ലോസ്ആഞ്ചലസ് 'ചവറു കൂമ്പാരം'; കുടിയേറ്റക്കാരെ അധിക്ഷേപിച്ച് ട്രംപ്: പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പ്
കാലിഫോര്‍ണിയ: കുടിയേറ്റക്കാരെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ നടക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ട്രംപിന്റെ പ്രതികരണം. കുടിയേറ്റ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ചതിനെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു.
ലോസ്ആഞ്ചലസ് രാജ്യാന്തര ഗുണ്ടാ സംഘങ്ങള്‍ നിറഞ്ഞ ചവറു കൂമ്പാരം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് നഗരത്തെ സ്വതന്ത്രമാക്കുകയും ക്രമസമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര കലാപം നേരിടാന്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്ന സൂചനയും ട്രംപ് നല്കി. 'ഒരു കലാപം ഉണ്ടായാല്‍ തീര്‍ച്ചയായും അത് പ്രയോഗിക്കും'. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.

'ലോസ്ആഞ്ചലസിലെ ഇപ്പോഴത്തെ കുഴപ്പം നിറഞ്ഞ സാഹചര്യത്തിന് കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമിയിലെ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവും മനോഹരമായ നഗരം പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഒരു മാലിന്യ കൂമ്പാരമായി മാറി'. ലോസ്ആഞ്ചലസിലെ കുടിയേറ്റ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കവേ ട്രംപ് പറഞ്ഞു.
'അന്തര്‍ദേശീയ സംഘങ്ങളുടെയും ക്രിമിനല്‍ ശൃംഖലകളുടെയും നിയന്ത്രണത്തിലാണ് ഈ നഗരം. കാലിഫോര്‍ണിയയില്‍ നിങ്ങള്‍ കാണുന്നത് സമാധാനത്തിനും ദേശീയ പരമാധികാരത്തിനും എതിരെ വിദേശ പതാകകള്‍ ഏന്തിയ കലാപകാരികള്‍ നടത്തുന്ന ആക്രമണമാണ്'.
ലോസ്ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭം നേരിടാന്‍ 700 മറൈന്‍ സൈനികരെയും നാലായിരം നാഷണല്‍ ഗാര്‍ഡ് സൈനികരെയുമാണ് വിന്യസിച്ചത്. കാലിഫോണിയ ഗവര്‍ണറുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സൈനികര്‍ ലോസ്ആഞ്ചലസിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തത്. പ്രാദേശികമായ പ്രക്ഷോഭം നേരിടാന്‍ സൈനികരെ ഉപയോഗിച്ചത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന രൂക്ഷ വിമര്‍ശനമാണ് കാലിഫോണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസോം ഉയര്‍ത്തിയത്. ട്രംപ് ഫെഡറല്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നാഷനല്‍ ഗാര്‍ഡുകളെ ഇറക്കിയതിനെതിരെ കലിഫോര്‍ണിയ സംസ്ഥാനം ട്രംപ് ഭരണകൂടത്തിനെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായാണ് ട്രംപ് പ്രക്ഷോഭം ആളിക്കത്തിക്കുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ലോസ്ആഞ്ചലസില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. പൊലീസ് കണ്ണീര് വാതകം ഉള്‍പ്പെടെ പ്രയോഗിച്ചു. നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. ലോസ്ആഞ്ചലസിലെ ചില മേഖലകളില്‍ മേയര്‍ കാരെന് ബാസ് കര്‍ഫ്യൂ പുറപ്പെടുവിച്ചു.
പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് പ്രയോഗിക്കുെമന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഇറക്കാന്‍ പ്രസിഡന്റിന് അധികാരം നല്കുന്ന നിയമമാണിത്.
2026 ലെ ഫുട്ബോള്‍ ലോകകപ്പിന് അമേരിക്കയും ആതിഥേയത്വം വഹിക്കുന്നുണ്ട്. അതിനു മുന്നോടിയായി നഗരത്തില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
-
ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സമയപരിധി നീട്ടി ട്രംപ്; 'ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നു' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications