Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധം ഊട്ടിയുറപ്പിച്ച് സൗദിയും യുഎഇയും; ചര്‍ച്ചചെയ്തത് വികസനം മുതല്‍ ആഭ്യന്തര കാര്യം വരെ

ദുബൈ: യുഎഇയുടെയും സൗദി അറേബ്യയുടെയും ബന്ധം ഊട്ടി ഉറപ്പിക്കുതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യുഎഇ സന്ദര്‍ശിച്ചു.

സന്ദര്‍ശന വേളയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. യുഎഇയും സൗദി അറോബ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണവും, വാണിജ്യവും വികസന സംയോജനവും വര്‍ധിപ്പിക്കാനും സുരക്ഷിതത്വവും സമാധാനവുമുള്ള ഉറച്ച ഭാവി ഉറപ്പാക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

1

യുഎഇ അമ്പതാമത് വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎഇ നേതൃത്വത്തെയും സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിച്ചു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ രാജ്യം കൈവരിച്ച വിശിഷ്ട നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും തന്ത്രപരമായ സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏകീകരണ മുന്നണികളെക്കുറിച്ചും വഴികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയം, സുരക്ഷ, സൈനിക സാമ്പത്തിക വികസന മേഖലകളിലും സൗദി-എമിറാത്തി കോര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ചട്ടക്കൂടിന് കീഴിലുള്ള സഹകരണവും സംയോജനവും സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ചു.

2

ഇരു രാജ്യങ്ങളും തമ്മില്‍ ചേര്‍ന്നാലുണ്ടാകുന്ന തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെയും നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെയും സൃഷ്ടിക്കാന്‍ സാധിക്കുന്ന സാമ്പത്തിക സാധ്യതകളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഊര്‍ജ മേഖലയില്‍ ഒപെക്‌സ് പ്ലസിനോടൊപ്പമുള്ള സഹകരണത്തില്‍ ആഗോല ഓയില്‍ വിണയില്‍ സ്ഥിരത വീണ്ടെടുക്കാന്‍ സഹായിച്ചത് ഇരു രാജ്യങ്ങളും അഭിനന്ദിച്ചു. എണ്ണ, വാതകം, പെട്രോകെമിക്കല്‍സ് മേഖലകളിലും സമാധാനപരമായ മേഖലയിലും ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത സഹകരണം ആവശ്യമാണെന്നും കൂടാതെ ആണവോര്‍ജ്ജത്തിന്റെ ഉപയോഗം, എണ്ണ ഉല്‍പന്നങ്ങളുടെ വ്യാപാരം, വൈദ്യുതി കണക്റ്റിവിറ്റിയും ഇലക്ട്രിസിറ്റി ട്രേഡ് എക്‌സ്‌ചേഞ്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവക്ക് ഇരു രാജ്യങ്ങളുടെയും സഹകരണം ആവശ്യകതയും ചര്‍ച്ചയായി.

Recommended Video

cmsvideo
    Bipin Rawat Biography: Know everything about the first CDS of India
    3

    കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും അവരുടെ സഹകരണം ശക്തമാക്കും. അതിനായി ജി20 യുടെ പ്രസിഡന്റായിരിക്കുമ്പോള്‍ സൗദി അറേബ്യ പുറപ്പെടുവിച്ച സാമ്പത്തിക വിജ്ഞാപനം നടപ്പാക്കുന്നതില്‍ഇരു രാജ്യങ്ങളും താല്‍പ്പര്യം അറിയിച്ചു. കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരംഭിച്ച ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനിഷ്യേറ്റീവിന്റെ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി നേട്ടങ്ങള്‍ യുഎഇ പക്ഷം ഊന്നിപറഞ്ഞു.

    4

    കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതില്‍ യുഎഇയുടെ പങ്കിനെ സൗദി അഭിനന്ദിച്ചു. പ്രത്യേകിച്ച് 2023ല്‍ നടക്കുന്ന സിഒപി 28ന്റെ ആതിഥേയത്വം വഹിക്കുന്നതും യുഎഇയാണ്. ആരോഗ്യം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, സാമൂഹിക വികസനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ തങ്ങളുടെ സഹകരണം വര്‍ധിപ്പിക്കുന്നത് തുടരുമെന്നും ഇരു രാജ്യവും പ്രസ്താവനയില്‍ പറഞ്ഞു. 2020 എക്‌സ്‌പോ വിജയകരമായി സംഘടിപ്പിച്ച യുഎഇയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദിച്ചു. 2030ല്‍ എക്‌സ്‌പോയില്‍ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് യുഎഇ പൂര്‍ണ പിന്തുണയും നല്‍കി.

    5

    അഫ്ഗാനിസ്ഥാനിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നല്‍കേണ്ടതിന്റെയും തീവ്രവാദികള്‍ക്കും തീവ്രവാദികള്‍ക്കും സുരക്ഷിത താവളങ്ങള്‍ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു കക്ഷികളും ചര്‍ച്ചചെയ്തു. കൂടാതെ, വിവിധ സംഘട്ടന മേഖലകളില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഏതെങ്കിലും പ്രവൃത്തികളെ അവര്‍ അപലപിക്കുകയും അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ചും തചര്‍ച്ചയായി. ഇക്കാര്യത്തില്‍, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി 2021 ഡിസംബര്‍ 19 ന് പാകിസ്ഥാനില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലേക്കുള്ള സൗദി അറേബ്യയുടെ ക്ഷണം യുഎഇ സ്വീകരിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+