36 തരം വവ്വാലുകളില്‍ കൊറോണവൈറസ്.... കോടാനുകോടി വര്‍ഷങ്ങളായി സഹവാസം, പഠനം ഇങ്ങനെ
വാഷിംഗ്ടണ്‍: കൊറോണവൈറസിന്റെ വാഹകര്‍ വവ്വാലുകള്‍ തന്നെയെന്ന് പഠനം. വിവിധ തരം വവ്വാലുകളില്‍ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം കോടാനുകോടി വര്‍ഷങ്ങളായി വവ്വാലുകള്‍ കൊറോണവൈറസിനെ ശരീരത്തില്‍ വഹിക്കുന്നതായും കണ്ടെത്തലുണ്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളിലേക്ക് അടക്കം വിരല്‍ ചൂണ്ടുന്ന പഠനമാണിത്. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളില്‍ നിന്ന് വവ്വാലുകള്‍ വാങ്ങി കൊണ്ടുപോകുന്നവര്‍ നിരവധിയാണ്. ചൈനീസ് മെനുവിലെ പ്രിയപ്പെട്ട ഭക്ഷണം കൂടിയാണിത്. ഇത് പൂട്ടിക്കെട്ടിക്കാന്‍ നിരവധി രാജ്യങ്ങള്‍ രംഗത്തുണ്ട്. അവര്‍ക്ക് ഈ പഠനം പുതിയ തെളിവായി എടുക്കാം.

വവ്വാലുകളുടെ വലിയൊരു കുടുംബമാണ് വൈറസ് പടര്‍ത്തിയതെന്ന് കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പഠനം പറയുന്നു. കൊറോണവൈറസ് കാലങ്ങളായി വവ്വാലുകളുടെ ശരീരത്തിലുണ്ട്. ഇരുവരുടെയും വളര്‍ച്ച ഒരുമിച്ച് തന്നെയാണ് നടന്നതെന്നും ഇവര്‍ പറയുന്നു. ജേണല്‍ സയന്റിഫിക് റിപ്പോര്‍ട്ട്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വവ്വാലുകള്‍ നിരവധി നിരവധി നല്ല കാര്യങ്ങള്‍ ലോകത്തിന് ചെയ്യുന്നുണ്ട്. ചെടികളിലെ പരാഗണത്തിന് സഹായിക്കുന്നുണ്ട്. മഹാരോഗങ്ങള്‍ക്ക് കാരണമാകുന്ന ജീവികളെ ഭക്ഷിക്കുന്നുണ്ട്. വിത്തുകളുടെ വിതരണം കാടുകളില്‍ പരക്കെ നടക്കാനും സഹായിക്കുന്നുണ്ട്. ഇതുപോലെ കൊറോണവൈറസിന്റെ വാഹകര്‍ കൂടിയാണ് അവരെന്നും പഠനത്തില്‍ പറയുന്നു.
ഷിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം തയ്യാറാക്കിയത്. വവ്വാലുകളിലെ വ്യത്യസ്തമായ 36 വിഭാഗങ്ങളെയാണ് പഠന വിധേയമാക്കിയത്. പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയുടെ സമീപ പ്രദേശങ്ങളിലുമുള്ള വവ്വാലുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ നിന്നാണ് കാലങ്ങളായി വവ്വാലുകളും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞന്മാരില് ഓരളായ സ്റ്റീവ് ഗുഡ്മാന് പറഞ്ഞു. ഇവയുടെ വളര്‍ച്ചാ പരിണാമം കണ്ടെത്താന്‍ സാധിച്ചാല്‍ പ്രതിരോധത്തിനുള്ള മാര്‍ഗം കണ്ടെത്തുന്നതിന് സഹായകരമാകുമെന്നും ഗുഡ്മാന് പറഞ്ഞു.
കൊറോണവൈറസുകളും പല തരത്തിലുണ്ടെന്ന് പഠനം നടത്തിയവര്‍ പറയുന്നു. വിവിധ തരത്തിലാണ് ഇവ പെരുമാറുക. ഇവയെല്ലാം വസിക്കുന്നത് വവ്വാലുകളുടെ ശരീരത്തിലാണ്. ഇതുവരെ ഇവയെല്ലാം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നതായോ പടരുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അപകടസാധ്യതയുണ്ടെന്ന് പറയാനാവില്ല. ഒരു വൈറസ് ശരീരത്തില്‍ എത്താന്‍ ആ ശരീരത്തിന്റെ ആവാസ വ്യവസ്ഥ വളരെ പ്രധാനമാണ്. കോവിഡ് പരത്തിയ വവ്വാലുകളല്ല പഠന വിധേയമാക്കിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ വവ്വാലുകളുടെ ശരീരത്തില്‍ ഇത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത് മറ്റ് മൃഗങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications