പാകിസ്താനില്‍ സ്ഫോടന പരമ്പര; ഏഴ് പേര് കൊലപ്പെട്ടു, പിന്നില്‍ ഐസിസ്!!
ഭീകരര്‍ കോടതിയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിലായി ഏഴ് പേര്
കൊലപ്പെട്ടുമരിച്ചുവെന്നും 12 പേര്‍ക്ക് പരിക്കേറ്റെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താങ്കി ബസാറിലെ ലോക്കല്‍ കോടതിയ്ക്ക് മുന്നിലാണ് മൂന്ന് സ്ഫോടനങ്ങളുമുണ്ടായത്.
സ്ഫോടനത്തിനിടെ കോടതിയ്ക്കുള്ളിലേയ്ക്ക് ഭീകരര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ചാവേറുകള്‍ കോടതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയെന്നും ഇവരില്‍ രണ്ട് പേരെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചിട്ടുവെന്നും ചാരാസാദ്ധ ഡിപിഒയെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തോടെ സമീപത്തെ ആശുപത്രികള്‍ക്ക് സമീപത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മാര്‍ച്ചിലുണ്ടായ സമാന ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാകിസ്താന് തിരിച്ചടി
വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 89 പേര് കൊല്ലപ്പെട്ടതോടെ പാക് സൈന്യം ഭീകരവേട്ട ശക്തമാക്കിയിരുന്നു. പാക്- അഫ്ഗാന് അതിര്‍ത്തിയിലുള്ള ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച പാകിസ്താന് പാകിസ്താനില്‍ വച്ച് 100 ഭീകരരെ വധിച്ചതായും അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് മൂന്ന് സ്ഫോടനങ്ങള്‍ക്ക് സാക്ഷിയാവുന്നത്.

അഫ്ഗാനിസ്താനെ വിറപ്പിച്ച്
ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാക്- അഫ്ഗാന് അതിര്‍ത്തി അ നിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടതായി പാക് സൈന്യം വ്യക്തമാക്കി. ഇതിന് പുറമേ അഫ്ഗാന് എംബസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും ഉടന്‍ കൈമാറണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്താനില്‍ കഴിയുന്ന 76 ഭീകരരുടെ പട്ടികയും പാകിസ്താന് കൈമാറിയിട്ടുണ്ട്.

അതിര്‍ത്തി ഭീകരവാദം ഭീഷണി
അഫ്ഗാനിസ്താനില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രങ്ങളും പരിശീലന ക്യാമ്പുകളും തങ്ങള്‍ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയ പാകിസ്താന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന് വിപുല പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനെ ലക്ഷ്യം വച്ചുള്ള ഭീകരവാദത്തിന് വഴിയൊരുക്കുന്നതില്‍ അഫ്ഗാനിസ്താന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്താന് അഞ്ചോളം ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയായിരുന്നു. സൂഫി ദര്‍ഗ്ഗയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയിരുന്നു. ഫെബ്രുവരി 15ന് വാഹനങ്ങളില്‍ സ്ഫോടകവസ്തു നിക്ഷേപിച്ചും ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 13ന് ലാഹോറിലെ മാള്‍ റോഡിലുണ്ടായ സ്ഫോടനത്തില്‍ പൊലീസ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications