Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരകത്തിലൂടെയാണ് കടന്നുപോയത്': ഹമാസ് തടവറയിലെ അനുഭവം വിവരിച്ച് മോചിതരായ ബന്ദികള്‍

ടെല്‍ അവീവ്: ഹമാസ് തടവറയിലെ അനുഭവങ്ങള്‍ വിവരിച്ച് തടവില്‍ നിന്നും മോചിതരായ വനിതകള്‍. ഹമാസിന്‍റെ പിടിയിലുള്ള 200ലധികം ബന്ദികൾ കഴിയുന്നത് ഭൂമിക്കടിയില്‍ നിർമ്മിച്ച അറകളിലാണെന്നാണ് ഇന്നലെ ഹമാസ് മോചിപ്പിച്ച രണ്ട് ഇസ്രയേലി വനിതകളായ നൂറിത് കൂപ്പറും യോക് വേഡ് ലിഫ്ഷിറ്റ്സും വ്യക്തമാക്കുന്നത്. അവർ നന്നായി പെരുമാറിയെങ്കിലും ജീവിതത്തിലെ നരകതുല്യ അനുഭവമായിരുന്നു ബന്ദി ജീവിതമെന്ന് 85 കാരിയായ യോക് വേഡ്‌ ലിഫ്ഷിറ്റ്സ് പറയുന്നു.

തടവില്‍ കഴിയുമ്പോള്‍ ഒരു ഡോക്ടർ തന്നെ വന്ന് കണ്ടിരുന്നുവെന്നും തന്റെ ആവശ്യങ്ങളെല്ലാം പരിഹരിച്ചിരുന്നുവെന്നും വീൽചെയറിൽ കഴിയുന്ന മിസ് ലിഫ്ഷിറ്റ്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഞാൻ നരകത്തിലൂടെയാണ് കടന്നുപോയത്, ഈ അവസ്ഥയിലേക്ക് എത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയില്ല. എന്നെ ബൈക്കിൽ കൊണ്ടു പോകുമ്പോൾ എന്റെ തല ഒരു വശത്തും ശരീരത്തിന്റെ ബാക്കി ഭാഗം മറുവശത്തും ആയിരുന്നു. യുവാക്കൾ എന്നെ മർദ്ദിച്ചു. അവർ എന്റെ വാരിയെല്ല് തകർത്തില്ലെന്നേയുള്ളു, പക്ഷേ അത് വളരെ വേദനാജനകമായിരുന്നു, എനിക്ക് ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നു" അവർ പറഞ്ഞു.

 israel-hamas

ഹമാസിന്റെ ഭീഷണിയെ ഇസ്രായേൽ സൈന്യം വേണ്ടത്ര ഗൗരവമായി എടുത്തിട്ടില്ല. ഹമാസിനെ പ്രതിരോധിക്കാന്‍ നിർമ്മിച്ച വിലകൂടിയ സുരക്ഷാ വേലി ഒട്ടും ഗുണം ചെയ്തില്ലെന്നും മിസ് ലിഫ്ഷിറ്റ്‌സ് പറഞ്ഞു. ഇരുവരുടേയും ഭർത്താക്കന്‍മാരേയും ഒക്‌ടോബർ 7 ന് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത ചർച്ചയ്ക്ക് ശേഷം "നിർബന്ധിത മാനുഷിക" കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹമാസ് മിസ് കൂപ്പറിനെയും മിസ് ലിഫ്ഷിറ്റ്‌സിനെയും വിട്ടയച്ചത്. നേരത്തെ അമേരിക്കന്‍ പൗരത്വമുള്ള രണ്ട് സ്ത്രീകളേയും ഹമാസ് മോചിപ്പിച്ചിരുന്നു.

അതിനിടെ, യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി സൈന്യം തയ്യാറായിക്കഴിഞ്ഞുവെന്നും രാഷ്ട്രീയ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ അനുഭവത്തിൽ നിന്ന് ഇസ്രായേൽ പഠിക്കുകയാണെന്നും എന്നാൽ "നമ്മുടെ യുദ്ധം നമ്മുടെ അതിർത്തിയിലാണ്, ഇസ്രായേലിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തല്ല" എന്നും അദ്ദേഹം പറഞ്ഞു, ആഴ്ചകൾ നീണ്ട പോരാട്ടമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് "കൊല്ലാനുള്ള സൗജന്യ ലൈസൻസ്" നൽകിയെന്ന് ആരോപിച്ച്, ഖത്തർ ഭരണാധികാരി ഇന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നു. യുഎസും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള വൻശക്തികൾ ഇസ്രായേലിനെ പിന്തുണയ്ക്കാൻ അണിനിരക്കുകയും സ്വയം പ്രതിരോധിക്കാനുള്ള അവർക്ക് അവകാശം ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

"മതി, മതിയെന്ന് ഞങ്ങൾ പറയുന്നു," അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഖത്തറിന്റെ നിയമനിർമ്മാണ സമിതിയായ ഷൂറ കൗൺസിലിന്റെ യോഗത്തിൽ പറഞ്ഞു. "ഇസ്രായേലിന് നിരുപാധികമായ ഗ്രീന്‍ സിഗ്നലും കൊല്ലാനുള്ള സ്വതന്ത്ര ലൈസൻസും നൽകുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ അധിനിവേശത്തിന്റെയും ഉപരോധത്തിന്റെയും കുടിയേറ്റത്തിന്റെയും യാഥാർത്ഥ്യത്തെ അവഗണിക്കുന്നത് തുടരാൻ അതിന് കഴിയില്ല." എന്നും ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു.

അതേസമയം, ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കുക എന്നത് സൈനിക നീക്കത്തിന്റെ ആദ്യ ലക്ഷ്യം ആയിരിക്കണമെന്ന് ഇസ്രായേൽ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അതോടൊപ്പം സംഘർഷം വ്യാപിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.

"ഇന്ന് നമുക്ക് ഉണ്ടായിരിക്കേണ്ട ആദ്യത്തെ ലക്ഷ്യം എല്ലാ ബന്ദികളെയും ഒരു പരിക്കുമില്ലാതെ മോചിപ്പിക്കുക എന്നതാണ്. കാരണം ഇത് കുട്ടികൾ, മുതിർന്നവർ, വൃദ്ധർ, സാധാരണക്കാർ, സൈനികർ എന്നിവരുടെ ജീവിതവുമായി കളിക്കുന്നത് ഭയങ്കര കുറ്റമാണ്," ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാക്രോൺ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+