ലോകത്ത് 88 രാജ്യങ്ങളിലായി 4,355 ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചു;ഏറ്റവും കൂടുതൽ സൗദി അറേബ്യയിൽ
ലോകത്ത് 88 രാജ്യങ്ങളിലായി 4,355 ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചു;ഏറ്റവും കൂടുതൽ സൗദി അറേബ്യയിൽ
ഡൽഹി: ലോകത്ത് 88 രാജ്യങ്ങളിലായി ആകെ 4,355 ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലും യുഎഇയിലുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്.
വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, ആകെ 127 മൃതദേഹങ്ങൾ അന്ത്യ കർമങ്ങൾക്കായി ഇന്ത്യയിൽ എത്തിച്ചു. രാജ്യ സഭയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സൗദി അറേബ്യയിൽ കോവിഡ് മൂലം 1,237 മരണങ്ങളും യുഎഇയിൽ 894 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ രണ്ട് പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ആറ് ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് താമസിക്കുന്നത്.

മന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം, ബഹ്‌റൈൻ (203), കുവൈറ്റ് (668), മലേഷ്യ (186), ഒമാൻ (555), ഖത്തർ (113) എന്നിങ്ങനെയാണ് കാര്യമായ മരണങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റ് രാജ്യങ്ങൾ.അതേസമയം, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനും പ്രാദേശികമായി സംസ്‌കരിക്കുന്നതിനും സാമ്പത്തിക സഹായം ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ടെന്നും വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ആരോഗ്യ- സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ നിർദ്ദേശിച്ചിട്ടുള്ള മുൻകരുതലുകൾ സ്വീകരിച്ച് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടു വരുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യ സഭയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയ പ്രകാരം, പകർച്ച വ്യാധികൾക്കിടയിൽ ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാനങ്ങളിൽ 716,662 ഇന്ത്യക്കാർ മടങ്ങി എത്തി. യുഎഇയിൽ നിന്ന് 330,058, സൗദി അറേബ്യയിൽ നിന്ന് 137,900, കുവൈറ്റിൽ നിന്ന് 97,802, ഒമാനിൽ നിന്ന് 72,259, ഖത്തറിൽ നിന്ന് 51,190, ബഹ്‌റൈനിൽ നിന്ന് 27,453 എന്നിങ്ങനെയാണ് കൃത്യമായ കണക്കുകൾ.എന്നാൽ, കോവിഡ് -19 ന്റെ ആഘാതത്തെ തുടർന്ന് ഗൾഫിലെ ധാരാളം ഇന്ത്യൻ തൊഴിലാളികൾ ഇന്ത്യയിലേക്ക് മടങ്ങി. കൊവിഡിനെ തുടർന്ന് പ്രവാസികളിൽ പലരും തിരിച്ചു വരുന്നത് കണ്ടതായും ജയശങ്കർ പറഞ്ഞു.

"മഹാമാരിയിൽ തൊഴിൽ നഷ്ടത്തിന്റെ കാര്യത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ ആഘാതം ലഘൂകരിക്കുന്നത് ഉറപ്പാക്കുക എന്നത് സർക്കാരിന്റെ മുൻഗണനയായിരുന്നു. അതിനായി, മന്ത്രാലയവും ഗൾഫിലെ എല്ലാ ദൗത്യങ്ങളും തൊഴിലാളികളെ പരിപാലിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും സാമ്പത്തിക പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനും ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകളുമായി തുടർച്ചയായി ഏർപ്പെട്ടിരുന്നു, " ജയശങ്കർ കൂട്ടിച്ചേർത്തു. അതേസമയം, യുഎഇയിലെ ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്ക് അവരുടെ തൊഴിലും വേതനവും വർദ്ധിപ്പിക്കുന്നതിനായി 2021 ജനുവരിയിൽ സർക്കാർ ഒരു പരിപാടി ആരംഭിച്ചു. എന്നാൽ, അടുത്ത മാസങ്ങത്തിൽ പാൻഡെമിക് കുറഞ്ഞിരുന്നു. തൊഴിലാളികളെയും കുടുംബങ്ങളെയും വേഗത്തിൽ തിരികെ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു, ജയശങ്കർ പറഞ്ഞു.
Recommended Video

ഇതിന്റെ ഭാഹമായി എല്ലാ ഗൾഫ് രാജ്യങ്ങളും എയർ ബബിൾ സ്ഥാപിക്കാനും വിസ, യാത്ര, ആരോഗ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സമ്മർദ്ദം ചെലുത്തി. ഗൾഫിലെ എല്ലാ രാജ്യങ്ങളും സർക്കാരിന്റെ ഈ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ചു. അതിന്റെ ഫലമായി ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ സ്ഥിരമായ ഒഴുക്ക് ഉണ്ടായിട്ടുണ്ട്, "അദ്ദേഹം പറഞ്ഞു. എന്നാൽ, മഹാമാരിയുടെ സമയത്ത്, ഇന്ത്യയുടെ ദൗത്യങ്ങൾ വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യൻ തൊഴിലാളികളുടെ തിരിച്ചു വരവിന് സൗകര്യമൊരുക്കി. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ചും കമ്മ്യൂണിറ്റി അസോസിയേഷനുകളുമായി ഏകോപിപ്പിച്ചും പിന്തുണ നൽകുകയും ചെയ്തു. ഇതിൽ ബോർഡിനും താമസത്തിനുമുള്ള ചെലവുകൾ, എയർ പാസേജ്, എമർജൻസി മെഡിക്കൽ കെയർ എന്നിവ ഉൾപ്പെടുന്നു.












Click it and Unblock the Notifications