Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്; കാണാന്‍ അനുവദിക്കാതെ മര്‍ദ്ദിച്ചെന്ന് സഹോദരിമാര്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ ആഡ്യാല ജയിലില്‍ 2023 മുതല്‍ തടവില്‍ കഴിയുകയാണ് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. ബലൂചിസ്താന്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം എക്‌സില്‍ കുറിച്ചതോടെയാണ് വലിയ ചര്‍ച്ചയായത്.

പാകിസ്താന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് സേനാ മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് നിരവധി മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നാണ് ബലൂചിസ്താന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ കുറിച്ചത്. ഇത് ശരിയാണെങ്കില്‍ ഭീകര പാകിസ്താന്റെ പൂര്‍ണ അന്ത്യമാണ്. സത്യം വെളിപ്പെടുന്ന നിമിഷം പാകിസ്താന്റെ അവസാന നിയമസാധുത തകരാന്‍ തുടങ്ങുമെന്നും കുറിപ്പില്‍ പറയുന്നു.

reports says imran khan killed-

തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെയര്‍മാന്‍ ആണ് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. വിവിധ കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തെ 2023 ആഗസ്റ്റിലാണ് ജയിലില്‍ അടച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ ജയിലില്‍ എത്തിയെങ്കിലും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.

നൂറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നീ സഹോദരിമാരാണ് ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. ആഡ്യാല ജയിലിന് പുറത്ത് പിടിഐ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം തമ്പടിച്ചു. എന്നാല്‍ പോലീസ് എല്ലാവരെയും ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പോലീസ് മര്‍ദ്ദിച്ചു എന്നാണ് സഹോദരിമാര്‍ ആരോപിക്കുന്നത്.

ഖൈബര്‍ പക്തുന്‍ക്വയിലെ മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദിക്കും ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചില്ല. ഏഴ് തവണ അദ്ദേഹം ശ്രമം നടത്തിയെങ്കിലും ജയില്‍ അധികൃതര്‍ അവസരം നല്‍കിയില്ല. ജയില്‍ അധികൃതര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് എന്നാണ് പിടിഐ നേതാക്കള്‍ പറയുന്നത്. ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കാത്ത അധികൃതരുടെ നടപടിയാണ് സംശയത്തിന് ഇടയാക്കുന്നത്.

ജയിലിന് പുറത്തുണ്ടായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ സഹോദരിമാന്‍ പഞ്ചാബ് പ്രവിശ്യാ പോലീസ് മേധാവി ഉസ്മാന്‍ അന്‍വറിന് കത്ത് നല്‍കി. പോലീസുകാര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി. ജയിലില്‍ വച്ച് ഇമ്രാന്‍ ഖാനെ പാകിസ്താന്‍ സൈനികര്‍ പീഡിപ്പിച്ചുവെന്ന് നേരത്തെ പ്രചാരണം ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+