ഗോതബായയും ഭാര്യയും സൗദിയിലേക്ക്; മാലദ്വീപില്‍ നിന്ന് പറന്നു... ഇതെവിടെ അവസാനിക്കും
മാലി: ജനമിളകിയതോടെ രാജ്യം വിടേണ്ടി വന്ന ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അവസ്ഥ പരിതാപകരമാണ്. ഏത് രാജ്യത്താണ് സുരക്ഷിത കേന്ദ്രം എന്ന് തേടി അദ്ദേഹം യാത്ര തുടരുന്നു. പ്രക്ഷോഭകരുടെ കണ്ണുവെട്ടിച്ച് അയല്‍ രാജ്യമായ മാലദ്വീപിലേക്ക് പോയ ഗോതബായ രാജപക്സ വീണ്ടും യാത്ര തുടങ്ങി. മാലദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് യാത്ര. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സിംഗപ്പൂരിലേക്കാണ് ഇപ്പോള്‍ പുറപ്പെട്ടത്. സിംഗപ്പൂരില്‍ തങ്ങാന്‍ അദ്ദേഹത്തിന് പദ്ധതിയില്ല. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുമെന്നാണ് മാലദ്വീപിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗദിയിലെ ജിദ്ദയിലായിരിക്കും ഗോതബായ രാജപക്സ എത്തുകയത്രെ. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വരേണ്ടതുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മനംമടുത്താണ് ശ്രീലങ്കന്‍ ജനത തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. ഇക്കാര്യം മൂന്‍കൂട്ടി അറിഞ്ഞ പ്രസിഡന്റ് അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ ആ സ്ഥലവും സുരക്ഷിതമല്ലെന്ന് പിന്നീട് ബോധ്യമായി. രാജി പ്രഖ്യാപിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. രാജി വയ്ക്കാന്‍ തയ്യാറാകാതിരുന്ന ഗോതബായ രാജപക്സ ഭാര്യയുമായി ബുധനാഴ്ച പുലര്‍ച്ചെ മാലദ്വീപിലേക്ക് കടന്നു. പ്രതിസന്ധി അവസാനിച്ച ശേഷം തിരിച്ചെത്താമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ മാലദ്വീപിലും കാര്യങ്ങള്‍ സുഗമമമായിരുന്നില്ല.
മാലദ്വീപിലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ശ്രീലങ്കന്‍ ജനതയ്ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് അവര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് മാലദ്വീപ് അധികൃതര്‍ ഗോതബായയുമായി ചര്‍ച്ച നടത്തി. ശേഷം ഗോതബായ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. സിംഗപ്പൂര്‍ വഴി ജിദ്ദയിലേക്ക് പോകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനാണ് ഗോതബായ രാജിവയ്ക്കാത്തത് എന്നാണ് പറയപ്പെടുന്നത്. രാജിവച്ചാല്‍ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. വിദേശ രാജ്യങ്ങളില്‍ പരിരക്ഷ ലഭിക്കാനും സാധ്യതയില്ല.
അതേസമയം, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ്. ഇതിനെ പ്രക്ഷോഭകര്‍ എതിര്‍ത്തു. നേരത്തെ പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയ മാതൃകയില്‍ സമരക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യേറി. പ്രധാനമന്ത്രി മുങ്ങി. ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറാന്‍ സാധ്യതയുണ്ട് എന്നാണ് വാര്‍ത്തകള്‍. സൈനിക കേന്ദ്രത്തിലേക്കും ജനങ്ങളെത്തി. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ആക്ടിങ് പ്രസിഡന്റ് സൈന്യത്തിന് നിര്‍ദേശം നല്കി. കൂടാതെ കൊളംബോയില്‍ നിശാനിയമം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സമര്‍ക്കാര്‍ പിന്നോട്ടില്ലെന്ന മട്ടാണ്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവച്ച് പുതിയ സര്‍ക്കാര്‍ വരട്ടെ എന്നാണ് സമരക്കാരുടെ നിലപാട്. ഗോതാബായയുടെ രാജി ഇതുവരെ കിട്ടിയില്ലെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications