"അഫ്ഗാൻ വിട്ടത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം" പണം കൊണ്ടുപോയെന്ന ആരോപണം തള്ളി അഷ്റഫ് ഗനി
കാബൂൾ: താലിബാൻ ജനതയോട് മാപ്പപപേക്ഷിച്ച് അഫ്ഗാനിസ്ഥാനിൽ താലിബാനിൽ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. ആഗസ്റ്റ് 15 ന് കാബൂളിന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതോടെയാണ് ഗനി രാജ്യം വിട്ടത്. യുഎഇയിൽ അഭയം തേടി മുന്നാഴ്ചയ്ക്ക് ശേഷമാണ് ഗനി രംഗത്തെത്തിയിട്ടുള്ളത്. "അഫ്ഗാൻ ജനതയോടുള്ള പ്രതിബദ്ധത ഒരിക്കലും മാറിയിട്ടില്ല, എന്നെ നയിക്കും" എന്റെ ജീവിതകാലം മുഴുവൻ, "ഇതിനേക്കാൾ വ്യത്യസ്തമായി അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗനി രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. കാബൂൾ വിട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണെന്നും രക്തച്ചൊരിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് താനത് ചെയ്തതെന്നും ഗനി വ്യക്തമാക്കി. തോക്കുകളെ നിശബ്ദമാക്കാനും ആറ് മില്യൺ ജനങ്ങളെ സുരക്ഷിതരാക്കാനുമുള്ള ഏക മാർഗ്ഗം അത് മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ താൻ കാബൂൾ വിട്ടപ്പോൾ അഫ്ഗാൻ ജനതയുടെ ദശലക്ഷക്കണക്കിന് ഡോളർ ഞാൻ കൊണ്ടുപോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെയും തന്റെ കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് ഓഡിറ്റ് നടത്തി ഇക്കാര്യം പരിശോധിക്കാമെന്നുള്ള നിർദേശവും ഗനി മുന്നോട്ടുവെച്ചിട്ടുണ്ട്.

"ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മതയുള്ളവരാണ്. എന്റെ എല്ലാ സ്വത്തുക്കളും ഞാൻ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെ ഭാര്യയുടെ കുടുംബപാരമ്പര്യവും വെളിപ്പെടുത്തിയിട്ടുണ്ട്, അവ അവളുടെ മാതൃരാജ്യമായ ലെബനനിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്റെ പ്രസ്താവനകളുടെ ആധികാരികത ഇവിടെ തെളിയിക്കാൻ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഒരു ഓദ്യോഗിക ഓഡിറ്റിനെ അല്ലെങ്കിൽ സാമ്പത്തിക അന്വേഷണത്തെ ഞാൻ സ്വാഗതം ചെയ്യുന്നു, "അദ്ദേഹം പറഞ്ഞു.
താലിബാൻ അപ്രതീക്ഷിതമായി തലസ്ഥാന നഗരമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഓഗസ്റ്റ് 15-ന് രാജ്യം വിട്ടതിന് അഫ്ഗാൻ ജനതയോട് ഞാൻ ഒരു വിശദീകരണം നൽകാൻ കടപ്പെട്ടിരിക്കുന്നു. കൊട്ടാരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് ഞാൻ രാജ്യം വിട്ടുപോയത്. 1990 കളിലെ ആഭ്യന്തരയുദ്ധത്തിൽ താലിബാൻ തെരുവുകൾ തോറും ആക്രമിച്ച് മുന്നേറിയതോടെ കാബൂൾ നഗരത്തിലും പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടു, "ഗനി ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
"കഴിഞ്ഞ 40 വർഷത്തിനിടയിൽ എല്ലാ അഫ്ഗാനിസ്ഥാനികളുടേയും പ്രത്യേകിച്ച് നമ്മുടെ അഫ്ഗാൻ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗത്തിന് ഞാൻ എന്റെ അഗാധമായ അഭിനന്ദനവും ആദരവും നൽകുന്നു. എന്റെ മുൻ അനുഭവങ്ങൾക്ക് സമാനമായ ഒരു ദുരന്തത്തിൽ എന്റെ അധ്യായം അവസാനിച്ചതിൽ അഗാധവും അഗാധവുമായ ഖേദമുണ്ട്. സ്ഥിരതയും സമൃദ്ധിയും, "അദ്ദേഹം ഉപസംഹരിച്ചു.
കാബൂളിലെ റഷ്യൻ എംബസിയെ ഉദ്ധരിച്ച് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസി ടാസാണ് ഗനി പണം നിറച്ച ബാഗുകളുമായണ് ഹെലികോപ്റ്ററിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തതെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാണ്. "ഭരണത്തകർച്ചയുണ്ടായതോടെയാണ് ഗനി രാജ്യം വിട്ടത്. പണം നിറച്ച നാല് കാറുകൾ എത്തിയിരുന്നുവെന്നും ഈ പണം ഹെലികോപ്റ്ററിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും മുഴുവൻ കയറ്റാൻ കഴിഞ്ഞില്ലന്നും ഇതോടെ അവശേഷിക്കുന്നവ ഉപേക്ഷിച്ച് ഗനി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റഷ്യൻ എംബസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications