Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമെന്ന് ബിജെപി നേതാവ്; 'ഇനിയും അനുഭവിക്കും'

ജയ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലോകമൊന്നാകെ അനുശോചനവും നടുക്കവും രേഖപ്പെടുത്തുന്നതിനിടെ കേരളത്തിനെതിരെ വിദ്വേഷ പരമാര്‍ശവുമായി ബിജെപി നേതാവ്. വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണ് എന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ ആരോപിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ രാംഗഢില്‍ നിന്നുള്ള മുന്‍ എം എല്‍ എ കൂടിയാണ് ഗ്യാന്‍ദേവ് അഹൂജ.

ഗോവധം എവിടെ നടന്നാലും ഇത്തരം സംഭവങ്ങള്‍ തുടരുമെന്ന് ഗ്യാന്‍ദേവ് അഹൂജ അവകാശപ്പെട്ടു. ഗോഹത്യയുടെ നേരിട്ടുള്ള അനന്തരഫലമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലെന്ന് അഹൂജ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തില്‍ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കില്‍ സമാനമായ ദുരന്തങ്ങള്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ മേഘവിസ്‌ഫോടനം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.

landslide

എങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. '2018 മുതല്‍ ഗോഹത്യയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ അഭിമുഖീകരിക്കുന്നതായി കാണുന്നുണ്ട്. ഗോവധം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തില്‍ സമാനമായ ദുരന്തങ്ങള്‍ തുടരും,' അഹൂജ പറഞ്ഞു. വയനാട്ടില്‍ ഗോഹത്യ പരസ്യമായി നടക്കുന്നുണ്ടെന്നും അടുത്തിടെ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ പശുവിനെ കൊന്നിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ഗോമാതാവിന്റെ രക്തം എവിടെ വീണാലും അവിടെ ദുരന്തം സംഭവിക്കുന്നു എന്നും അഹൂജ പറഞ്ഞു.ഉത്തരാഖണ്ഡിലും ഹിമാചലിലും ഗോമാതാവിനെ കൊല്ലുന്നത് കുറവാണ്. അതേസമയം കേരളത്തില്‍ ഇത് കൂടുതലാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടുതലായത് എന്നാണ് ഇയാള്‍ പറയുന്നത്.

ജൂലൈ 30 നാണ് രാജ്യം കണ്ട എക്കാലത്തേയും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ, ചൂരലമല, മേപ്പാടി എന്നിവയുള്‍പ്പെടെ വയനാട്ടിലെ ഗ്രാമങ്ങളില്‍ ഒന്നിലധികം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. മുന്നൂറിലേറെ പേര്‍ മരിച്ച ദുരന്തത്തില്‍ 200 ലേറെ പേര്‍ അഞ്ചാം ദിനത്തിലും കാണാമറയത്താണ്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് അഹൂജയുടെ വിദ്വേഷ പരാമര്‍ശം.

അതിനിടെ സമാനതകളിലാത്ത രക്ഷാപ്രവര്‍ത്തനമാണ് വയനാട്ടില്‍ നടക്കുന്നത്. ആയിരക്കണക്കിന് പേരാണ് ദുരന്തബാധിത മേഖലിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതിനിടെ പുനരധിവാസത്തിന് വേണ്ട ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനുമടക്കം തെന്നിന്ത്യന്‍ താരങ്ങളെല്ലാം വയനാടിനായി സഹായം വാദ്ഗാനം ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, വിഡി സതീശന്‍, ഡിവൈഎഫ്‌ഐ, കെപിസിസി, എഐവൈഎഫ്, ശോഭ റിയാലിറ്റി ഗ്രൂപ്പ്, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ്, എന്‍എസ്എസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവര്‍ വീട് നിര്‍മിച്ച് നല്‍കാം എന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+