റോഹിങ്ക്യൻ അഭയാർഥികൾക്ക് സിം കാര്‍ഡ് നൽകുന്നതിൽ വിലക്ക്; സർക്കാർ നിർദേശം ലംഘിച്ചാൽ...
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണം നടപ്പിലാക്കിയതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍
ധാക്ക: മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് സിം വിൽപ്പന നടത്തരുതെന്ന് ടെലികോം കമ്പനികളോടെ ബംഗ്ലദേശ് സർക്കാർ. രാജ്യത്തെ സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ പുതിയ തീരുമാനം.
ഇന്ത്യ ഐഐടി ഉണ്ടാക്കിയപ്പോൾ പാകിസ്താൻ ഉണ്ടാക്കിയത് എൽഇടി; യുഎന്നിൽ പാകിസ്താനെ പൊളിച്ചടുക്കി സുഷമ
സർക്കാർ നിർദേശം ലംഘിക്കുന്ന മൊബൈൽ ഫോൺ സേവന ദാതാക്കൾക്ക് പിഴ ഇടാക്കുമെന്നും സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ ഈ നിരോധനം കുറച്ച് കാലത്തേയ്ക്ക് മാത്രമാണെന്നും രാജ്യത്തെത്തിയ റോഹിങ്ക്യനുകൾക്ക് ബയോമെട്രിക് കാർഡുകൾ ലഭിക്കുന്നതോടെ നിരോധനം പിൻവലിക്കുമെന്നും ടെലികോം മന്ത്രി തരാണ ഹലീം പറഞ്ഞു.
രാജ്യത്ത് കലാപം രൂക്ഷമായതിനെ തുടർന്ന് നാലര ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. മാനുഷിക പരിഗണനയുടെ പേരിലാണ് റോഹിങ്ക്യൻ ജനങ്ങൾക്ക് ബംഗ്ലാദേശിൽ അഭയം നൽകിയത്. അതെ സമയം രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കര്യങ്ങളോട് വിട്ടുവീഴ്ച കാണിക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് തരാണ ഹലീം വ്യക്തമാക്കി