സ്ത്രീകളുടെ നീതി ഒഴിവ്കഴിവ് മാത്രം: മോദി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരിഅത്ത് നിയമങ്ങള്‍
ദില്ലി: മുത്തലാഖ് വിഷയത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് അസസുദ്ധീൻ ഒവൈസി. സ്ത്രീകള്‍ക്കുള്ള നീതിയെന്ന പേരിൽ മോദി സർക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ശരീഅത്ത് നിയമങ്ങളെയാണ് എന്നാണ് ഒവൈസിയുടെ ആരോപണം. രാജ്യസഭയിലെ തർക്കങ്ങളെ തുടര്‍ന്ന് മുത്തലാഖ് ബില്‍ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. സ്ത്രീകളുടെ അവകാശങ്ങൾ ഒഴിവ് കഴിവ് മാത്രമാണെന്നും മോദി സർക്കാര്‍ യഥാർത്ഥത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് ഇസ്ലാമിക് ശരിഅത്ത് നിയമങ്ങളെയാണ് എന്നുമായിരുന്നു ആരോപണം. ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
മുത്തലാഖിന്റെ ഇരകൾക്ക് ബജറ്റില്‍ തുക വകയിരുത്തണമെന്നും ഭർത്താവ് ജയിലിയായിരിക്കെ ഇവർക്ക് സാമ്പത്തിക സുരക്ഷിതത്വം ആവശ്യമാണമെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് ചൊല്ലിയിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി പ്രതിമാസം 15,000 രൂപ വീതം വകയിരുത്തണമെന്നും ഒവൈസി നിർദേശിക്കുന്നു. തത്സമയം തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാരെ കുറ്റവാളികളായി കണക്കാക്കുന്നതാണ് രാജ്യസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവാദ മുത്തലാഖ് ബിൽ. മുത്തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാർക്ക് കടുത്ത ശിക്ഷ നൽകുന്നതുമാണ് വിവാദ മുത്തലാഖ് ബിൽ.

ഒഴിവ്കഴിവ് മാത്രം
സ്ത്രീകളുടെ അവകാശങ്ങൾ ഒഴിവ് കഴിവ് മാത്രമാണെന്നും മോദി സർക്കാര്‍ യഥാർത്ഥത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് ഇസ്ലാമിക് ശരിഅത്ത് നിയമങ്ങളെയാണ് എന്നുമായിരുന്നു ആരോപണം. ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

ബജറ്റിൽ തുക വകയിരുത്തണം
മുത്തലാഖിന്റെ ഇരകൾക്ക് ബജറ്റില്‍ തുക വകയിരുത്തണമെന്നും ഭർത്താവ് ജയിലിയായിരിക്കെ ഇവർക്ക് സാമ്പത്തിക സുരക്ഷിതത്വം ആവശ്യമാണമെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് ചൊല്ലിയിട്ടുള്ള സ്ത്രീകൾക്ക് വേണ്ടി പ്രതിമാസം 15,000 രൂപ വീതം വകയിരുത്തണമെന്നും ഒവൈസി നിർദേശിക്കുന്നു.

നഷ്ടപരിഹാരം ലഭിക്കുന്നത്
ലോക്സഭയില്‍ വെച്ച ബില്ലിനെ എതിർതത് ഒവൈസി മുത്തലാഖ് നിയമവിരുദ്ധമായിട്ടുള്ള രാജ്യത്ത് ഒരു ബില്ലിന്റെ ആവശ്യമില്ലെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും നിയമവുമായി പൊരുത്തപ്പെട്ട് പോകാത്ത പ്രശ്നമുണ്ടെന്നും ഗാർഹിക പീഡനത്തിന്റെ പരിധിയിലാണ് ഈ പ്രശ്നം ഉൾപ്പെടുത്തേണ്ടെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് കേസുകളിൽ ഭര്‍ത്താവ് ജയിലിൽ പോയാല്‍ ഇരകൾക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യവും ഒവൈസി ഉന്നയിക്കുന്നു.

ബില്ലിന് കൂടിയാലോചനകളില്ലെന്ന്
വേണ്ടത്ര കൂടിയാലോചകളില്ലാതെയാണ് ബില്ല് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും ഇത മുസ്ലിം സ്ത്രീകളോട് കാണിക്കുന്ന അനീതിയാണന്നും ഒവൈസി ആരോപിക്കുന്നു. ഉപേക്ഷിക്കപ്പെട്ട മറ്റ് മതങ്ങളില്‍പ്പെട്ട 20 ലക്ഷം സ്ത്രീകള്‍ക്ക് നിയമമുണ്ടാക്കാൻ ആവശ്യപ്പെടുന്ന ഒവൈസി ഗുജറാത്തിലെ ഭാഭിയ്ക്കും നീതി കിട്ടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേനദ്രമോദിയുടെ ഭാര്യ യശോദാ ബെന്നിനെയാണ് ഒവൈസി പരോക്ഷമായി പരാമർശിക്കുന്നത്.

ബിൽ ട്രാപ്പ്!
തത്സമയം തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാരെ കുറ്റവാളികളായി കണക്കാക്കുന്നതാണ് രാജ്യസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവാദ മുത്തലാഖ് ബിൽ. മുത്തലാഖ് ചൊല്ലുന്ന ഭർത്താക്കന്മാർക്ക് കടുത്ത ശിക്ഷ നൽകുന്നതുമാണ് വിവാദ മുത്തലാഖ് ബിൽ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications