നിഖാബ് മാറ്റാന്‍ തയ്യാറായില്ല; ഡെന്മാര്ക്കിലെ 28 കാരിയായ മുസ്ലീം യുവതി പിഴയിലൂടെ ചരിത്രത്തിലേക്ക്
കോപ്പെന്ഹേഗന്(ഡെന്മാര്ക്ക്): പല യൂറോപ്യന്‍ രാജ്യങ്ങളും മുഖം മറയ്ക്കുന്ന പര്‍ദ്ദയുടെ ഉപയോഗം വിലക്കുകയാണ് ഇപ്പോള്‍. ഭീകരാക്രമണങ്ങളെ ഭയന്നാണ് ഈ നടപടികള്‍ എന്നാണ് അവരുടെ വാദം. എന്നാല്‍ ഇസ്ലാം മതത്തിനെതിരെയുള്ള നീക്കമായി പലരും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്..
മുഖം മറയ്ക്കുന്ന നിഖാബിന് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയ രാജ്യം ആണ് ഡെന്മാര്ക്ക്. ഓഗസ്റ്റ് 1 ന് ആണ് നിരോധനം നിലവില്‍ വന്നത്. ഇസ്ലാമിക വസ്ത്രമായ നിഖാബും ബുര്‍ഖയും മാത്രമല്ല നിരോധിച്ചിട്ടുള്ളത്. മുഖം മറയ്ക്കുന്നരീതിയില്‍ ഉള്ള എല്ലാ വസ്ത്രധാരണ രീതികളും നിരോധിച്ചിട്ടുണ്ട്.
ഇത്തരം ഒരു വിലക്കേര്‍പ്പെടുത്തിയിട്ടും, അത് അംഗീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. അങ്ങനെ അതിന് തയ്യാറാകാതിരുന്ന ഒരു മുസ്ലീം യുവതി ഡെന്മാര്ക്കിന്റെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍.

മുഖം മറച്ചാല്‍ പിഴ
മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ എത്തരുത് എന്നാണ് നിയമം. ഇത് മുസ്ലീങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള ഒന്നല്ല. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഏര്‍പ്പെടുത്തും എന്നും വ്യക്തമാക്കിയിരുന്നു.

മുസ്ലീം യുവതി
എന്നാല്‍ ഈ നിയമം ലംഘിക്കുക വഴി ആദ്യമായി പിഴ ഈടാക്കപ്പെട്ടത് ഒരു മുസ്ലീം യുവതിയില്‍ നിന്നാണ്. 28 കാരിയായ യുവതി പോലീസ് എത്തി ആവശ്യപ്പെട്ടിട്ടും മുഖപടം നീക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നായിരുന്നു പിഴ ഈടാക്കിയത്.

1,000 ക്രോണെര്‍
ആയിരം ക്രോണെര്‍ ആണ് ഇത്തരത്തില്‍ നിയമ ലംഘനത്തിന് ഈടാക്കുന്ന പിഴ. ഇന്ത്യന്‍ രൂപ പതിനായിരത്തിന് മുകളില്‍ വരും ഇത്. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പതിനായരം ക്രോണെര്‍ വഴി പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അടിപിടിയ്ക്കൊടുവില്‍
ഡെന്മാര്ക്കിലെ ഒരു ഷോപ്പിങ് മാളില്‍ ആയിരുന്നു യുവതി മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ച് എത്തിയത്. മറ്റൊരു സ്ത്രീ ഇവരോട് മുഖപടം നീക്കാം ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ തയ്യാറായില്ല. ഒടുവില്‍ അത് കൈയ്യാങ്കളിയില്‍ ആണ് അവസാനിച്ചത്.

പോലീസ് എത്തിയപ്പോള്‍
കൈയ്യാങ്കളിക്കിടെ ഒരു ഘട്ടത്തില്‍ മുസ്ലീം യുവതിയുടെ മുഖപടം വലിച്ചു നീക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ അവര്‍ അത് തിരിച്ച് ധരിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോള്‍ നിഖാബ് ധരിച്ച നിലയില്‍ തന്നെ ആയിരുന്നു യുവതി.

വലിയ പ്രതിഷേധം
മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത് ഡെന്മാര്ക്ക് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇത് എന്നായിരുന്നു പ്രധാന ആക്ഷേപം. പല മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

കുടിയേറ്റക്കാര്‍ക്ക് വേണ്ടി?
ഒരുപാട് മുസ്ലീം കുടിയേറ്റക്കാര്‍ ഉള്ള രാജ്യമാണ് ഡെന്മാര്ക്ക്. പൊതു സ്ഥലങ്ങളില്‍ മുഖപടം ധരിച്ചെത്തുന്ന മുസ്ലീം സ്ത്രീകള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെടുകയും ചെയ്യും. ഇത് അവരെ കുടിയേറ്റക്കാര്‍ ആണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കാരണമാകുന്നു. ഈ പ്രശ്നം പുതിയ നിയമത്തോടെ ഇല്ലാതാകും എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications