കോംഗോയില്‍ പടര്‍ന്ന് കയറി എബോള....രണ്ടാം തരംഗം, 4 പേര് മരിച്ചു, കൊറോണയ്ക്ക് പിന്നാലെ!!
കിന്സഷ: ലോകം കൊറോണവൈറസിന് മുന്നില്‍ അടിപതറി നില്ക്കുമ്പോള് മറ്റൊരു മഹാമാരി കൂടി പടര്‍ന്ന് കയറുന്നു. കോംഗോയില്‍ എബോള വൈറസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മൂന്നാമത്തെ ദുരന്തമാണ് അവര്‍ നേരിടുന്നത്. അഞ്ചാംപനിയുടെയും കൊറോണവൈറസിന്റെയും ഭീതിയിലാണ് കോംഗോ ജനത. ഇതിനെ രണ്ടിനെയും നേരിടാനാവാകാതെ നില്ക്കുന്ന സമയത്താണ് എബോള തിരിച്ചെത്തിയിരിക്കുന്നത്. നാല് പേര് എബോള ബാധിച്ച് മരിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടിലധികം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കോംഗോയിലെ പശ്ചിമ മേഖലയില്‍ എംബാന്‍ഡാക്കയില്‍ രോഗം പടര്‍ന്ന് കയറുകയാണ്. ഇവിടെ രാജ്യത്തെ അഞ്ചാമത്തെ മരണം രേഖപ്പെടുത്തിയിരിക്കുകയാണ്.
Recommended Video

സര്‍ക്കാര്‍ കണക്കുകളില്‍ ഇതുവരെ എംബാന്‍ഡാക്കയിലെ മരണം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ യൂനിസെഫ് രേഖകളില്‍ ഈ മരണം ഉറപ്പിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ എബോള മുക്തമായി പ്രഖ്യാപിക്കാനിരുന്നതാണ് കോംഗോ. രണ്ട് വര്‍ഷത്തോളം ഇവിടെ നിന്ന് ഈ രോഗത്തെ തുടച്ചുമാറ്റാനായിരുന്നില്ല. 2275ലധികം പേരാണ് എബോള ബാധിച്ച് മരിച്ച് വീണത്. പ്രതിരോധ പ്രവര്‍ത്തനം വിജയിച്ചെന്ന് കരുതിയ സമയത്താണ്, രണ്ട് ദിവസം മുമ്പ് വീണ്ടും എബോള എത്തിയിരിക്കുന്നത്. അതേസമയം ഇത് രണ്ടാം വരവാണെന്ന് കോംഗോ പ്രഖ്യാപിച്ചിട്ടില്ല. എബോളയുടെ വീര്യം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
എംബാന്ഡാക്കയിലാണോ വീണ്ടും രോഗം പൊട്ടിപ്പുറട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. നിലവില്‍ കൊറോണവൈറസിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഇവിടെയുണ്ട്. യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കോംഗോയില്‍ കൊറോണ അതിശക്തം തന്നെയാണ്. തലസ്ഥാന നഗരിയായ കിന്‍സഷയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്. ഇതുവരെ 3049 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 71 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. എന്നാല്‍ മതിയായ ടെസ്റ്റുകളോ സുരക്ഷാ മാര്‍ഗങ്ങളോ ഇല്ലാത്തത് കോംഗോയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നറിയുക അസാധ്യമാണ് കോംഗോയില്‍.
കൊറോണയേക്കാള്‍ ഭീകരമാണ് അഞ്ചാം പനി കോംഗോയില്‍. മൂന്നരലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇവിടെ അഞ്ചാം പനി പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 6500 പേരുടെ ജീവനാണ് അഞ്ചാംപനി എടുത്തത്. ലോകാരോഗ്യ സംഘടന സജീവമായ പ്രവര്‍ത്തനങ്ങളാണ് കോംഗോയില്‍ നടത്തുന്നത്. മരിച്ചവരില്‍ 15 വയസ്സുകാരിയുമുണ്ടെന്ന് യൂനിസെഫ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച രണ്ട് പേര് ഐസൊലേഷന്‍ യൂണിറ്റിലാണ്. കോംഗോയിലെ ഒരു നദിയായ എബോളയില്‍ നിന്നാണ് ഈ വൈറസ് ഉദ്ഭവിച്ചത്. അതുകൊണ്ടാണ് ആ പേര് നല്‍കിയത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2014ല്‍ വ്യാപകമായി എബോള റിപ്പോര്‍ട്ട് ചെയ്തിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications