Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി; സംഭവം ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.

സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇരുവരുടേയും യാത്ര. രാത്രി 9.30 ഓടെ ഭോപ്പാല്‍-ദല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ ഇരുവരും ദല്‍ഹിയിലേക്ക് പോകും എന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 7.40നാണ് വിമാനം ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഭോപ്പാല്‍ വിമാനത്താവളത്തിലെ വിവിഐപി ലോഞ്ചിലാണ് ഇപ്പോള്‍ രാഹുലും സോണിയയും ഉള്ളത്.

SONIA GANDHI

നേരത്തെ ഇന്ന് ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ യോഗത്തിനിടെ ബി ജെ പിക്കെതിരെ നിശിതമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. 2024 ല്‍ ഇത് എന്‍ ഡി എയും ഇന്ത്യയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടെ ആശയങ്ങളെക്കുറിച്ചും പരിപാടികളെക്കുറിച്ചും വിശദമാക്കുന്ന ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി അദ്ദേഹം

'ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനും അവരുടെ ചിന്തകള്‍ക്കുമെതിരായ പോരാട്ടമാണ് ഇത്. അവര്‍ രാജ്യത്തെ ആക്രമിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. രാജ്യത്തിന്റെ സമ്പത്ത് ദശലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് തട്ടിയെടുത്ത് ബി ജെ പിയുടെയും പ്രധാനമന്ത്രിയുടെയും കുറച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം വിജയകരമാണ്. ഞങ്ങള്‍ നമ്മുടെ മഹത്തായ ഇന്ത്യ എന്ന ആശയത്തെയാണ് പ്രതിരോധിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ചരിത്രത്തിലുണ്ട്. രാജ്യത്തിന്റെയാകെ ശബ്ദം മൂടിക്കെട്ടുകയാണ് എന്നും അതിനാലാണ് തങ്ങള്‍ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളെ പിന്നീട് തീരുമാനിക്കും. തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക രൂപീകരിക്കാന്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കാനും ഇന്നത്തെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ മൂന്നാം യോഗം മുംബൈയിലും നാലാമത്തെ യോഗം ചെന്നൈയിലുമാണ് നടക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+