തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22,000 കടന്നു
കനത്ത മഴയും തണുപ്പും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്.

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22000 കടന്നു. . കനത്ത മഴയും തണുപ്പും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. മഹാ ദുരന്തം വിതച്ച ഭൂകമ്പം നടന്നിട്ട് 4 ദിവസം പിന്നിടുകയാണ്. പലർക്കും താമസിക്കാൻ ഇടമില്ല. കുടിക്കാൻ വെള്ളവുമില്ല. ഇവർ എങ്ങനെ ഈ അതിശൈത്യത്തെ അതിജീവിക്കുമെന്ന കാര്യം അവ്യക്തമാണ്. തുർക്കിയിലെ ദക്ഷിണ മേഖല നഗരമായ അന്താക്യയിൽ ദയനീയ കാഴ്ച്ചകളാണ് കാണാൻ സാധിക്കുക. അതേസമയം, ഭക്ഷണവും മരുന്നുവും വസ്ത്രങ്ങളുമായി യുഎൻ അയച്ച നാലു ട്രക്കുകൾ ഇന്നലെ ആദ്യമായി അതിർത്തി കടന്നു സിറിയയിലെത്തി. ഇന്ത്യയും രക്ഷാപ്രവർത്തനിന് ഉണ്ട്.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് സഹായം അയക്കാൻ സിറിയൻ സർക്കാർ അനുമതി നൽകിയതായി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു, എന്നാൽ ഉദ്യോഗസ്ഥർ പ്രത്യേക സമയക്രമം നൽകിയിട്ടില്ല.
പ്രദേശങ്ങളിലേക്ക് സഹായം അയക്കാൻ തങ്ങൾ തയ്യാറാണെന്ന് സിറിയൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും തിങ്കളാഴ്ചത്തെ ഭൂകമ്പത്തിന് ശേഷം വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സർക്കാരിൽ നിന്ന് ഒരു സഹായവും എത്തിയിട്ടില്ല എന്നാണു റിപ്പോർട്ട്.
തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
1999ലാണ് ഏറ്റവും ഒടുവിൽ ഭൂകമ്പം തുർക്കിയിൽ അനുഭവപ്പെട്ടത്. കനത്ത നാശമാണ് ഭൂകമ്പം വിതച്ചത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡ്യുസെ നഗരത്തെ തകർത്തു. 17,000 ആളുകളാണ് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ഇസ്താംബുളിൽ മാത്രം ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 2020 ജനുവരിയിൽ ഇലാസിഗിലുണ്ടായ ഭൂകമ്പത്തിൽ 40 പേർക്ക് ജീവൻ നഷ്ടമായി.












Click it and Unblock the Notifications