Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച് ഇറാനും ഇസ്രായേലും

ടെഹ്‌റാന്‍ / ടെല്‍ അവീവ്: 12 ദിവസം നീണ്ട സംഘര്‍ഷത്തിന് ശേഷം വെടിനിര്‍ത്തല്‍ ധാരണയിലെത്തി ഇറാനും ഇസ്രായേലും. മിഡില്‍ ഈസ്റ്റിനെ പിടിച്ചുലച്ച യുദ്ധം അവസാനിപ്പിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇരുരാജ്യങ്ങളും അംഗീകരിച്ചു. ഖത്തറിലെ ഒരു യുഎസ് സൈനിക താവളത്തില്‍ ടെഹ്റാന്‍ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് അവസാന മിസൈല്‍ ആക്രമണം നടത്തിയതിന് ശേഷമാണ് ഇരുപക്ഷവും കരാര്‍ അംഗീകരിച്ചത്. ഇതില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. അതേസമയം, പുലര്‍ച്ചെ ഇസ്ലാമിക് റിപ്പബ്ലിക്കിലുടനീളമുള്ള സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് എട്ട് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ മാഗന്‍ ഡേവിഡ് അഡോം രക്ഷാപ്രവര്‍ത്തനങ്ങള്‍ അറിയിച്ചു.

Israel and Iran

അതേസമയം ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപിച്ചത്. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണി അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇസ്രായേലിന് കഴിഞ്ഞുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ഡൊണാള്‍ഡ് ട്രംപിന്റെ സഹായത്തിന് നെതന്യാഹു നന്ദി പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇറാന് മുന്നറിയിപ്പ് നല്‍കി. 'ഓപ്പറേഷന്റെ ലക്ഷ്യങ്ങള്‍ നേടിയതിന്റെ വെളിച്ചത്തിലും ട്രംപുമായുള്ള പൂര്‍ണ്ണ ഏകോപനത്തിലും, പരസ്പര വെടിനിര്‍ത്തലിനുള്ള പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് ഇസ്രായേല്‍ സമ്മതിച്ചു,' എന്നാണ് നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്.

പ്രതിരോധത്തില്‍ നല്‍കിയ പിന്തുണയ്ക്കും ഇറാനിയന്‍ ആണവ ഭീഷണി ഇല്ലാതാക്കുന്നതില്‍ പങ്കെടുത്തതിനും ട്രംപിനും അമേരിക്കയ്ക്കും ഇസ്രായേല്‍ നന്ദി പറയുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലും ഇറാനും തമ്മിലുള്ള ഒരു വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നത്.

ഇറാന്‍ ആദ്യം അത് നിരസിച്ചെങ്കിലും പിന്നീട് അംഗീകരിച്ചു. ട്രൂത്ത് സോഷ്യലിലെ തന്റെ സന്ദേശത്തില്‍, ഇസ്രായേലും ഇറാനും അവരുടെ 'അവസാന ദൗത്യങ്ങള്‍' അവസാനിച്ചതിന് ശേഷം വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി അവകാശവാദം നിരസിക്കുകയും അത്തരമൊരു കരാറിന് ധാരണയായിട്ടില്ലെന്ന് പറയുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇറാന്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന്, ട്രൂത്ത് സോഷ്യലിലെ ഒരു പുതിയ പോസ്റ്റില്‍ ട്രംപ് വെടിനിര്‍ത്തല്‍ ഇപ്പോള്‍ പ്രാബല്യത്തിലാണെന്നും അത് ലംഘിക്കരുതെന്നും ടെല്‍ അവീവിനോടും ടെഹ്‌റാനോടും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+