പാര്‍ലമെന്റിലിരുന്ന് എംപിമാരുടെ പോണ്‍ വീഡിയോ കാഴ്ച; നാലു മാസത്തിനിടെ കണ്ടത് 24000 തവണ
പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 തവണയെങ്കിലും പോണ്‍ സൈറ്റുകൾ സന്ദർശിക്കാറുണ്ട്
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ എത്തുന്ന എംപിമാർ പോൺ സൈറ്റുകൾ സന്ദർശിക്കുന്നതായി റിപ്പോർട്ട്. 2016 ജൂണിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം 24,473 തവണയാണ് എംപിമാര്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചത്. 2017 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള 4 മാസക്കാലയളവിലെ കണക്കാണിത്. പാര്‍ലമെന്റില്‍ എത്തുന്നവര്‍ ദിവസവും ശരാശരി 160 തവണയെങ്കിലും പോണ്‍ സൈറ്റുകൾ സന്ദർശിക്കാറുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം 9,467 തവണയാണ് അംഗങ്ങൾ പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്. ഹൗസ് ഓഫ് ലോര്‍ഡ്‌സ്, കോമണ്‍ എന്നിവയില്‍ നിന്നുള്ളവരാണ് അശ്ലീല സെറ്റുകൾ കണ്ടിരിക്കുന്നത്. 2015ല്‍ 213,020 തവണ ആയിരുന്നെങ്കില്‍ 2016 ആയപ്പോഴേയ്ക്കും 113,208 ആയി കുറഞ്ഞു. അതേസമയം 2017 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടില്ല. ചില സാങ്കേതിക തടസങ്ങളെ തുടർന്നാണ് റിപ്പോർട്ടുകൾ പുറത്തു വിടത്തതെന്നാണ് അധികാരികൾ പറഞ്ഞു.

ലഭ്യമായ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ളത് 30,876 ശ്രമങ്ങളാണിത്. ഈ കാലഘട്ടത്തില്‍, ജൂണ്‍ 8നാണ് പൊതു തിരഞ്ഞെടുപ്പ് നടന്നത്. ഇതിനു മുന്നോടിയായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.
അതേസമയം 2008 ൽ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായ ഡാമിയന്‍ ഗ്രീനിനെ പാര്‍ലമെന്റിലിരുന്ന് പോണ്‍ കണ്ടതിന്റെ പേരില്‍ പ്രധാനമന്ത്രി തെരേസ മെയ് പുറത്താക്കിയിരുന്നു.പാര്‍ലമെന്റ് ഓഫീസിലെ കബ്യൂട്ടറില്‍ നിന്നും പോണ്‍ വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത് ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications