Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ച്ഷീറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം: രാജ്യം വിട്ടെന്ന റിപ്പോർട്ട് തള്ളി അബ്ദുള്ള സലേഹ്

കാബൂൾ: യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ താലിബാൻ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കിയിരുന്നു. ഇതിനിടെ പശ്ച്ഷീർ കൂടി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും താലിബാൻ നടത്തിയിരുന്നു. ഇന്ന് പഞ്ച്ഷീറിൽ താലിബാനും വടക്കൻ സൈന്യവും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. ഇക്കാര്യം കമുൻ വൈസ് പ്രസിഡന്റ് അംറുള്ള സലേയും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നുള്ള ആവശ്യവും അംറുള്ള സലേ മുന്നോട്ടുവെച്ചിട്ടുണ്ട്.

1

താൻ അഫ്‌ഗാനിസ്ഥാനിൽ തന്നെയുണ്ടെന്നും അംറുള്ള സലേ വ്യക്തമാക്കി. പശ്ച്ഷീറിൽ പോരാട്ടം ശക്തമായതോടെ അംറുള്ള സലേ രാജ്യം വിട്ടുവെന്ന ചില റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് സലേ രംഗത്തെത്തിയത്. ഇതിനിടെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലേക്ക് എത്തുന്നത്.

2

അഫ്ഗാനിസ്ഥാനിൽ രൂപീകരിക്കുന്ന പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. താലിബാൻ നിയന്ത്രണം തുടരുമ്പോഴും കാബൂളിലടക്കം സ്ത്രീകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയെന്നതാണ് മറ്റൊരു വസ്തുത. താലിബാൻ സഹ സ്ഥാപകൻ മുല്ല ബരാദറാകും സർക്കാറിനെ നയിക്കുകയെന്നാണ് താലിബാൻ വ്യക്തമാക്കിയത്. ഹിബത്തുല്ല അകുൻസാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാൻ നേതാക്കൾ സർക്കാറിന്റെ ഭാഗമാകുമെന്നു താലിബാൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ രൂപീകരിക്കുന്ന താൽക്കാലിക സർക്കാർ താലിബാൻ അംഗങ്ങൾ മാത്രമായിരിക്കുമെന്നാണ് താലിബാനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. 12 മുസ്ലീം സ്കോളർഷിപ്പുകളുടെ ഒരു കൺസൾട്ടേറ്റീവ് കൗൺസിൽ അല്ലെങ്കിൽ ശൂറയോടുകൂടിയ 25 മന്ത്രാലയങ്ങൾ ഇതിൽ ഉൾപ്പെടുമെന്നാണ് പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

3

പഞ്ച്ഷീറിലെ പോരാട്ടത്തിനിടെ ഈ പ്രവിശ്യയിലെ സുതൂല്‍ ജില്ല പിടിച്ചെടുത്തതായുള്ള അവകാശ വാദങ്ങൾ താലിബാന്‍ ഉന്നയിക്കുന്നുണ്ട്. എതിരാളികളുടെ കൈയിലുള്ള 11 ഔട്ട് പോസ്റ്റുകള്‍ ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെടുന്നുണ്ട്. പ്രതിരോധ മുന്നണിയിലെ 34 പേരെ വധിച്ചതായും താലിബാന്‍ സാംസ്‌കാരിക കമ്മീഷന്‍ അംഗം ഇനാമുല്ല സമന്‍ഗനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താലിബാൻ വാദം തള്ളിക്കളഞ്ഞ് പ്രതിരോധ മുന്നണി തന്നെ രംഗത്തെത്തിയിട്ടുണ്ട്. താഴ്‌വരയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പഞ്ച്ഷീറിലെ എല്ലാ പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുന്നണി വക്താവ് ഫാഹിം ദഷ്തിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

4

രാജ്യത്തെ മറ്റെല്ലാ പ്രവിശ്യകളും കീഴടക്കിയെങ്കിലും താലിബാന് മുമ്പിൽ അടിയറവ് പറയില്ലെന്ന ഉറച്ച വിശ്വാസത്തിൽ പ്രതിരോധം തീർക്കുകയാണ് പ്രതിരോധ മുന്നണി. എന്നാൽ ചെറുത്ത് നിൽപ്പ് തുടരുന്ന പാഞ്ച്ഷിര്‍ താഴ്‌വരയെ ഏത് വിധേനയും കീഴ്‌പ്പെടുത്തുകയാണ് താലിബാന്റെ ഉദ്ദേശ്യം. വരൾച്ചയും സമ്പദ് വ്യവസ്ഥയുടെ തകർച്ചയും 20 വർഷം നീണ്ട സംഘർഷവുമെല്ലാം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിട്ടുള്ളത്. 240,000 ഓളം അഫ്ഗാനികളാണ് ഈ കാലയളവിനുള്ളിൽ കൊല്ലപ്പെട്ടത്. എന്നാൽ നേരത്തെയുള്ള ധാരണ പ്രകാരം ആഗസ്റ്റ് 31ന് തന്നെ യുഎസ് സൈനിക പിന്മാറ്റം പൂർത്തിയാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ഐസിസിന്റെ ഖൊറോസാൻ വിഭാഗവും ജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ട്.

44

പഞ്ച്ഷിർ താഴ്വരയിൽ താലിബാനും മറ്റ് സൈന്യങ്ങളും നാല് മുതൽ അഞ്ച് ദിവസം വരെ ആക്രമണം നടത്തിയിരുന്നെങ്കിലും ഒരു പ്രദേശവും താലിബാൻ പിടിച്ചെടുത്തിട്ടില്ല. "ഞാൻ എന്റെ രാജ്യം വിട്ടു എന്ന് ചില മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് എന്റെ ശബ്ദമാണ്, ഞാൻ നിങ്ങളെ വിളിക്കുന്നത് പഞ്ച്ഷീർ താഴ്വരയിൽ നിന്നാണ്, എന്റെ അടിത്തട്ടിൽ നിന്ന്. ഞാൻ ഞങ്ങളുടെ കമാൻഡർമാർക്കും ഞങ്ങളുടെ രാഷ്ട്രീയ നേതാക്കൾക്കുമൊപ്പമാണ്, "സാലിഹ് പറഞ്ഞു. പഞ്ച്ഷീർ കമാൻഡർമാർക്കൊപ്പം സാലിഹ് താലിബാനെതിരായ പ്രതിരോധം തീർത്ത പ്രതിരോധ സേന ഇന്നലെ രണ്ട് വിമാനങ്ങളിലായി പലായനം ചെയ്തതായാണ് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇത് അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.

6

താലിബാനിൽ നിന്നുള്ള ആക്രമണത്തെക്കുറിച്ച് സംസാരിച്ച സാലിഹ് പറഞ്ഞു: "ഞങ്ങൾ ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നു. തീർച്ചയായും, ഇത് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ്, ഞങ്ങൾ താലിബാനും പാകിസ്ഥാനികളും അൽ ഖ്വയ്ദയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ആക്രമിക്കുകയാണ്. ഞങ്ങൾ നിലം നിർത്തിയിരിക്കുന്നു, ഞങ്ങൾക്ക് പ്രദേശം നഷ്ടപ്പെട്ടിട്ടില്ല. " കഴിഞ്ഞ നാല്-അഞ്ച് ദിവസങ്ങളിൽ താലിബാൻ ആക്രമണം ആരംഭിച്ചെങ്കിലും അവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അവർ നാശനഷ്ടങ്ങൾ അനുഭവിച്ചതായും "അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കലും താലിബാന് വഴങ്ങില്ലെന്നും എന്ന് പ്രതിജ്ഞയെടുത്തു, മുൻ പ്രസിഡന്റ് അഷ്റഫ് ഗാനി കാബൂൾ ഏറ്റെടുക്കുന്നതിനുമുമ്പ് അഫ്ഗാനിസ്ഥാൻ താലിബാന് വിട്ടുനൽകിക്കൊണ്ട് രാത്രിയോടെ രാജ്യം വിട്ടുപോയെങ്കിലും താൻ അങ്ങനെ ചെയ്യില്ലെന്നും സാലേഹ് വ്യക്തമാക്കി.

വീണ്ടും ആരാധകരെ ഞെട്ടിച്ച് തണ്ണീര്‍മത്തനിലെ സ്‌റ്റെഫി; ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ തിളങ്ങിയ ഗോപികയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+