താലിബാന് ഭരണത്തില്‍ അഫ്ഗാനിലെ കോളജുകള്‍ ഇങ്ങനെയാണ്; ചിത്രങ്ങള്‍ പുറത്ത്, ഒട്ടേറെ നിബന്ധന
കാബൂള്‍: യുദ്ധം അവസാനിച്ചെന്ന് താലിബാന് പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനില്‍ സര്‍വകലാശാലകള്‍ തുറന്നു. ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് വലിയ കര്ട്ടണ് തൂക്കിയിട്ടിരിക്കുന്നതാണ്. ഒരു ഭാഗത്ത് ആണ്‍കുട്ടികള്‍ക്ക് ഇരിക്കാം. മറുഭാഗത്ത് പെണ്‍കുട്ടികള്‍ക്കും. അധ്യാപകര്‍ക്ക് രണ്ടു ഭാഗത്തും കാണാന്‍ കഴിയുന്ന തരത്തിലാണ് ക്ലാസ് ഒരുക്കിയിട്ടുള്ളത്. യുദ്ധം തുടങ്ങുമ്പോള്‍ അടച്ചതാണ് സര്‍വകലാശാലകള്‍.
അതുവരെ എല്ലാവരും ഒരുമിച്ചിരുന്നാണ് പഠിച്ചതത്രെ. ഭരണം താലിബാന് ഏറ്റെടുത്തതോടെ പുതിയ ചില മാറ്റങ്ങള്‍ വന്നിരിക്കുന്നു. അതിന്റെ ഭാഗമാണ് കര്ട്ടണ്. വേറെയും ചില മാറ്റങ്ങള്‍ കലാലയങ്ങളില്‍ പ്രകടമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

1996 മുതല്‍ 2001 വരെ താലിബാന് അഫ്ഗാനില്‍ ഭരണം നടത്തിയിരുന്നു. അന്ന് സ്ത്രീകള്‍ക്ക് പഠനത്തിന് കലാലയങ്ങളില്‍ പോകാന്‍ അനുമതിയുണ്ടായിരുന്നില്ലത്രെ. സമാനമായ സാഹചര്യം ഇനിയും വരുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്‍ക്കില്ല എന്നാണ് മാധ്യമങ്ങളോട് താലിബാന് നേതാക്കള്‍ വ്യക്തമാക്കിയത്.

ഇതുപ്രകാരം കലാലയങ്ങള്‍ തുറന്നപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ട്. എന്നാല്‍ ചില ഉപാധികള്‍ വച്ചിരിക്കുകയാണ്. ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കാന്‍ പാടില്ല. പരസ്പരം കാണുന്നത് തടയാന്‍ ഇവര്‍ക്കിടയില്‍ കര്ട്ടണ് തൂക്കിയിടും. ക്ലാസില്‍ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണ്. ശരീരവുമായി ഒട്ടി നില്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നിങ്ങനെ പോകുന്നു വ്യവസ്ഥകള്‍...

ആമജ് ന്യൂസ് ഏജന്‍സിയാണ് പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. പുതിയ അഫ്ഗാനിലെ കോളജ് വിദ്യാര്‍ഥികള്‍ ഇങ്ങനെയാണ് ഇരിക്കുക എന്ന് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠന രീതി എങ്ങനെയാകണം എന്നത് സംബന്ധിച്ച് താലിബാന് വിദ്യഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അഭായ ധരിക്കണം, ഹിജാബ് വേണം എന്നീ നിര്‍ദേശങ്ങളും ഇതിലുണ്ട്.

പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് അധ്യാപികമാരാണ്. അധ്യാപികമാര്‍ ഇല്ലെങ്കില്‍ പ്രായം കൂടിയ അധ്യാപകര്‍ക്കും പഠിപ്പിക്കാം. ഇവരുടെ സ്വഭാവഗുണം പരിശോധിച്ച ശേഷമാകും നിയമിക്കുക. സര്‍വകലാശാലകള്‍ അധ്യാപികമാരെ റിക്രൂട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ക്ലാസിലേക്ക് കയറുന്നതിനും പുറത്തേക്ക് പോകുന്നതിനും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വാതിലുകളുണ്ടാകണം.
നടന് ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

പെണ്‍കുട്ടികളാണ് ക്ലാസില്‍ നിന്ന് ആദ്യം പോകേണ്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസില്‍ നിന്ന് ഇറങ്ങാന്‍ പാടില്ല. അത് കൂടിച്ചേരലുകള്‍ക്ക് കാരണമായേക്കും. ഇനി ആണ്‍കുട്ടികളാണ് ആദ്യം ഇറങ്ങുന്നതെങ്കില്‍ അവര്‍ പോയി 5 മിനുട്ട് കഴിഞ്ഞിട്ടേ പെണ്‍കുട്ടികള്‍ ക്ലാസില്‍ നിന്ന് ഇറങ്ങാവൂ. അതുവരെ ക്ലാസില്‍ തന്നെ ഇരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

വേണ്ടത്ര അധ്യാപികമാരില്ലാത്തതിനാല് നിര്‍ദേശങ്ങള്‍ പാലിക്കുക പ്രയാസമാണെന്ന് ഒരു യൂണിവേഴ്സിറ്റി പ്രഫസര്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ അവര്‍ പെണ്‍കുട്ടികളെ കോളജില്‍ പോകാന്‍ അനുവദിക്കുന്നു. അത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈമറി, സെക്കണ്ടറി സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേകം ബെഞ്ചുകളിലാണ് നേരത്തെ അഫ്ഗാനില്‍ ഇരുന്നിരുന്നത്.

ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള പഠന രീതിയാണ് താലിബാന് പിന്തുടരുക എന്ന് ആക്ടിങ് വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാം. പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് സൗകര്യമുണ്ടാകും. എന്നാല്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ ഇത് ശരിവെക്കുന്നതാണ്. ആദ്യ താലിബാന് സര്‍ക്കാരില്‍ നിന്ന് ചില മാറ്റങ്ങള്‍ പുതിയ താലിബാന് സര്‍ക്കാരില്‍ പ്രകടമാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications