രഹസ്യബന്ധം സ്‌കൂളിലും നാട്ടിലുമറിഞ്ഞു; കടുംകൈ ചെയ്ത് അധ്യാപകനും വിദ്യാര്‍ത്ഥിനിയും
സഹരൻപൂർ: സെപ്റ്റംബർ മൂന്നിനാണ് അധ്യാപകനേയും അദ്ദേഹത്തിന്റെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയേയും കാണാതായത്. എല്ലാവരും ഒരുപാട് അന്വേഷിച്ചു പക്ഷേ ഒരു വിവരവും ലഭിച്ചില്ല. എവിടെയാണ് പോയതെന്നോ അവർ എന്താണ് ചെയ്തതെന്നോ അറിഞ്ഞില്ല..എല്ലാവരും ആശങ്കയിലായി ..ഒടുവിൽ ഇപ്പോൾ അവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. അധ്യാപകനേയും വിദ്യാർത്ഥിനിയേയും വനത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. ഇവരെ കാണാതാവുന്നതിന് ഒരു സംഭവം നടന്നിരുന്നു..ഇതോടെയാണ് ഇവരെ രണ്ടുപേരെയും കാണാതാവുന്നത്.
ഉത്തര്‍പ്രദേശില്‍ ആണ് സംഭവം നടന്നത്. വനത്തിനുള്ളില്‍ ആയിരുന്നു അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40 വയസുകാരനായ അധ്യാപകനെയും 17 വയസുകാരിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തായതിന് പിന്നാലെ ഇരുവരെയും കാണാതായി..
താൻ ജോലി ചെയ്ത അതേ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായാണ് അധ്യാപകന്‍ ബന്ധം സൂക്ഷിച്ചത്. വിവരം പുറത്തായതോടെ സംങവം വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അധ്യാപകനെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ മൂന്നാം തീയതിയോടെ അധ്യാപകനെയും പെണ്‍കുട്ടിയെയും കാണാതായി. പിന്നാലെ മകളെ കാണാനില്ലെന്നും അധ്യാപകന്‍ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. അധ്യാപകനും പെണ്‍കുട്ടിയും ജില്ല വിട്ട് പോയതിനാല്‍ പൊലീസിന് ഇവരെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെ ആയിരുന്നു ഇരുവരുടെയും മൃതദേഹം വനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് സഹരൻപൂർ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിൻ ടാഡ പറഞ്ഞു.
ചൊവ്വാഴ്ച
വൈകുന്നേരത്തോടെ
പ്രദേശത്ത്
ദുർഗന്ധം
വമിക്കാൻ
തുടങ്ങിയതോടെ
പ്രദേശവാസികള്‍
ആണ്
പൊലീസിനെ
വിവരം
അറിയിക്കുന്നത്.
തുടര്‍ന്ന്
പൊലീസ്
സ്ഥലത്തെത്തി
വനത്തിനുള്ളില്‍
നടത്തിയ
പരിശോധനയില്‍
മൃതദേഹങ്ങള്‍
കണ്ടെത്തുകയായിരുന്നു.
അഴുകിയ
നിലയിലായിരുന്നു
മൃതദേഹങ്ങളെന്ന്
പൊലീസ്
പറഞ്ഞു.
'
ഈ
ബുദ്ധിമുട്ട്
ഞാനും
അനുഭവിച്ചതാണ്';
അനുഭവം
പങ്കുവെച്ച്
മുഖ്യമന്ത്രിക്ക്
കത്തുമായി
അന്ന
ബെന്‍
പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ബൈക്ക് അധ്യാപകനും പെണ്‍കുട്ടിയും കൊണ്ടുവന്നതാകാം എന്നാണ് കരുതുന്നത്... വനത്തിനോട് ചേര്‍ന്നുള്ള റോഡുകളിലെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിക്കുമെന്നും മൃതദേഹത്തില്‍ നിന്നോ ബൈക്കില്‍ നിന്നോ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഈ ഒരു നിസാര കാര്യത്തിനായിരുന്നു മേലുദ്യോഗസ്ഥനേയും കുടുംബത്തേയും അയാള്‍ കൊന്നത്