റായ്ബറേലിയില്‍ ഇനി സോണിയയില്ല, രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു; കോണ്‍ഗ്രസില്‍ വന്‍ മാറ്റം
ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് വിടപറഞ്ഞ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 25 വര്‍ഷം നീണ്ട ലോക്സഭാ രാഷ്ട്രീയ കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. എന്നാല്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് സോണിയ പിന്മാറുന്നില്ല. രാജ്യസഭയിലേക്ക് അവര്‍ മത്സരിക്കും. 77കാരിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്.
രാജസ്ഥാനില്‍ നിന്ന് അവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജനസേവനത്തില്‍ നിന്നുള്ള പൂര്‍ണമായ പിന്മാറ്റമല്ല, മറിച്ച് ഒരു മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മന്മോഹന് സിംഗിന്റെ സീറ്റില്‍ നിന്നാണ് സോണിയ മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് സോണിയയെ വിജയിപ്പിക്കാന്‍ എളുപ്പത്തില്‍ കോണ്‍ഗ്രസിന് സാധിക്കും.

അതേസമയം മന്മോഹന് സിംഗ് അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിരാമമിടാന്‍ പോവുന്നുവെന്നാണ് സൂചന. സോണിയാ ഗാന്ധി ആദ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നാണ്. പിന്നീട് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും മത്സരിച്ചു. രണ്ടിലും അവര്‍ വിജയിച്ചിരുന്നു.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട് എട്ട വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സോണിയ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് അവര്‍ പറയുകയും ചെയ്തു. 2004ല്‍ സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറി. കോണ്‍ഗ്രസിന്റെ യുപിയിലെ രണ്ടാമത്തെ ശക്തികേന്ദ്രമായിരുന്നു ഇത്. 1999 മുതല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയായിരുന്നു സോണിയ.
പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ മുന്‍നിരയില്‍ നിര്‍ത്താന്‍ സോണിയ എപ്പോഴും ശ്രമിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന സോണിയയായിരുന്നു എപ്പോഴും കണ്ടിരുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനവും തനിക്ക് വശമുണ്ടെന്ന് നേരത്തെ സോണിയ തെളിയിച്ചതാണ്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ബിജെപിക്കെതിരെ അവര്‍ രംഗത്ത വന്നിരുന്നു.
വനിതാ സംവരണ ബില്ലിലും, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയപ്പോഴും കേന്ദ്ര സര്‍ക്കാരിനെ അവര്‍ കടന്നാക്രമിച്ചു. വാചകകസര്‍ത്ത് നടത്താന്‍ പ്രധാനമന്ത്രി മിടുക്കനാണ്. എന്നാല്‍ ഇത്തരം കസര്‍ത്തുകള്‍ നമ്മുടെ വയര്‍ നിറയ്ക്കില്ല. അതിന് ഭക്ഷണമാണ് വേണ്ടത്. പ്രസംഗം കൊണ്ട് രോഗം ഭേദമാവില്ല. അതിന് ആശുപത്രികളാണ് വേണ്ടതെന്നും വളരെ പ്രശസ്തമായ 2018ലെ പ്രസംഗത്തില്‍ സോണിയ പറഞ്ഞിരുന്നു.
2004 മുതല്‍ റായ്ബറേലിയില്‍ മത്സരിക്കുന്ന സോണിയയുടെ പോളിംഗ് ശതമാനം ഒരിക്കലും 55ല്‍ നിന്ന് താഴേക്ക് പോയിട്ടില്ല. 2004, 2009 വര്‍ഷങ്ങളില്‍ ഈ സീറ്റ് സോണിയ വിജയിച്ചു. മോദി തരംഗമുണ്ടായപ്പോഴും റായ്ബറേലി ജനത സോണിയയെ കൈവിട്ടില്ല. അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരാകും മത്സരിക്കുകയെന്ന ചോദ്യം ബാക്കിയായിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ വലിയൊരു തലമുറ മാറ്റം കൂടിയാണ് മന്മോഹന് സിംഗിന്റെയും സോണിയയുടെയും മാറ്റങ്ങള്‍ തെളിയിക്കുന്നത്. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ പ്രിയങ്ക അറിയിച്ചതുമാണ്.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications