ഐടി മേഖലയില്‍ ഒരു ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകും; പിരിച്ചുവിടാന്‍ മുന്നില്‍ നില്‍ക്കുന്നത് ഈ കമ്പനികള്‍
ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര ഐടി കമ്പനികള്‍ ഇന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടായത് ഈ വര്‍ഷമാണ്. ആഗോള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം 218 ടെക് കമ്പനികളാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 112732 ജീവനക്കാര്‍ക്ക് ആണ് ജോലി നഷ്ടപ്പെടുന്നത്.
ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ടെക് പ്രൊഫഷണലുകളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം എന്ന് സാഹചര്യമാണ് ഇന്ന് ഐടി മേഖലയിലുള്ളത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് തന്നെയാണ് ഏറ്റവും വലിയ വില്ലനായി നില്‍ക്കുന്നത്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, പ്രവര്‍ത്തന ചെലവ് ചുരുക്കല്‍, പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കമ്പനിയുടെ ഘടനയില്‍ വരുത്തുന്ന പുനസംഘടനകള്‍ എന്നിവയും ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളാണ്.

ആമസോണ്‍, ഇന്റല്‍, ടിസിഎസ് തുടങ്ങിയ ടെക് മേഖലയിലെ മുന്‍നിര കമ്പനികളെല്ലാം ആയിരക്കണക്കിന് തസ്തികകള്‍ വെട്ടിക്കുറച്ചു. ഇത് ആഗോളതലത്തില്‍ കമ്പനികളുടെ ഐടി സേവനങ്ങളെ ബാധിച്ചിട്ടുണ്ട്.
ക്ലൗഡ്, ഓപ്പറേഷന്‍സ്, എച്ച്ആര്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഉള്‍പ്പെടെ 14000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്. ഇത് കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ നാല് ശതമാനം വരും. ഇന്റല്‍ ഏകദേശം 24000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നത്. കമ്പനിയുടെ മൊത്തം സ്റ്റാഫിന്റെ 22 ശതമാനം വരുമിത്.
അതേസമയം മറ്റൊരു പ്രമുഖ ടെക് കമ്പനിയായ ടിസിഎസ് ആകട്ടെ 12000 ജോലികളാണ് വെട്ടിക്കുറയ്ക്കുന്നത്. മിഡ്, സീനിയര്‍ ലെവല്‍ തസ്തികകളെയാണ് പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് നടത്തിയ വലിയ റിക്രൂട്ട്മെന്റ്കള്ക്ക് ശേഷമാണ് ചെലവ് ചുരുക്കലിന്റെ പേര് പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിട്ടത്.
ആമസോണ്‍ മുപ്പതിനായിരം തൊഴിലാളികളെ വരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സത്യമാണെങ്കില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടല്‍ ആയിരിക്കും. മാനുഷിക അധ്വാനത്തെ മാറ്റി സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോടികളുടെ നിക്ഷേപമാണ് ആമസോണ്‍ പദ്ധതിയിടുന്നത്.
ലോകമെമ്പാടും വില്പനയില് വന്ന കുറവാണ് 24000 ജീവനക്കാരെ പിരിച്ചുവിടാനുള്ള കാരണമെന്നാണ് ഇന്റല്‍ നല്കുന്ന വിശദീകരണം. ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് 75000 ആയി കുറയും. അമേരിക്ക, ജര്‍മ്മനി, കോസ്റ്റാറിക്ക, പോളണ്ട് എന്നീ രാജ്യങ്ങളെ പിരിച്ചുവിടല്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നാലു യുഎസ് സംസ്ഥാനങ്ങളിലായി മാത്രം 5000 ജീവനക്കാരെയാണ് കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ഇത് കമ്പനിയുടെ കാലിഫോര്ണിയിലെയും ഒറിഗോണിലെയും ഓഫീസുകളില്‍ വലിയ തൊഴില്‍ നഷ്ടം ഉണ്ടാക്കും.
ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ ടിസിഎസ് 19755 ജീവനക്കാരെയാണ് തിരിച്ചുവിട്ടത്. ഇപ്പോള്‍ കമ്പനിക്ക് ലോകമെമ്പാടും ആറു ലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടിങ് ഐടി സേവന കമ്പനിയായ ആക്സഞ്ചര്‍ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിക്ക് ലോകമൊട്ടാകെ 791000 ജീവനക്കാരുണ്ട്.
മൈക്രോസോഫ്റ്റ് 9000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഭൂരിഭാഗവും സോഫ്റ്റ്വെയര് എന്‍ജിനീയറിങ് വിഭാഗങ്ങളിലാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications