മലയാളി യുവതിയെ ബലാല്‍സംഗം ചെയ്ത പ്രതികളെ പോലീസ് വെടിവച്ചിട്ടു
ചെന്നൈ: മലയാളി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചു. മുട്ടിന് താഴെ വെടിയേറ്റ പ്രതികളെ കാഞ്ചീപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗരാജ്, പ്രകാശ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഗുമിടുപൂണ്ടി എന്ന സ്ഥലത്തുള്ളവരാണ് രണ്ടുപേരും. നാഗരാജിന് മുട്ടിനും പ്രകാശിന് പാദത്തിനുമാണ് വെടിയേറ്റത്. പ്രതികള്‍ക്കെതിരെ പിടിച്ചുപറി, കവര്‍ച്ച, ബലാല്‍സംഗം, വീട് ആക്രമണം തുടങ്ങി 20ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ശ്രീപെരുമ്പത്തൂരിലെ വ്യവസായ മേഖലയിലെ ആളൊഴിഞ്ഞ റോഡരികിലാണ് പ്രതികള്‍ പതിവായി തമ്പടിക്കാറുള്ളത്. ജോലി കഴിഞ്ഞ് പോകുന്ന സ്ത്രീകളെയും ഒറ്റയ്ക്ക് പോകുന്നവരെയുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചുപറിച്ച് ബലാല്‍സംഗം ചെയ്യുകയാണ് പതിവ്. മിക്ക സംഭവങ്ങളും കേസാകാറില്ല. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച ആക്രമണം നടന്നത് മലയാളിയായ വിദ്യാര്‍ഥിനിക്കെതിരെയാണ്. ബിബിഎ വിദ്യാര്‍ഥിനിയും കാമുകനും ആളൊഴിഞ്ഞ സ്ഥലത്ത് സംസാരിച്ചിരിക്കുകയായിരുന്നു. തൊട്ടടുത്തായി ആറ് അഞ്ച് പേര് മദ്യപിക്കുന്നുണ്ടായിരുന്നു.
യുവതിയും സുഹൃത്തും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. അക്രമികള്‍ പ്രതികളെ വളഞ്ഞ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. യുവതിയെ കത്തി കാട്ടി ബലാല്‍സംഗം ചെയ്തു. ഇതിനിടെ രക്ഷപ്പെട്ട യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചു. ശേഷം ബന്ധുക്കളെത്തിയാണ് കാഞ്ചീപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് പോലീസിനെ വിവരം അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ചീപുരത്ത് താമസമാക്കിയ മലയാളി കുടുംബമാണ് യുവതിയുടേത്.
യുവതിയും സുഹൃത്തും നല്കിയ വിവര പ്രകാരം ഒരു പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത്. തുടര്‍ന്ന് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതും പോലീസ് വെടിവച്ചതും. പ്രതിക്ക് വെടിയേറ്റ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുമെന്ന് പോലീസ് പറഞ്ഞു. വിമല്‍, മണികണ്ഠന്, ശിവകുമാര്‍, വിഘ്നേഷ്, തെന്നരസ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വെടിയേറ്റവര്‍ മറ്റു ബലാല്‍സംഗ കേസിലും പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications