സുരേഷ് ഗോപി ദില്ലിക്ക്, അമിത് ഷായെയും മോദിയേയും കാണും, കെ സുരേന്ദ്രനെ തെറിപ്പിക്കുമോ?
ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രന് പുറത്തായേക്കും എന്നുളള അഭ്യൂഹങ്ങള്‍ക്കിടെ ദേശീയ നേതൃത്വവുമായുളള കൂടിക്കാഴ്ചയ്ക്ക് നടനും എംപിയുമായ സുരേഷ് ഗോപി ദില്ലിയിലേക്ക്. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുമുളള സുരേഷ് ഗോപിയുടെ കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും കൊടകര കുഴല്‍പ്പണ വിവാദവും ഗ്രൂപ്പ് പോരും അടക്കമുളള വിഷയങ്ങളാണ് കെ സുരേന്ദ്രന് വിനയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ബിജെപി നേതാവ് എന്നതിനപ്പുറമുളള ഒരു ജനകീയ മുഖം സുരേഷ് ഗോപിക്ക് ഉണ്ട് എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഇത് കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സഹായിച്ചേക്കുമെന്നും നേതൃത്വം കരുതുന്നു. കെ സുരേന്ദ്രന് പകരമായി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ചൂണ്ടിക്കാട്ടപ്പെടുന്ന പേര് സുരേഷ് ഗോപിയുടേതാണ്. രാഷ്ട്രീയത്തിന് അപ്പുറത്തുളള പിന്തുണ സുരേഷ് ഗോപിയുടെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുമായി അമിത് ഷായും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നത്.

സംസ്ഥാന ബിജെപി അധ്യക്ഷനാകാന്‍ താല്പര്യമില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരു സിനിമാ നടനല്ല ബിജെപിയെ നയിക്കേണ്ടത് എന്നും രാഷ്ട്രീയത്തില്‍ വളര്‍ന്ന് വന്ന നിരവധി നേതാക്കളില്‍ ഒരാളായിരിക്കണം അധ്യക്ഷന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.വി മുരളീധരനും കെ സുരേന്ദ്രനും പറഞ്ഞാലും സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കില്ല. നരേന്ദ്ര മോദിയും അമിത് ഷായും തന്നോട് അത്തരമൊരു കാര്യം ആവശ്യപ്പെടും എന്ന് കരുതുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം
ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന് തില്ലങ്കേരിയുടെ പേരും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാന ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചിരുന്നു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കിയതിനെ തുടക്കത്തില്‍ തന്നെ കൃഷ്ണദാസ് വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയോടെ സുരേന്ദ്രന് എതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായി. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കരുത്തനായ ഒരു നേതാവ് എന്ന നിലയ്ക്കാണ് ആര്‍എസ്എസ് പിന്തുണയുളള വത്സന് തില്ലങ്കേരിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ സജീവ രാഷ്ട്രീയം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും ബിജെപി അധ്യക്ഷനാകുമെന്ന് കരുതുന്നില്ലെന്നുമാണ് വത്സന് തില്ലങ്കേരിയുടെ പ്രതികരണം.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications