കുരങ്ങ് പനിയുടെ പേര് മാറ്റിയേക്കും; പുതിയ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് ഡബ്ലുഎച്ച്ഒ
ജനീവ/ സ്വിറ്റ്സർലൻഡ്: യൂറോപ്പിലാകെമാനം പടർന്നു പിടിക്കുന്ന കുരങ്ങുപനിയുടെ പേര് മാറ്റിയേക്കും എന്ന് സൂചന. പനി പടർന്നുപിടിക്കുന്നത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കണമോ എന്ന് നിർണ്ണയിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിളിച്ചു കൂട്ടുന്ന യോ ഗത്തിൽ പേരുമാറ്റവും ചർച്ചയായേക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. രോഗത്തിന് ഇടാൻ "വിവേചനരഹിതവും കളങ്കപ്പെടുത്താത്തതുമായ" ഒരു പേരിനായി തിരയുകയാണ് ആരോഗ്യ വിദഗ്ദർ.
പുതിയ പേരിനെക്കുറിച്ച് എത്രയും വേ ഗം പ്രഖ്യാപനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. തങ്ങളുടെ പങ്കാളികളുമായും വിദഗ്ധരുമായും ചർച്ചകൾ നടന്നുകൊണ്ട് ഇരിക്കുകയാണെന്നും ഗെബ്രിയേസസ് പറഞ്ഞു. ലോകമെമ്പാടുമുള്ള 30 ശാസ്ത്രജ്ഞരുടെ സംഘം പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പേര് പരിശോധിക്കാനുള്ള തീരുമാനം. മുഖ്യധാരാ മാധ്യമങ്ങളിൽ രോ ഗത്തെ പ്രതിനിധീകരിക്കാനായി ആഫ്രിക്കൻ രോഗികളുടെ ഫോട്ടോകൾ തുടർച്ചയായ ഉപയോഗിച്ചിരുന്നു എന്നും ഇവർ പറയുന്നു. കുരങ്ങ് പനിയെന്ന് പേര് നൽകി ഒരു വിഭാ ഗം ആളുകളുടെ മാത്രം ചിത്രങ്ങൾ നൽകുന്നത് ശരിയല്ല എന്നാണ് ഇവരുടെ അഭിപ്രായം.

ഈ സാഹചര്യത്തിലാണ് രോ ഗത്തിന്റെ പേര് മാറ്റാൻ ആലോചിക്കുന്നത്. നിലവിൽ മധ്യ ആഫ്രിക്കൻ (കോംഗോ ബേസിൻ) ക്ലേഡ്, വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് എന്നീ രണ്ട് വിഭാ ഗങ്ങളായി തിരിച്ചാണ് ലോകാരോഗ്യ സംഘടന വൈറസിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. "പുതിയ ആഗോള പൊട്ടിത്തെറിയുടെ ഉത്ഭവം ഇപ്പോഴും അജ്ഞാതമാണ്. വളരെ വേ ഗത്തിലാണ് ഇപ്പോൾ രോ ഗം പടർന്ന് പിടിക്കുന്നത്. ചില മാധ്യമ റിപ്പോർട്ടികൾ പറയുന്നത് ഇപ്പോൾ കാണുന്ന പൊട്ടിത്തെറിക്ക് ഉത്ഭവം ആഫ്രിക്കയോ പശ്ചിമാഫ്രിക്കയോ നൈജീരിയയോ ആയിരിക്കാം എന്നാണ്." ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. നിഷ്പക്ഷവും വിവേചനരഹിതവും കളങ്കപ്പെടുത്താത്തതുമായ ഒരു പേര് ഈ രോ ഗത്തിന് ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.
അതേ സമയം നിലവിൽ ലോകത്താകെമാനം 39 രാജ്യങ്ങളിലായി ഈ വർഷം 1,600-ലധികം കേസുകളും. 1,500 ഓളം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കണോ എന്നും ലോകാരോഗ്യ സംഘടന ആലോചിക്കുന്നുണ്ട്. അപൂർവ രോഗം ആഗോള രാജ്യങ്ങൾക്ക് തുടർച്ചയായ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലാണ് സാധാരണയായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1958ൽ ആദ്യമായി കുരങ്ങുകളിൽ സ്ഥിരീകരിച്ച കുരങ്ങ് പനി 1970ലാണ് ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഇതിന് പിന്നാലെ ചിക്കൻ പോക്സിന് സമാനമായ രീതിയിൽ മുഖത്തും ശരീരത്തും കുമിളകൾ പ്രത്യക്ഷപ്പെടും.
Recommended Video
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications