Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ കാര്യത്തില്‍ ഇന്ത്യക്ക് അത് അതിമോഹമെന്ന് തോന്നാം: പക്ഷെ 2030 ഓടെ നമ്മള്‍ ആ ലക്ഷ്യം നേടും

എണ്ണ ഇതര വ്യാപാര മേഖലയില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയും യുഎഇയും. 2030 ഓടെ ഉഭയകക്ഷി എണ്ണയിതര വ്യാപാരം 100 ​​ബില്യൺ ഡോളറിലേക്ക് എത്തിക്കുകയെന്നതാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം. എണ്ണയില്ലാതെ ഇത്രയും വലിയ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ടെങ്കിലും ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഫാർമ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും വൻ ബിസിനസ് അവസരങ്ങൾ ഉള്ളതിനാൽ വ്യാപാരം 100 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് സി ഐ ഐ പ്രസിഡന്റ് ആർ ദിനേശ് അഭിപ്രായപ്പെടുന്നത്.

ഇന്ത്യയും യു എ ഇയും തമ്മിൽ 2022 മെയ് മാസത്തിൽ നടപ്പാക്കിയ സ്വതന്ത്ര വ്യാപാര കരാർ ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലും കുതിച്ചുചാട്ടത്തിന് കാരണമായെന്ന് ആർ ദിനേശിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. "ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ 100 ​​ബില്യൺ ഡോളർ നേടുകയെന്ന ലക്ഷ്യം അതിമോഹമായി തോന്നാം, പക്ഷേ ഇത് കൈവരിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു, സമീപകാല സംഭവവികാസങ്ങൾ ഇക്കാര്യത്തിൽ പ്രോത്സാഹജനകമാണ്," സി ഐ ഐ പ്രസിഡൻ്റ് വാർത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

india-uae

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാർ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കൂടാതെ നിരവധി എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ തൊഴിൽ പ്രാധാന്യമുള്ള മേഖലകളിലേക്കും നികുതി രഹിത പ്രവേശനം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2022-23ൽ ഉഭയകക്ഷി വ്യാപാരം ഇതിനകം 84.9 ബില്യൺ ഡോളറിലെത്തി. ഇന്ത്യ ഇപ്പോൾ യുഎഇയുടെ ഏറ്റവും മികച്ച എണ്ണ ഇതര വ്യാപാര പങ്കാളിയാണ്. "ഇന്ത്യയുടെ വിപുലമായ ഉപഭോക്തൃ അടിത്തറയും വളരുന്ന ഉൽപ്പാദന ശേഷികളും യുഎഇ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിപണി വാഗ്ദാനം ചെയ്യുന്നു, അതേസമയം ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ പദവി അന്താരാഷ്ട്ര വിപണികളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി പ്രവേശനം സുഗമമാക്കുന്നു," അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ പ്രധാന വിതരണക്കാരുമാണ് യു എ ഇ. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൻ്റെ പ്രധാന പങ്ക് എണ്ണ കയറ്റുമതിയാണ്. ടെലികമ്മ്യൂണിക്കേഷൻ, നിർമ്മാണം, വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമ്പത്തിക മേഖല, ആരോഗ്യ സേവനങ്ങൾ, വിനോദസഞ്ചാരം, സിനിമകൾ, ഹോസ്പിറ്റാലിറ്റി, സമുദ്ര, വ്യോമ ഗതാഗത സേവനങ്ങൾ തുടങ്ങി വിവിധ സേവനങ്ങളിൽ ബിസിനസുകൾക്ക് അവസരങ്ങൾ നൽകുന്ന ഒരു ഗെയിം ചേഞ്ചറാണ് വ്യാപാര കരാർ.

ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും ഇരു രാജ്യങ്ങളിലെയും ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ, യുഎഇ കമ്പനികൾ ഒരുമിച്ച് വരുന്നതിനും ഈ കരാർ വഴിയൊരുക്കുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) മൂന്നിരട്ടിയിലധികം വർധിച്ച് 2022-23 ൽ 3.35 ബില്യൺ ഡോളറിലെത്തിയെന്നും ആർ ദിനേശ് പറഞ്ഞു.

സംയുക്ത സംരംഭങ്ങളും സാങ്കേതിക കൈമാറ്റങ്ങളും ഉൽപ്പാദനം വർധിപ്പിക്കുമെന്നും ഇത് വൈവിധ്യവൽക്കരണത്തിലേക്കും മൂല്യവർദ്ധനയിലേക്കും നയിക്കും. കൂടാതെ, ഊർജ സുരക്ഷയിലും വ്യാപാരത്തിലും സഹകരണം, പ്രത്യേകിച്ച് ഗ്രീൻ ഹൈഡ്രജൻ, ഊർജ സംഭരണം എന്നിവയിലെ സഹകരണം ഇന്ത്യക്ക് ഗുണകരമാണ്, ക്രൂഡ്, എൽപിജി സ്രോതസ്സ് എന്ന നിലയിൽ യുഎഇയുടെ പ്രധാന പങ്ക് കണക്കിലെടുക്കുമ്പോൾ ഇതിന് വലിയ പ്രധാന്യമുണ്ടെന്നും ദിനേശ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+