ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ വ്യോമാക്രമണം, വര്‍ഷിച്ചത് 90 മിസൈലുകള്‍; നിരവധി പേര്‍ക്ക് പരുക്ക്
ജറൂസലേം: ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെ വ്യോമാക്രമണം. 165 മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല വര്‍ഷിച്ചത്. ഇസ്രായേലിലെ വടക്കന്‍ നഗരമായ ഹൈഫയെ ലക്ഷ്യമിട്ടാണ് ആക്രമണം. സാധാരരണക്കാരായ നിരവധി പേരാണ് ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നത്.
കെട്ടിടങ്ങളും വാഹനങ്ങള്‍ക്കുമെല്ലാം നാശനഷ്ടമുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ക്കാണ് നിലവില്‍ പരുക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുമുണ്ട്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിദാനമായ അയേണ്‍ ഡോം ഹിസ്ബുല്ലയുടെ ആക്രമണത്തെ് പ്രതിരോധിച്ചെങ്കിലും, ചിലത് ജനസാന്ദ്രയേറെയുള്ള ഹൈഫ തീരത്താണ് പതിച്ചത്.

ഗലീലി മേഖലയില്‍ നിന്ന് മിസൈല്‍ ഹിസ്ബുല്ല പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സസ് അറിയിച്ചു. എന്നാല്‍ ചിലത് മാത്രമാണ് ഇസ്രായേലിന്റെ എയര്‍ ഡിഫന്‍സ് സംവിധാനം പ്രതിരോധിച്ചത്. കാര്‍മിയല്‍ മേഖലയിലും, സമീപത്തുള്ള ടൗണുകളിലും നിരവധി മിസൈലുകളാണ് പതിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോകള്‍ നിരവധി പേര് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹൈഫ മേഖലയില്‍ നിരവധി കാറുകള്‍ കത്തുന്നതാമ് വീഡിയോയിലുള്ളത്. അതേസമയം ആക്രമണത്തിന് ഹിസ്ബുല്ല ഉപയോഗിച്ച റോക്കറ്റ് ലോഞ്ചര്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഇസ്രായേലിനെതിരെയുള്ള വലിയ റോക്കറ്റാക്രമണങ്ങളിലൊന്നാണിത്. ഹിസ്ബുല്ലയ്ക്കെതിരായ വാക്കി ടോക്കി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് നേരത്തെ ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പേജര്‍ ആക്രമണത്തില്‍ 39 പേര് കൊല്ലപ്പെടുകയും, മൂവായിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ-പ്രതിരോധ മേഖലയില്‍ ഉള്ളവര്‍ നസ്രല്ലയെ വധിക്കാനുള്ള ഓപ്പറേഷനെ അടക്കം എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ വകവെക്കാതെയാണ് നെതന്യാഹു ഈ ദൗത്യത്തിന് അനുമതി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ഇസ്രായേല്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ നിന്ന് ഞങ്ങളുടെ ജനതയെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് എക്സില്‍ കുറിച്ചു. അതേസമയം 165 മിസൈലുകള്‍ ഹിസ്ബുല്ല വര്‍ഷിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരിലൊരാള് പെണ്‍കുട്ടിയാണ്.
പരുക്കേറ്റവരെ നഹാരിയയിലെ ഗലീലി മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗലീലി കേന്ദ്രത്തില്‍ നിന്ന് മാത്രം അന്‍പതോളം മിസൈലുകളാണ് ഹിസ്ബുല്ല വര്‍ഷിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്. കാര്ബിയല് മേഖലയിലെ പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ട്രെയിനിങ് ബേസാണ് ഹിസ്ബുല്ല ലക്ഷ്യമിട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications