പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് ഇരച്ചുകയറി ബൊല്‍സൊനാരോ അനുയായികള്‍; ബ്രസീലില്‍ കലാപം
റിയോ ഡി ജനീറോ: അമേരിക്കയിലെ ക്യാപിറ്റോള്‍ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന അതേ സംഭവം ബ്രസീലിലും. മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയുടെ അനുയായകള്‍ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ബ്രസീലിലെ കോണ്‍ഗ്രസ്, പ്രസിഡന്‍ഷ്യല്‍ പാലസ്, സുപ്രീം കോടതി എന്നിവയ്ക്ക് നേരെ ഇവര്‍ അക്രമം അഴിച്ചുവിട്ടു.
ബ്രസീലിയന്‍ സുരക്ഷാ സേന ഇവര്‍ക്ക് നേരെയുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. നൂറുകണക്കിന് അനുയായികളാണ് തെരുവിലിറങ്ങിയത്. ഇപ്പോഴും തിരഞ്ഞെടുപ്പ് തോല്‍വിയെ അദ്ദേഹം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഫാസിസ്റ്റ് ആക്രമണമെന്നാണ് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഇതിനോട് പ്രതികരിച്ചത്.

തലസ്ഥാന നഗരയിയായ ബ്രസീലിയയിലും രംഗം ശാന്തമല്ല. അധികാരം അനുയായികളിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ബൊല്‍സൊനാരോ നടത്തിയതെന്നാണ് സൂചന. 2021 ജനുവരി ആറിന് തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് യുഎസ്സിലെ ക്യാപിറ്റോള്‍ കെട്ടിടം ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു.
ഇത് യുഎസ്സ് രാഷ്ട്രീയത്തിലെ കറുത്ത അധ്യായമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബൊല്‍സൊനാരോയും സമാന നടപടിയാണ് സ്വീകരിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തായിട്ടാണ് ബൊല്‍സൊനാരോ അറിയപ്പെടുന്നത്. അതേസമയം വൈകീട്ടോടെ തന്നെ കോണ്‍ഗ്രസ് കെട്ടിടം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്.
ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!
അതേസമയം ബ്രസീലില്‍ വലിയ സൈനിക ഓപ്പറേഷന് നടന്ന് കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് ശ്രമം. പ്ലനാള്ഡോ പ്രസിഡന്‍ഷ്യല്‍ പാലസിലും, സുപ്രീം കോടതിയിലും ബൊല്‍സൊനാരോ അനുയായികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റയറ്റ് പോലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. ഇവര്‍ പ്രതിഷേധക്കാരെ നേരിടും.
ജലപീരങ്കികളും, കണ്ണീര്‍വാതക ബോംബുകളും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് പ്രയോഗിച്ചു. ഹെലികോപ്ടറില്‍ നിന്നായിരുന്നു ഇതെല്ലാം ഉപയോഗിച്ചത്. അതേസമയം പ്രസിഡന്റ് ലുല ദക്ഷിണ കിഴക്കന്‍ നഗരമായ അരാരാക്വാറയിലായിരുന്നു കലാപം നടക്കുമ്പോള്‍. ഇവിടെ കടുത്ത പ്രളയമുണ്ടായിരിക്കുകയാണ്.
സൈനിക ഇടപെടലിന് ലുല അനുമതി നല്‍കിയിട്ടുണ്ട്. ഇത് ക്രമസമാധാന നില തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് നല്കുന്ന പ്രത്യേക അധികാരമാണ്. ബ്രസീലിയ ഗവര്‍ണര്‍ ഇബാനീസ് റോച്ച, ബ്രസീലിയയിലെ സെക്യൂരിറ്റി ചീഫ് ആന്ഡേഴ്സണ് ടോറസിനെ പുറത്താക്കി. ഇയാള്‍ ബോല്‍സൊനാരോയുടെ സര്‍ക്കാര്‍ നീതി ന്യായ വകുപ്പ് മന്ത്രിയായിരുന്നു.
ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിയന്‍ കോണ്‍ഗ്രസിന്റെ വാതിലുകളും, ജനലുകളും കലാപകാരികള്‍ തകര്‍ക്കാന്‍ നോക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഞ്ചോളം മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഈ രാജ്യം ഇതുവരെ സാക്ഷ്യം വഹിക്കാത്ത കാര്യങ്ങളാണ് ഫാസിസ്റ്റ് മതഭ്രാന്തന്മാര് ചെയ്തിരിക്കുന്നതെന്ന് ലുല പറഞ്ഞു. ആരൊക്കെയാണ് ഈ അക്രമികള്‍ എന്ന് ഞങ്ങള്‍ കണ്ടെത്തും. നിയമത്തിന് മുന്നില്‍ അവരെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 170ഓളം അറസ്റ്റുകള്‍ രേഖപ്പെടുത്തിയതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
ചേംബറില്‍ വെച്ച് മുപ്പത് ആളുകളെ അറസ്റ്റ് ചെയ്തതായി സെനറ്റ് സെക്യൂരിറ്റി സര്‍വീസും അറിയിച്ചു. ബോല്‍സൊനാരോയുടെ അനുയായികള്‍ സൈനിക ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ലുലയെ അധികാരത്തില്‍ വരാന്‍ അനുവദിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications