രാഹുലിനെ വീഴ്ത്താൻ കൂടെ നിന്ന ബിജെപി പ്രവർത്തകന്റെ ശവമഞ്ചം ചുമന്ന് സ്മൃതി ഇറാനി, വീഡിയോ വൈറൽ!
Recommended Video
അമേഠി: അമേഠിയില്‍ വലംകൈ ആയിരുന്ന, കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിംഗിന്റെ ശവമഞ്ചം തോളിലേന്തി സ്മൃതി ഇറാനി. 2014 തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതിയുടെ സഹായിയായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന സുരേന്ദ്ര സിംഗ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയാണ് ഒരു സംഘം സുരേന്ദ്ര സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
അമേഠി ബറൗലിയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയാണ് കൊല്ലപ്പെട്ട സുരേന്ദ്ര സിംഗ്. ഇദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്ന് സ്മൃതി ഇറാനി നടന്ന് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്മൃതിക്കൊപ്പം സജീവമായിരുന്നു സുരേന്ദ്ര സിംഗ്.
സുരേന്ദ്ര സിംഗിനോടുളള ആദരസൂചകമായിട്ടാണ് സ്മൃതി ഇറാനി അദ്ദേഹത്തിന്റെ ശവമഞ്ചം ചുമക്കാന്‍ തീരുമാനിച്ചത്. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകവേയാണ് സ്മൃതിയും ശവമഞ്ചം ചുമക്കാന്‍ സഹായിച്ചത്. അതേസമയും സുരേന്ദ്ര സിംഗിന്റെ കൊലപാതകക്കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതക കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തുന്നതിനുളള പ്രാചാരണത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണ്. രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. വെടിയേറ്റ് വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലംു ജീവന്‍ രക്ഷിക്കാനായില്ല.
#WATCH BJP MP from Amethi, Smriti Irani lends a shoulder to mortal remains of Surendra Singh, ex-village head of Barauli, Amethi, who was shot dead last night. pic.twitter.com/jQWV9s2ZwY
— ANI (@ANI) May 26, 2019