ഗിനിയയില്‍ തടവിലുള്ള ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി
തിരുവനന്തപുരം: ഗിനിയയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്. അതേസമയം പതിനാറ് ഇന്ത്യക്കാര്‍ തടവിലുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. നയതന്ത്ര ഉദ്യോഗസ്ഥര്‍ നാവികരുമായി സംസാരിച്ച് കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കിയിട്ടുണ്ട്.
ഇതിനിടെ തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയക്ക് കൈമാറാനും നീക്കമുണ്ട്. 15 പേരെ നൈജീരിയക്ക് കൈമാറാന്‍ ലൂബാ തുറമുഖത്ത് എത്തിച്ചിട്ടുണ്ടെന്ന് കൊല്ലം സ്വദേശിയായ വിജിത്താണ് അറിയിച്ചത്. സ്ഥിതി ഗുരുതരമാണെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.

നാവികര്‍ ആകെ ആശങ്കയിലാണ്. യുദ്ധക്കപ്പലില്‍ കയറാന്‍ വിസമ്മതിച്ച് നാവികര്‍ കുത്തിയിരിപ്പിലാണ്. ആശുപത്രിയിലുള്ള നാവികര്‍ എത്താതെ തങ്ങളാരും കപ്പലില്‍ കയറാന്‍ പോകുന്നില്ലെന്ന നിലപാടിലാണ് നാവികര്‍. മലയാളികള്‍ അടക്കമുള്ള പങ്കുവെച്ച വീഡിയോയില്‍ സാഹചര്യത്തിന്റെ തീവ്രത വ്യക്തമാണ്.
നൈജീരിയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്നാണ് ഇവരെല്ലാം പറയുന്നത്. തങ്ങളുടെ ഫോണ്‍ എല്ലാം പിടിച്ചുവെച്ചിരുന്നുവെന്നാണ് നാവികര്‍ പറയുന്നത്. ഏത് നിമിഷവും തങ്ങളെ ഇനിയും പിടിച്ച് വെക്കാമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു. ഇങ്ങനൊരു സാഹചര്യത്തിലാണ് ഇവരെ തിരിച്ചെത്തിക്കാരനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
കപ്പലിലുള്ള ശ്രീലങ്കന്‍ പൗരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുമുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ നൈജീരിയിക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ടത്. തുടര്‍ന്ന് ഇവരെ മലാവെ ദ്വീപിലേക്ക് മാറ്റിയിരുന്നു. ലുബാ തുറമുഖത്ത് ഇന്ന് ഉച്ചയോടെ എത്തിച്ചിരുന്നു.
നേരത്തെ നാവികരെ ഉടന്‍ നൈജീരിയക്ക് കൈമാറില്ലെന്ന് അറിയിച്ച് തിരികെ മലാബോയില്‍ എത്തിച്ചിരുന്നു. പക്ഷെ പിന്നീട് കാര്യങ്ങളെല്ലാം മാറി മറിയുകയായിരുനനു. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 26 നാവികരെയാണ് ഗിനിയയില്‍ തടവിലാക്കിയിരിക്കുന്നത്. ഇവരുടെ കപ്പല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാണ് ആരോപണം.
അതേസമയം ജീവനക്കാരെ നൈജീരിയില്‍ നാവിക സേനയ്ക്ക് കൈമാറുമെന്നാണ് സൂചന. എന്നാല്‍ ജീവനക്കാര്‍ ഇവിടെയെത്തിയാല്‍ നിയമനടപടികള്‍ അവര്‍ നേരിടേണ്ടി വരും. ഈ ആശങ്കയാണ് മലയാളി ജീവനക്കാര്‍ അടക്കമുള്ളവരുള്ളത്. നൈജീരിയയിലെയും ഗിനിയയിലെയും ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വ്യക്തമാക്കി.
ബന്ദികള്‍ ആയി കഴിയുന്ന എല്ലാവരും സുരക്ഷിതരാണെന്നും, ഒരു കാര്യത്തിലും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടുവെന്നും മുരളീധരന് പറഞ്ഞു. നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗിനി നാവികസേന കപ്പല്‍ വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications