'അഫ്ഗാൻ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നില്ല': വാദങ്ങൾ തള്ളി താലിബാൻ
കാബൂൾ: അഫ്ഗാനിസ്താനിലെ പെൺകുട്ടികൾ താലിബാൻ പോരാളികളെ നിർബന്ധിതമായി വിവാഹം കഴിക്കാൻ പ്രേരിപ്പിക്കപ്പെടുന്നുവെന്ന വാദം തള്ളിക്കളഞ്ഞ് താലിബാൻ. ഈ പ്രചാരണം അടിസ്ഥാനരഹിതമാമെന്ന് വിശേഷിപ്പിച്ച താലിബാൻ അഫ്ഗാൻ സർക്കാർ തങ്ങൾക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന വാദമാണ് ഉന്നയിച്ചിട്ടുള്ളത്. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനാണ് സ്ത്രീകളെ നിർബന്ധിതമായി പെൺകുട്ടികളെ മുജാഹിദ്ദീന് വിവാഹം കഴിച്ച് നൽകുന്നതെന്ന വാർത്തകൾ തികച്ചും തെറ്റാണെന്നാണ് ട്വീറ്റിൽ പറയുന്നത്. താലിബാനെതിരെ തെറ്റായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് അഫ്ഗാൻ ഭരണകൂടം നടത്തുന്നതെന്നാണ് താലിബാന്റെ വാദം. മുജാഹിദ്ദീൻ ജനങ്ങളെയും തടവുകാരെയും പിടികൂടുന്നവരെയും വധിക്കുന്നതായും ചിലർ പറയുന്നുണ്ട്. എന്നാൽ അതെല്ലാം അടിസ്ഥാനരഹിതമാണെന്നും താലിബാൻ വക്താവ് പറയുന്നു.

സൈനിക നടപടികളിലൂടെ അഫ്ഗാനിസ്താനിൽ ഭൂരിപക്ഷം പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് താലിബാൻ കാബൂളിലേക്ക് നീങ്ങുന്നതിനിടെ തങ്ങളുടെ പോരാളികളെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടി അഫ്ഗാനി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാനും രംഗത്തെത്തിയിട്ടുള്ളത്.

ശനിയാഴ്ച, അഫ്ഗാനിസ്ഥാനിലെ നാലാമത്തെ വലിയ നഗരമായ മസാർ-ഇ-ഷെരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. താലിബാൻ വടക്കൻ, പടിഞ്ഞാറൻ, തെക്കൻ അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗവും പിടിച്ചടക്കിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്ക സൈനിക പിന്മാറ്റത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിന്റെ ഭീതി ഉയർത്തിക്കൊണ്ട് താലിബാൻ ആധിപത്യം തുടരുകയാണ്.

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി കഴിഞ്ഞ 20 വർഷംകൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ അഫ്ഗാൻ സർക്കാർ ഉപേക്ഷിക്കില്ലെന്നും രാജ്യം അസ്ഥിരതയുടെ ഗുരുതരമായ അപകടത്തിലാണെന്നും പറഞ്ഞു. ശനിയാഴ്ച നടന്ന ഒരു ടെലിവിഷൻ പ്രഭാഷണത്തിൽ, രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ആലോചിക്കുന്നതായി ഗനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ചയോടെ താലിബാൻ വിമതർ കാബൂളിലേക്ക് അടുക്കുമ്പോൾ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രാദേശിക നേതാക്കളുമായും അന്താരാഷ്ട്ര പങ്കാളികളുമായും അടിയന്തര ചർച്ചകൾ നടത്തിയിരുന്നു. താലിബാനെ പ്രതിരോധിക്കുന്നതിന് വേണ്ടി സൈന്യത്തെ പുനർവിന്യസിക്കുന്നതിനാണ് മുഖ്യപരിഗണന നൽകുന്നതെന്ന് അഷ്റഫ് ഗനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷയ്ക്കും പ്രതിരോധ സേനകളുടെ പുനർവിന്യാസത്തിനുമാണ് മുഖ്യപരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിങ്ങളുടെ പ്രസിഡന്റ് എന്ന നിലയിൽ, എന്റെ ജനങ്ങളുടെ കൂടുതൽ അസ്ഥിരത, അക്രമം, പലായനം എന്നിവ തടയുന്നതിലാണ് എന്റെ ശ്രദ്ധ,യെന്നും ഗനി കൂട്ടിച്ചേർത്തു.
ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications