തക്കാളിക്ക് പൊന്നുംവില, ചിറ്റൂരിലെ കര്ഷകന് ഒരു മാസം കൊണ്ട് സമ്പാദിച്ചത് എത്രയെന്നറിയുമോ?
വിശാഖട്ടപണം: തക്കാളി വില സര്‍വകാല റെക്കോര്‍ഡാണ് നമുക്കെല്ലാം അറിയാം. സാധാരണക്കാരന്റെ പോക്കറ്റ് കീറുകയാണ് തക്കാളി. പലരും തക്കാളിയില്ലാതെ ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ തക്കാളി പലര്‍ക്കും ഒഴിച്ച്കൂടാനാവാത്ത പച്ചക്കറിയാണ്. അതുകൊണ്ട് വലിയ നേട്ടം തന്നെ തക്കാളി വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നുണ്ട്.
ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള ഒരുകര്ഷകന് സ്വന്തമാക്കിയ ലാഭമാണ് ഇപ്പോള്‍ രാജ്യമാകെ ചര്‍ച്ചയായിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മൂന്ന് കോടി രൂപയുടെ ലാഭമാണ് ചന്ദ്രമൗലി എന്ന കര്ഷകന് സ്വന്തമാക്കി. ചിറ്റൂരിലെ കരകമന്ദ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് ചന്ദ്രമൗലി. തക്കാളി കൃഷി ചെയ്യുന്ന പരമ്പരാഗത കുടുംബമാണ് ഇവരുടേത്.

വിപണിയെ കുറിച്ചും, തക്കാളി വിലയെ കുറിച്ചും ചന്ദ്രമൗലിക്ക് ശരിക്കും അറിയാമായിരുന്നു. ജൂണ്‍-ജൂലായ് മാസത്തില്‍ വലിയ നേട്ടം ലഭിക്കുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഏറ്റവും നൂതനായ കാര്‍ഷിക രീതികളാണ് ചന്ദ്രമൗലിക്കുണ്ടായിരുന്നത്. ഇത്തവണ കൂടുതല്‍ മികച്ച വിളവ് ലഭിക്കുമെന്നും മൗലിക്ക് അറിയാമായിരുന്നു. വേനല്‍കാലത്തിന്റെ അവസാനം വിളവെടുക്കാവുന്ന രീതിയിലാണ് ചന്ദ്രമൗലി കൃഷി സജ്ജമാക്കിയത്. എന്നാല്‍ മൗലി വിചാരിച്ചതിനും മുകളിലേക്ക് തക്കാളി വില ഉയരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഇത് അദ്ദേഹത്തിന് നേട്ടമായി മാറുകയായിരുന്നു.
ഒരു കോടിയാണ് കൃഷിക്കായി ചന്ദ്രമൗലിക്ക് ചെലവായത്. തക്കാളി വിപണിയില്‍ എത്തിക്കുന്നത് അടക്കം ഇതില്‍ വരും.ചെലവ് വലുതാണെങ്കിലും കിട്ടിയ ലാഭവും ചന്ദ്രമൗലിക്ക് അപ്രതീക്ഷിതമായിരുന്നു. മൂന്ന് കോടി ലാഭമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരു കര്‍ഷകനും പ്രതീക്ഷിക്കാത്തൊരു നേട്ടമായിരുന്നു ഇത്. കര്‍ണാടക മേഖലയിലെ കോലാറിലാണ് തന്റെ തക്കാളി തുടക്കത്തില്‍ വിറ്റതെന്ന് മൗലി പറയുന്നു.
15 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് ആയിരം മുതല്‍ 1500 രൂപ വരെയാണ് വാങ്ങിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് വില വല്ലാതെ ഉയര്‍ന്നു. അത് മാത്രമല്ല, ആവശ്യകതയും വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ 40000 തക്കാളിപ്പെട്ടികളാണ് താന്‍ വിറ്റതെന്ന് ചന്ദ്രമൗലി പറഞ്ഞു. അതിലൂടെയാണ് നാല് കോടിയുടെ കച്ചവടം മൊത്തത്തില്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കരകമന്ദയില് ചന്ദ്രമൗലിയുടെ കുടുംബത്തിന് 12 ഏക്കര്‍ കൃഷിഭൂമിയാണ് ഉള്ളത്. സുവരപുവരിപ്പല്ലെയില് മറ്റൊരു ഇരുപതേക്കര്‍ ഭൂമിയും ഇവര്‍ക്കുണ്ട്. കൃത്യമായ ജലസേചനവും, കമ്പോസറ്റ് വളവും കൊണ്ടാണ് മികച്ച തക്കാളി കൃഷി ചെയ്ത് ഉണ്ടാക്കുന്നതെന്ന് ചന്ദ്രമൗലി പറയുന്നു. കൂടുതല്‍ മികച് വിളവെടുപ്പും അതിലൂടെ സാധ്യമായി എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ കാരണങ്ങളാലാണ് തക്കാളി വില ഉയര്‍ന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. തക്കാളി കൃഷി കുറഞ്ഞതും ഇതിന് കാരണമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ വില കുറഞ്ഞതാണ് കര്‍ഷകരില്‍ പലരും തക്കാളി കൃഷി ഉപേക്ഷിക്കാന്‍ കാരണമായത്. ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കിലോയ്ക്ക് 50 രൂപ എന്ന നിരക്കില്‍ തക്കാളി ലഭ്യമാക്കുന്നുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications