കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കഥയിലെ ബാഗ്ദാദില്‍ നിറയെ കുട്ടികളുടെ ശവക്കുഴികളാണ്...ഐസിസ് ക്രൂരതയുടെ ബാക്കി ചിത്രം

Google Oneindia Malayalam News

ബാഗ്ദാദ്: റമാദിയില്‍ ഐസിസ് നടത്തിയ കൂട്ടക്കൊലയുടെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നാല്‍പ്പതോളം പേരെ തലയറുത്തും വെടിവച്ചും കൊന്നതിന്റെ അവശിഷ്ടങ്ങളാണ് സൈന്യം കണ്ടെത്തിയത്. റമാദി നഗരം ഐസിസിന്റെ പിടിയിലായിരുന്നപ്പോള്‍ നടത്തിയ കൂട്ടക്കൊലയാണിതെന്ന് സൈന്യം.

കൊലപാതകത്തിന് ശേഷം കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവ് ചെയ്തതാണ് സൈന്യവും പൊലീസും കണ്ടെടുത്തത്. ഇറാഖില്‍ പലയിടത്തും ഐസിസ് ഇത്തരത്തില്‍ നടത്തിയ കൂട്ടക്കൊലയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയാണ്.

കൂട്ടക്കൊലയുടെ അവശിഷ്ടങ്ങള്‍

കൂട്ടക്കൊലയുടെ അവശിഷ്ടങ്ങള്‍

ഇറാഖില്‍ ഐസിസിന്റെ പിടിയിലായിരുന്ന പല നഗരങ്ങളില്‍ നിന്നും ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെടുക്കുകയാണ്

കൊല്ലപ്പെട്ടവരില്‍

കൊല്ലപ്പെട്ടവരില്‍

കൂട്ടമായി അടക്കം ചെയ്തവരില്‍ ഏറെയും സ്ത്രീകളുടേയും കുട്ടികളുടേയും അവശിഷ്ടങ്ങളാണ്

ഷിയാകള്‍

ഷിയാകള്‍

ഷിയാകളേയും കുര്‍ദ്ദുകളേയുമാണ് കൂട്ടക്കൊലയ്ക്ക് ഇരയാക്കിയിരുന്നത്. തങ്ങളെ എതിര്‍ക്കുന്നവരേയും അവരുടെ കുടുംബങ്ങളേയും കൊലക്കത്തിയ്ക്ക് ഇരയാക്കുകയാണ് ഐസിസിന്റെ രീതി

റമാദിയില്‍

റമാദിയില്‍

റമാദിയില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ കൂട്ടക്കൊല നടത്തിയന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഇനിയും

ഇനിയും

സിന്‍ജാറില്‍ 16 ഇടങ്ങളില്‍ നിന്നാണ് വന്‍ കൂട്ടക്കൊലകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്‍ബാറില്‍ നിന്നും തിക്രീത്തില്‍ നിന്നും ഇത്തരത്തില്‍ കൂട്ടക്കൊലകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അറബിക്കഥയിലെ ബാഗ്ദാദില്‍ നിറയെ

അറബിക്കഥയിലെ ബാഗ്ദാദില്‍ നിറയെ

അറബിക്കഥയിലെ ബാഗ്ദാദില്‍ നിറയെ ഇപ്പോള്‍ ഐസിസ് തീര്‍ത്ത കൂട്ടക്കൊലകളുടെ ശവക്കുഴികളാണ്. കുട്ടികളുടേയും സ്ത്രീകളുടേയും രക്തമാണ്.

English summary
Iraq: Another ISIS mass grave with women and kids found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X