്റിംഗ് പരീക്ഷകള്‍ നടത്താന്‍ വിമാനക്കമ്പനികളെ അനുവദിച്ചു. ഡിജിസിഎയില്‍ നിന്നുള്ള ഒരു ഫ്ലൈറ്റ് ഓപ്പറേഷന് ഇന്‍സ്പെക്ടര്‍ പരീക്ഷകള്‍ ഇന്‍വിജിലേറ്റ് ചെയ്യും. 'പൈലറ്റുമാര്‍ പരസ്പരം ആലോചിക്കുന്നതിന്റെ ഫൂട്ടേജ് ഡിജിസിഎയില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ആറ് മാസത്തേക്ക് ഈ പൈലറ്റുകള്‍ക്ക് ഇന്‍ഡിഗോയില്‍ പറക്കാന്‍ സാധിക്കില്ല. അവരുടെ ടൈപ്പ്-ട്രെയിനിംഗ് പ്രോഗ്രാം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നതായും ഒരു ഉറവിടം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications