Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴടങ്ങാന്‍ വിസമ്മതിച്ചു; 13 യുക്രെയിന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത് റഷ്യന്‍ യുദ്ധക്കപ്പല്‍

കീവ്: റഷ്യന്‍ സൈന്യത്തിന് മുമ്പില്‍ കീഴടങ്ങാന്‍ വിസമ്മതിച്ച 13 യുക്രെയിന്‍ സൈനികരെ വെടിവച്ച് വീഴ്ത്തി. യുക്രെയ്നിന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ള ചെറുതും എന്നാല്‍ തന്ത്രപ്രധാനവുമായ സ്നേക്ക് ഐലന്‍ഡില്‍ വ്യാഴാഴ്ച രണ്ട് കപ്പലുകള്‍ എത്തിയപ്പോഴാണ് 13 കാവല്‍ക്കാരെ നിയോഗിച്ചതെന്ന് യുക്രേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കപ്പലുകളില്‍ നിന്നും കീഴടങ്ങാനുള്ള നിര്‍ദ്ദേശം വന്നത് എന്നാല്‍ ഇത് നിരസിച്ച 13 യുക്രെയിന്‍ സൈനികരെ യുദ്ധക്കപ്പലില്‍ നിന്നും വെടിവച്ച് വീഴ്ത്തുകയായിരുന്നു.

റഷ്യക്കാര്‍ ഗാര്‍ഡുകളുമായി ബന്ധപ്പെടുകയും 'റഷ്യന്‍ യുദ്ധക്കപ്പല്‍' എന്ന് സ്വയം പരിചയപ്പെടുത്തുകയും യുക്രേനിയക്കാര്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അവര്‍ വെടിയുതിര്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതൊരു റഷ്യന്‍ യുദ്ധക്കപ്പലാണ്, ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. നിങ്ങളുടെ ആയുധങ്ങള്‍ വച്ച് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു, അല്ലാത്തപക്ഷം വെടിവെക്കും. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഇതിന് പിന്നാലെയാണ് കപ്പലില്‍ നിന്നും വെടിയുതിര്‍ന്നത്.

war

റഷ്യക്കാര്‍ 42 ഏക്കര്‍ ദ്വീപില്‍ യുദ്ധക്കപ്പലില്‍ നിന്ന് കുഴല്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. പിന്നാലെ അവര്‍ വിമാനം ഉപയോഗിച്ച് ദ്വീപില്‍ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, തെക്കുകിഴക്കന്‍ സപോരിജിയ മേഖലയിലെ യുക്രേനിയന്‍ അതിര്‍ത്തി പോസ്റ്റില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ അവിടെ നിയോഗിച്ചിരുന്ന സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു.

കൈവിനു സമീപം ആറ് സ്ഫോടനങ്ങള്‍ നടന്നതായി യുക്രൈന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഗെരാഷ്ചെങ്കോ അറിയിച്ചു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ഒരു റഷ്യന്‍ 'വിമാനം' കൈവിനു മുകളിലൂടെ വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. സുമി മേഖലയില്‍ നിന്ന് റഷ്യന്‍ സൈന്യം കൈവിലേക്ക് നീങ്ങുകയാണെന്ന് സുമി മേഖലയുടെ തലവന്‍ ദിമിത്രി ഷിവിറ്റ്സ്‌കി നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+