നോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതി
ന്യൂദല്‍ഹി: നോട്ടുനിരോധനത്തിനെതിരായ ഹര്‍ജികള്‍ ഇനിയും പരിഗണിക്കുമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്കെതിരെ എത്രത്തോളം മുന്നോട്ട് പോകാം എന്ന ലക്ഷ്മണ രേഖ കോടതിക്ക് ബോധ്യമുണ്ട് എന്ന് ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നവംബര്‍ 9 ലേക്ക് സുപ്രീംകോടതി പട്ടികപ്പെടുത്തിയിട്ടുണ്ട്.
500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിവെക്കണം എന്ന് കോടതി പറഞ്ഞു. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത്. അഴിമതിക്ക് എതിരേയും തീവ്രവാദത്തിന് എതിരേയും ഉള്ള നടപടി എന്ന് അവകാശപ്പെട്ടാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ പ്രശ്നം ഏറെ നാളത്തേക്ക് സുപ്രീംകോടതി ഹിയറിംഗിനായി പട്ടികപ്പെടുത്തിയിരുന്നില്ല. നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരുമാസത്തിന് ശേഷം അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജികള്‍ ആദ്യം ആദ്യം റഫര്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട് എന്‍ വി രമണ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിച്ചതിനാലാണ് ഇപ്പോള്‍ ഇത് പരിഗണിക്കുന്നത്.

എന്നാല്‍ ഈ പ്രശ്നം ഏറെ നാളത്തേക്ക് സുപ്രീംകോടതി ഹിയറിംഗിനായി പട്ടികപ്പെടുത്തിയിരുന്നില്ല. നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരുമാസത്തിന് ശേഷം അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജികള്‍ ആദ്യം ആദ്യം റഫര്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട് എന്‍ വി രമണ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിച്ചതിനാലാണ് ഇപ്പോള്‍ ഇത് പരിഗണിക്കുന്നത്.

നിയമത്തിന്റെ അധികാരമല്ലാതെ ഒരു വ്യക്തിക്കും അവരുടെ സ്വത്ത് നഷ്ടപ്പെടുത്താന്‍ പാടില്ല എന്ന് പറയുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300എ നോട്ടുനിരോധനം ലംഘിച്ചോ എന്നതാണ് കോടതിക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ഇത്തരത്തിലുള്ള നോട്ടുനിരോധനത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചത്.

അതേസമയം അക്കാദമിക് വിഷയങ്ങളില്‍ കോടതിയുടെ സമയം പാഴാക്കരുത് എന്ന് സര്‍ക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഭരണഘടനാ ബെഞ്ചിന്റെ സമയം പാഴാക്കുക എന്ന വാചകം അത്ഭുതപ്പെടുത്തുന്നതാണ് എന്ന് ഹര്‍ജിക്കാരില്‍ ഒരാളെ പ്രതിനിധീകരിച്ച അഭിഭാഷകന് ശ്യാം ദിവാന് കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഒരു പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ ഉത്തരം പറയേണ്ടത് അതിന്റെ കടമയാണെന്നാണ് ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ലക്ഷ്മണ രേഖ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാം എന്നും ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications